
അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം 834 അഫ്ഗാന്‍ അഭയാര്‍ഥികളെ കാബുളില്‍ നിന്ന് രക്ഷപെടുത്തിയ അമേരിക്കന്‍ വ്യോമസേന വിമാനത്തിന്‍റെ പൈലറ്റിന്‍റെ ഫോട്ടോ എന്ന തരത്തില്‍ ഒരു ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്.
ഫോട്ടോയോടൊപ്പം ഒരു പേരും ഒരു കഥയും പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രവും പേരും ആ പൈലറ്റിന്‍റെതല്ല. ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ വൈറല്‍ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഒരു വിമാനത്തിന്‍റെ മുന്നില്‍ നില്‍ക്കുന്ന ഒരു വ്യക്തിയുടെ ചിത്രം കാണാം. ഈ വ്യക്തിയാണ് Reach 871 എന്ന C-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ അഫ്ഘാന്‍ അഭയാര്‍ഥികളെ രക്ഷപെടുത്തിയ പൈലറ്റ് മാര്‍ക്കസ് വെയ്‌സ്‌ജോർബെർ എന്ന് വാദിച്ച് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്:
“ജര്‍മ്മനിയില്‍,
അധികാരത്തിലെത്തിയ ഹിറ്റ്ലര്‍ ആദ്യം ചെയ്ത പ്രവര്‍ത്തി തന്‍റെ പിതാവിന്‍റെ കുഴിമാടം ഇടിച്ച് നിരത്തുക എന്നതായിരുന്നൂ. അതിന്‍റെ കാരണം തന്‍റെ പിതാവൊരു ജൂതനായിരുന്നു എന്നതാണ്. ജൂതന്‍മ്മാരോടുള്ള ഹിറ്റ്ലറുടെ ഈ പക ലക്ഷകണക്കിന് ജൂതന്‍മ്മാരെ ചുട്ട്കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചു. അതിനായ് പ്രതേകം കോൺസൺഡ്രേഷൻ ക്യാമ്പുകളും ഹിറ്റ്ലര്‍ നിര്‍മ്മിച്ചു. മുഴുവന്‍ ജൂതന്‍മ്മാരെയും കൊണ്ട് വന്ന് ഗ്യാസ്സ് ചേമ്പറിലിട്ടാണ് ഹിറ്റ്ലര്‍ ഈ ക്രൂരമായ കൂട്ടകുരുതി നടത്തിയത്…
കോൺസൺഡ്രേഷൻ ക്യാമ്പുകളിലെ അടിയന്തിര ആവിശ്യങ്ങള്‍ക്ക് ചില ഘട്ടങ്ങളില്‍ അവിടേക്ക് ഡോക്ടര്‍മ്മാരെ വിളിക്കും. അങ്ങനെ എപ്പൊഴൊക്കെയാണോ അവിടെക്ക് ഡോക്ടര്‍മ്മാര്‍ വന്നിറ്റുള്ളത് അപ്പൊഴൊക്കെ അവരുടെ കൂടെ സഹായായ നേഴ്‌സ്സായ് വന്നത് ഒരു പെണ്‍കുട്ടിയാണ്. മിടുക്കിയായ ഒരു പെണ്‍കുക്കി….
കുറെ കാലം,
കഴിഞ്ഞാണ് ലോകം ഒരു വലിയ സത്യം തിരിച്ചറിഞ്ഞത്. അവള്‍ അങ്ങനെ വന്ന് പോകുന്ന ഓരോ തവണയും അവള്‍ ആ ക്യാമ്പില്‍ നിന്നും ജൂതകുഞ്ഞുങ്ങളെ പുറത്തേക്ക് രക്ഷിച്ച് കൊണ്ട് പോകും. അങ്ങനെ രക്ഷിച്ച് അവള്‍ ജീവിതത്തിന്‍റെ നീലാകാശത്തിലേക്ക് തുറന്ന് വിട്ടത് പത്തോ നൂറോ കുഞ്ഞുങ്ങളെയല്ല…
രണ്ടായിരത്തി അറന്നൂറ് കുഞ്ഞുങ്ങളെയാണ്…..
