
വിവരണം
കേരളം വലിയ ഭീതിയില്‍.. ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണം.. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന തരത്തില്‍ മനോരമ ഓണ്‍ലൈന്‍ ന്യൂസ് കാര്‍ഡ് എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കനുഗോലു സമരങ്ങളിൽ പോലീസിനെ കയേറ്റം ചെയ്യുന്നവരുടെ Blood പരിശോധനക്ക് അയച്ച് MDMA ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് ഉറപ്പ് വരുത്തണം എന്ന തലക്കെട്ട് നല്‍കി പ്രൊഗ്രെസ്സീവ് മൈന്‍ഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യതാര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത തന്നെയാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ മനോരമ ഓണ്‍ലൈന്‍ ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് പരിശോധിച്ചു. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്ന് മാത്രമല്ലാ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ച് മനോരമ ഓണ്‍ലൈന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റും കണ്ടെത്താന്‍ കഴിഞ്ഞു.
പിന്നീട് മനോരമ ഓണ്‍ലൈനില്‍ നിന്നും വി.ഡി.സതീശന്‍ നടത്തിയ ഒരു പ്രസ്താവനയും കണ്ടെത്താന്‍ കഴിഞ്ഞു. എല്ലായിടത്തും ലഹരി പാര്‍ട്ടി, നടത്തുന്നത് വമ്പന്മാര്‍.. ലഹരി മാഫിയയ്ക്ക് സിപിഎമ്മിന്‍റെ രക്ഷാകര്‍തൃത്വം എന്നാണ് വി.ഡി.സതീശന്‍ പറഞ്ഞ വാക്കുകള്‍. ഇതില്‍ യുഡിഎഫിന്‍റെ ഘടകകക്ഷിയായ മുസ്ലീം ലീഗിനെതിരെ വി.ഡി.സതീശന്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ലായെന്ന് വ്യക്തമാണ്. മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
നിഗമനം
മനോരമയുടെ പേരില്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച ന്യൂസ് കാര്‍ഡാണിതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. വി.ഡി.സതീശനും ഇത്തരത്തിലൊരു പ്രസ്താവന മുസ്ലീം ലീഗിനെതിരെ നടത്തിയിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Altered
