
ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ എല്ലാ ടീമുകൾ സെമി-ഫൈനലിൽ ഇടം പിടിക്കാൻ പോരാടുകെയാണ്. ഇന്ത്യയും ഓസ്ട്രേലിയയോടും പരാജയപ്പെട്ട പാക്കിസ്ഥാൻ ചെന്നൈയിലെ എം.എ. ചിദമ്പരം സ്റ്റേഡിയത്തിൽ അടുത്ത രണ്ട് മാച്ചുകൾ കളിക്കുകയുണ്ടായി. പക്ഷെ ഇവിടെയും അവർക്ക് വിജയം നേടാൻ സാധിച്ചില്ല. ആദ്യം അഫ്ഘാനിസ്ഥാനോടും പിന്നീട് ദക്ഷിണ ആഫ്രിക്കയോടും പാക്കിസ്ഥാൻ തൊട്ടു. പക്ഷെ ചെന്നൈയിൽ പാക്കിസ്ഥാൻ ടീമിന് ക്രിക്കറ്റ് ഫാൻസിന്‍റെ പിന്തുണ ലഭിച്ചു.
പാക്കിസ്ഥാൻ ടീമിന് ചെന്നൈയിൽ ലഭിച്ച പിന്തുണ തമിഴ് നാട് സർക്കാര്‍ കാരണമാണ് എന്ന് പാക് ക്യാപ്റ്റൻ ബാബർ ആസം വ്യക്തമാക്കി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് ബാബർ ആസമിന്‍റെ പേരിൽ ഒരു പ്രസ്താവന പ്രചരിപ്പിക്കുന്നതായ് കാണാം. പ്രസ്താവന ഇങ്ങനെയാണ്: “ഇന്നിമേൽ ഞങ്ങൾ ഭാരതത്തിൽ കളിക്കാൻ വന്നാൽ ചെന്നൈയിൽ കളിക്കാൻ ഞങ്ങൾക്ക് ഇഷ്ടമാകും കാരണം ഇവിടെ വീട്ടിലുള്ള പോലെ തോന്നും.ഇവിടെയുള്ള സർക്കാർ പ്രേക്ഷകർക്ക് പാക്കിസ്ഥാനിനെ പിന്തുണയ്ക്കാൻ സ്പോൺസർ ചെയ്തു എന്ന് അറിഞ്ഞു. ഇവർ എൻ്റെ പേര് എഴുതിയ ടി-ഷർട്ടുകൾ ധരിച്ച് വന്നതായി കാണാൻ കഴിഞ്ഞു. ഇന്ത്യ പാക്കിസ്ഥാൻ മാച്ച് ഇവിടെ നടന്നിരുന്നെങ്കിൽ ഞങ്ങൾക്ക് തീർച്ചയായും ഇന്ത്യക്ക് ലഭിച്ച പിന്തുണയുടെ സാമ്യമായ പിന്തുണ കിട്ടിയെന്നെ എന്ന് എനിക്ക് ഉറപ്പാണ്. സ്ഥാനിയ സർക്കാറിന് ഞങ്ങളുടെ നന്ദി.”
എന്നാല്‍ എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ബാബർ ആസം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയെന്ന വാർത്ത അന്വേഷിച്ചു. പക്ഷെ ഇത്തരമൊരു സംഭവത്തിനെ കുറിച്ച് യാതൊരു വാർത്ത ലഭിച്ചില്ല. പാക്കിസ്ഥാൻ ചെന്നൈയിൽ രണ്ട് മത്സരങ്ങളാണ്. ആദ്യത്തെ മത്സരം അഫ്ഘാനിസ്ഥാനിനെതിരെ 23 ഒക്ടോബറിനും 27 ഒക്ടോബറിന് ദക്ഷിണ ആഫ്രിക്കയുമായിയായിരുന്നു. ഈ രണ്ട് മാച്ചിലെ പോസ്റ്റ് മാച്ച് പത്രസമ്മേളനം പരിശോധിച്ചു. ഒക്ടോബര് 23ന് അഫ്ഘാനിസ്ഥാനോട് തോറ്റതിന് ശേഷം ബാബർ ആസാമാണ് മീഡിയയെ അഭിസംബോധനം ചെയ്തത്. പക്ഷെ അദ്ദേഹം ചെന്നൈയിനെ കുറിച്ച് യാതൊരു പരമാർശം നടത്തിയില്ല. കൂടാതെ തമിഴ് നാട് സർക്കാരിനെ കുറിച്ചും അദ്ദേഹം ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്‍റെ പത്രസമ്മേളനത്തിന്‍റെ പകർപ്പ് ഈ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം. പത്രസമ്മേളനത്തിന്‍റെ വീഡിയോ താഴെ കാണാം.
ദക്ഷിണ ആഫ്രിക്കയുമായുള്ള മത്സരത്തിന് ശേഷം ബാബർ ആസമല്ല പ്രെസിനെ നേരിട്ടത്. പാക്കിസ്ഥാൻ കോച്ച് മിക്കി ആർതരാണ് പത്രസമ്മേളനം നടത്തിയത്. ഈ പത്രസമ്മേളനത്തിന്‍റെ പകർപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
ചെന്നൈയിൽ രണ്ട് മത്സരങ്ങൾ തോൽക്കുമ്പോൾ പ്രേക്ഷകരിൽ നിന്ന് എത്ര ഉത്സാഹം കണ്ടിരുന്നു എന്ന ചോദ്യം ചോദിച്ചപ്പോൾ മിക്കി ആർതർ പറഞ്ഞത് ഇങ്ങനെയാണ്: “”ചെന്നൈയിലെ പ്രേക്ഷകർ വളരെ നന്നായിരുന്നു. ഈ മത്സരങ്ങളുടെ ഫലങ്ങൾ മാറ്റിവെക്കു.ചെന്നൈയിലെ ജനത മികച്ചതായിരുന്നു. ഇവിടെയുള്ള എല്ലാ സൗകര്യങ്ങളും മികച്ചതാണ്. മാച്ച് കാണാൻ വന്ന പ്രേക്ഷകരും മികിച്ചതായിരുന്നു.”
നിഗമനം
ബാബർ ആസം തമിഴ് നാട് സർക്കാറിന് നന്ദി അറിയിച്ചു എന്ന പ്രചരണം തെറ്റാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ ആസം തമിഴ് നാട് സർക്കാരിന് നന്ദി അറിയിച്ചുവോ? സത്യാവസ്ഥ അറിയൂ…
Written By: K. MukundanResult: False