2008 മെയ്യ് 12,
നൂറാമത്തെ വയസിലാണ് അവള്‍ മരണപെടുന്നത്…..
ഇത്,
രണ്ടായിരത്തി,
ഇരുപത്തിയൊന്നാണ്…..
ഇവിടെ ഹിറ്റ്ലറല്ല മൂപ്പത് ലക്ഷം മനുഷ്യരെ വെടിവെച്ച് കൊന്ന താലിബാനാണ് വില്ലന്‍. കാല്‍പാദം മറച്ചില്ല എന്ന ഒറ്റ കാരണത്താല്‍ ഒരു യുവതിയെ പരസ്യമായ് വിചാരണ ചെയ്ത് വെടിവെച്ച് കൊന്ന കാഴ്ച തല്‍സമയം ലോകത്തെ കാണിച്ച് തങ്ങളുടെ നയം വ്യക്തമാക്കി കൊണ്ടിരിക്കുന്നവരാണ്. അവരുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിമാനതാവളത്തിലേക്ക് ഓടിയെത്തിയ പതിനായിരങ്ങളെ കണ്ടില്ലെ..?
വീമാന ചിറകിലും,
ചക്രത്തിന്‍റെ അരികിലും,
മുകളിലുമൊക്കെയായ് കയറുകൊണ്ട് ബന്ധിക്കപ്പെട്ട് ഒന്ന് രക്ഷപെടാന്‍ ശ്രമിച്ചവരുടെ ദയനീയ കാഴ്ചകള്‍ കണ്ടില്ലെ…?
പറന്നുയരുമ്പോള്‍,
അപ്പൂപ്പന്‍ത്താടി പോലെ ഉതിര്‍ന്ന് വീഴുന്ന മനുഷ്യരെ കണ്ടില്ലെ..? മരണത്തെക്കാള്‍ അവര്‍ ഭയന്നത് താലിബാന്‍ ക്രൂരതകളെയാണ്….
ഇവിടെയാണ്,
‘മർക്കസ് വെയ്‌സ്‌ജോർബെർ’യെന്ന പൈലറ്റിനെ കുറിച്ച് നാം അറിയേണ്ടത്. ഓര്‍ക്കേണ്ടത്…
യൂ.എസ്സ് എയര്‍ഫോഴ്സ്സിന്‍റെ,
REACH 871ലെ പൈലറ്റാണ് ‘മർക്കസ് വെയ്‌സ്‌ജോർബെർ’. തന്‍റെ വീമാനത്തിന്‍റെ പരമാവധി ശേഷിയുടെ അഞ്ച് മടങ്ങിലധികം ആളുകള്‍ തിങ്ങി നിറഞ്ഞ വീമാനം എന്ത് ധൈര്യത്തിലാണ് ‘മർക്കസ്’ മുന്നോട്ട് എടുത്തത്…?
വര്‍ദ്ധിത ഭാരത്താല്‍,
വീമാനം തകര്‍ന്നാല്‍ താന്‍ ഉള്‍പ്പെടെ എല്ലാവരും മരണപ്പെടും എന്ന് അറിയാഞ്ഞിട്ടല്ല മാര്‍ക്കസ് ആ ആകാശനൗഖ പറത്തിയത്. ആ വീമാനത്തില്‍ കയറി പറ്റിയവരുടെ കാഴ്ച. അവരുടെ ദയനീയമായ നോട്ടങ്ങള്‍, നിലവിളികള്‍, അതില്‍ പലരും പിന്നാലെ വരുന്ന ശത്രുവിനെ കണ്ട്, മരണം കണ്ട് ഓടിയതാണ്. അഞ്ചാള്‍ ഉയരമുള്ള വീമാനത്താവളത്തിന്‍റെ സുരക്ഷ മതിലൊന്നും അവര്‍ക്കൊരു വിഷയമെ ആയിരുന്നില്ല. അതും ചാടികടന്ന് വീമാനത്തില്‍ കയറി പറ്റിയതാണവര്‍. തന്‍റെ കോക്പിറ്റിലിരുന്ന് വീമാനത്തിന്‍റെ അകത്തേക്ക് നോക്കി, എല്ലാം നഷ്ടപ്പെട്ടവരുടെ മുഖങ്ങള്‍ ഒന്നിച്ച് തന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി വര്‍ദ്ധിച്ച ആത്മ ധൈര്യത്തോടെ, നിശ്ചലമായ ചിറകുകളുളള, യാന്ത്രികോർജ്ജത്താൽ പ്രവർത്തിക്കുന്ന, വായുവിനേക്കാൾ ഭാരം കൂടിയ ആ ആകാശനൗകയെ ‘മർക്കസ് വെയ്‌സ്‌ജോർബെർ’ REACH 871 നീലാകാശത്തേക്ക് ഉയര്‍ത്തി….
ആ യാത്രയില്‍
താന്‍ തന്‍റെ മൊബൈലില്‍ പകര്‍ത്തിയ ആ ചിത്രം ഇടകൊക്കെ എടുത്ത് നോക്കിയിരുന്നെന്നും. അറിയാതെ തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് എന്തിനായിരുന്നെന്ന് എനിക് മനസിലായിരുന്നില്ലെന്ന് മാര്‍ക്കസ് തന്‍റെ ട്വിറ്ററില്‍ കുറിച്ചു….
കൂടെ ഇങ്ങനെയും….
”ആ യാത്രക്കാരില്‍,
ഞാന്‍ എന്‍റെ മകനെ കണ്ടു….
എന്‍റെ അമ്മയേയും, സഹോദരിയേയും ഭാര്യയേയും കണ്ടു…..”
അങ്ങനെ,
760.പേരെയാണ്,
താലിബാന്‍തോക്കിന്‍ മുനയില്‍ നിന്ന് ‘മർക്കസ് വെയ്‌സ്‌ജോർബെർ’ ജീവിതത്തിന്‍റെ നീലാകാശത്തിലേക്ക് രക്ഷിച്ച് പറത്തിവിട്ടത്ത്. പറന്ന് പറന്ന് അവര്‍ ഇന്നലെ രാത്രി ആശ്വാസത്തിന്‍റെ പുതപ്പിനുള്ളില്‍ നിന്നും പുതിയ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി….
CNNന്‍റെ,
ലേഖിക തിരിച്ചെത്തിയ ‘മർക്കസ് വെയ്‌സ്‌ജോർബെർ’ ഒരു ചോദ്യം ചോദിച്ചത് ഇങ്ങനെയാണ്…
”എവിടെന്ന്,
കിട്ടി ഇത്രയും ധൈര്യം…?
ആ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ ‘മർക്കസ് വെയ്‌സ്‌ജോർബെന്‍റെ’ കണ്ണുകള്‍ വികസിച്ചു. മുഖം വല്ലാതെ ചുവന്നു….
അയാള്‍ പറഞ്ഞൂ….
”ഈ ധൈര്യം,
എനിക്ക് തന്നത് എന്‍റെ അച്ചനാണ്…
അച്ചനൊരു,
ഡോക്ടര്‍ ആയിരുന്നു.
രാജ്യത്ത് വലിയൊരു പകര്‍ച്ചപനി പിടിപെട്ടു. പനി പകരുമെന്ന പേടിയില്‍ അവിടെയുള്ള ഡോക്ടര്‍മാരെല്ലാം രാജ്യംവിട്ട് പലായനം ചെയ്തു. അച്ചന്‍മാത്രം എവിടെയും പോയില്ല. ഓരോ വീട്ടിലും ചെന്ന് അച്ചന്‍ രോഗികളെ പരിചരിച്ചു. അവസാനം അച്ചനെയും ഈ പനി പിടികൂടി…
ആ അച്ചന്‍,
മരണത്തെ മുഖാമുഖം കണുന്ന ആ നിമിഷം.
തന്‍റെ മകനെ ചേര്‍ത്ത് പിടിച്ച് ആ അച്ചന്‍ ഒരു വാക്കു പറഞ്ഞൂ….
”ഒരു മനുഷ്യന്‍ ഇങ്ങനെ,
മുങ്ങി മരിക്കുന്നത് കണ്ടാല്‍ നിനക് നീന്തലറിയുമോ ഇല്ലയോ എന്ന് നീ നോക്കരുത്. അയാളെ രക്ഷിക്കാന്‍ നീ എടുത്ത് ചാടുക തന്നെ വേണം….
ആ വീമാനം,
ഇപ്പോള്‍ വീണ്ടും കാബൂളിലേക്ക് പോവുകയാണ്…..
കൂടെ…
#Marcus_Weisgerber ___♥”
ഈ പ്രചരണം നടത്തുന്നത് ഈ ഒരു പോസ്റ്റ് മാത്രമല്ല. ഇത്തരത്തില്‍ പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ CrowdTangle അന്വേഷണത്തിന്‍റെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

പക്ഷെ ഈ പോസ്റ്റില്‍ പല തെറ്റുകളുണ്ട്. ഹിറ്റ്ലറിന്‍റെ കഥ മുതല്‍ മാര്‍ക്കസ് വെയ്സജോര്‍ബെറിന്‍റെ കഥ വരേയ്ക്കും എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
അമേരിക്കന്‍ വ്യോമസേന വിമാനം Reach871 C-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഓഗസ്റ്റ് 15, 2021ന് 823 അഫ്ഘാന്‍ അഭയാര്‍ഥികളെ കാബുളില്‍ നിന്ന് രക്ഷപെടുത്തി ഖത്തറിലേക്ക് കൊണ്ട് ആക്കി. പക്ഷെ ഈ ഫ്ലൈറ്റില്‍ ഉണ്ടായിരുന്ന ക്രൂവില്‍ ആരൊക്കെയായിരുന്നു എന്ന് ഇത് വരെ വെളിപെടുത്തിയിട്ടില്ല എന്നാണ് യഥാര്‍ത്ഥ്യം.
CORRECTION: A @usairforce C-17 Globemaster III safely transported 823 Afghan citizens from Hamid Karzai International Airport Aug. 15, 2021. This is a record for this aircraft.⁰
— Air Mobility Command (@AirMobilityCmd) August 20, 2021
The initial count of 640 inadvertently included only adults. 183 children were also aboard. https://t.co/DL6wP8WTQV
അപ്പൊ ആരാണ് മാര്‍ക്കസ് വെയ്സ്ജോര്ബെര്‍?
ഡിഫെന്‍സ് വന്‍ (Defense One) എന്ന പ്രതിരോധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രസ്ഥനത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് മാര്‍ക്കസ് വെയ്സ്ജോര്‍ബെര്‍.

മുഴുവന്‍ വായിക്കാന്‍-Defense One
ഇദ്ദേഹമാണ് ഡിഫന്‍സ് വനിന് വേണ്ടി ഈ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തന്‍റെ ട്വിട്ടര്‍ അക്കൗണ്ടില്‍ Reach 871 വിമാനത്തിന്‍റെ ക്രൂ എടുത്ത അഭയാര്‍ഥികളുടെ ചിത്രം പ്രചരിപ്പിച്ചത്. ഈ ചിത്രം കണ്ട് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. മാര്‍ക്കസ് ചെയ്ത ട്വീറ്റ് നമുക്ക് താഴെ കാണാം.
JUST IN: “The Crew made the decision to go” — Inside RCH 871, which saved 640 from the Taliban … from @TaraCopp and me https://t.co/r4YvGqJZ4b pic.twitter.com/CI1mAmqjHT
— Marcus Weisgerber (@MarcusReports) August 16, 2021
പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രവും മാര്‍ക്കസിന്‍റെ ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് എടുത്തതാണ്. അദ്ദേഹം 2013ല്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറല്‍ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്, താഴെ നല്‍കിയ പോസ്റ്റിലൂടെ ഈ കാര്യം വ്യക്തമാകും.

പോസ്റ്റില്‍ ഹിറ്റ്ലറിനെ കുറിച്ച് പറയുന്ന കാര്യങ്ങളില്‍ സത്യാവസ്ഥയുണ്ടോ?
പോസ്റ്റില്‍ പറയുന്നത് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന്‍ ആദ്യം തന്‍റെ ജൂതനായ പിതാവിന്‍റെ വീട് നശിപ്പിച്ചു എന്നാണ്. പക്ഷെ ഇത് സത്യമാകാന്‍ യാതൊരു വഴിയില്ല കാരണം ഹിറ്റ്‌ലര്‍ ജനിച്ചത് ജര്‍മ്മനിയിലല്ല ഓസ്ട്രിയയിലാണ്. ഹിറ്റ്ലറിന്‍റെ പിതാവ് മതവിശ്വാസിയായിരുന്നില്ല.
ഹിറ്റ്‌ലര്‍ ജനിച്ച വീട് ഇപ്പോഴും ഓസ്ട്രിയയിലെ ബ്രോണോ (Braunau am Inn) എന്ന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 2019ല്‍ ഓസ്ട്രിയയിലെ സുപ്രീം കോടതി ഓസ്ട്രിയന്‍ സര്‍ക്കാറിന് ഈ കെട്ടിടം ഏറ്റെടുക്കാന്‍ വിധിച്ചു. ഓസ്ട്രിയന്‍ സര്‍ക്കാര്‍ ഈ കെട്ടിടത്തിന്‍റെ ഉടമസ്ഥക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണം എന്നും കോടതി പറഞ്ഞു.

ലേഖനം വായിക്കാന്‍-NPR | Archived Link
ഹിറ്റ്‌ലറിന്‍റെ ആത്മകഥകളില്‍ ഹിറ്റ്ലര്‍ തന്‍റെ പിതാവിന്‍റെ വീട് നശിപ്പിച്ചു എന്നതിനെ കുറിച്ച് യാതൊരു വിവരം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കുടാതെ ഹിറ്റ്ലറിന്‍റെ പിതാവ് അലോയിസ് ഹിറ്റ്‌ലര്‍ മതവിശ്വാസിയായിരുന്നില്ല. അലോയിസ് ഹിറ്റ്ലറിന്‍റെ യഥാര്‍ത്ഥ പിതാവ് ആരായിരുന്നു എന്ന് ആര്‍ക്കും അറിയില്ല. ഇത് വലിയൊരു വിവാദത്തിന്‍റെ വിഷയമാണ്. പക്ഷെ അദ്ദേഹം മതങ്ങളെ മാനിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല എന്ന് നമുക്ക് ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയും.

ലേഖനം വായിക്കാന്‍-Washington Post | Archived Link
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന കഥ തെറ്റാണ്. മര്‍ക്കസ് വെയ്സ്ജോര്‍ബെര്‍ ഡിഫന്‍സ് വന്‍ എന്ന മാധ്യമ പ്രസ്ഥാനത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് അദ്ദേഹമല്ല അമേരിക്കന്‍ വ്യോമസേനയുടെ Reach 871 വിമാനത്തില്‍ 823 അഫ്ഘാന്‍ അഭയാര്‍ഥികളെ രക്ഷപെടുത്തി കാബുളില്‍ നിന്ന് ഖത്തറില്‍ കൊണ്ട് ആക്കിയത്. പോസ്റ്റില്‍ ഹിറ്റ്ലറിനെ കുറിച്ച് പറയുന്ന കാര്യങ്ങളും തെറ്റാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:അഫ്ഗാന്‍ അഭയാര്‍ഥികളെ C-17 ഗ്ലോബ്മാസ്റ്റ്റില്‍ വിമാനത്തിലേയ്ക്ക് സുരക്ഷിതമായി എത്തിച്ച പൈലറ്റിന്‍റെ ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
