
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛ്ത്തീഗഡ് ഉള്‍പടെ ബിജെപി ഭരിക്കുന്ന മധ്യ പ്രദേശുമുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് മാതയെ അപമാനിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് വീഡിയോ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ചെറിയൊരു വീഡിയോ ക്ലിപ്പ് കാണാം. വീഡിയോയില്‍ രാഹുല്‍ ഗാന്ധി ചോദിക്കുന്നു, “എല്ലാവരും ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നു. പക്ഷെ ആരാണ് ഈ ഭാരത് മാതാ? എന്താണ് ഇത്? ഇതൊരു ചോദ്യമാണ്.”
ഈ വീഡിയോ ക്ലിപ്പിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഭാരത് മാതാ കി ജയ് എന്ന് ആരെയാണ് വിളിക്കുന്നത്. അങ്ങനെയൊരു ഭാരത് മാതാ ഉണ്ടോ. ഭാരതമാതാവിനെ അപമാനിച്ച് രാഹുൽ ഗാന്ധി 😠😠😠” അങ്ങനെ രാഹുല്‍ ഗാന്ധി ഭാരത് മാതയുടെ അസ്ഥിത്വതിനെ തന്നെ ചോദ്യം ചെയ്ത് ഭാരത് മാതയെ അപമാനിച്ചു എന്നാണ് ആരോപണം.
എന്നാല്‍ ശരിക്കും രാഹുല്‍ ഗാന്ധി ഭാരത് മാതയുടെ അസ്തിത്വത്തെ ചോദ്യം ചെയ്തുവോ? അതോ ഏതെങ്കിലും തരത്തില്‍ ഭാരത് മാതയെ അപമാനിച്ചുവോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
സംഭവത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ഈ പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ അന്വേഷിക്കാന്‍ ശ്രമിച്ചു. യുട്യൂബില്‍ രാഹുല്‍ ഗാന്ധിയുടെ ചാനലില്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പ്രസംഗത്തിന്‍റെ വീഡിയോ ലഭിച്ചു. ഈ പ്രസംഗം നവംബര്‍ 19ന് രാജസ്ഥാനിലെ ബൂണ്ടിയിലാണ് നടത്തിയത്. പ്രസംഗത്തിന്‍റെ മുഴുവന്‍ വീഡിയോ നമുക്ക് താഴെ കാണാം.
പ്രസംഗത്തിന്‍റെ തുടക്കത്തില്‍ തനെയാണ് രാഹുല്‍ ഗാന്ധി ഈ പ്രസ്താവന നടത്തുന്നത്. അദ്ദേഹത്തിന്‍റെ പ്രസംഗം ശ്രദ്ധിച്ച് കേട്ടാല്‍ അദ്ദേഹം ഭാരത് മാതയെ അപമാനിക്കുകയല്ല എന്ന് നമുക്ക് മനസിലാകും. അദ്ദേഹം ഭാരത് മാതയുടെ ഉദാഹരണം നല്‍കി ജാതി ആധാരമാക്കി ജനഗണന നടത്തുന്നത്തിന്‍റെ പക്ഷത്തില്‍ വാദിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:
“ഇപ്പൊ കുറച്ച് നേരം മുമ്പ് ചാന്ദ്നജി മുദ്രാവാക്യം മുഴക്കി, ഭാരത് മാതാ കി ജയ്! എന്‍റെ ഒരു ചോദ്യമുണ്ട്. എല്ലാവരും ഭാരത് മാതാ കി ജയ് എന്ന് വിളിക്കുന്നു. പക്ഷെ ആരാണ് ഈ ഭാരത് മാതാ? എന്താണ് ഇത്? ഇതൊരു ചോദ്യമാണ്.ഞാനും നിങ്ങളും നമ്മള്‍ എല്ലാവരും ജയ് വിളിക്കുന്ന ഈ ഭാരത് മാതാ ആരാണ്? ഭാരത് മാതാ നമ്മുടെ ഈ ഭൂമിയല്ലേ? അതെ! ഈ ഭാരത് മാതാ നമ്മുടെ രാജ്യത്തിലെ ജനങ്ങലല്ലേ? അതെ! നിങ്ങലെള്ളവരുടെയും സഹോദരന്മാരും, മാതാ-പിതാവും ഭാരത് മാതയല്ലേ! പാവപെട്ടവര്‍, പണക്കാര്‍, വയോധികന്മാര്‍, ഭാരത് മാതാ കി ജയ് വിളിക്കുന്ന എല്ലാവരും ഭാരത് മാതായാണ്. ശരിയല്ലേ? അങ്ങനെ ഞാന്‍ വെറും പാര്ലാമെന്‍റ് ഹൌസില്‍ നടത്തിയ പ്രസംഗത്തില്‍ ഈ ഒരു ചോദ്യം ചോദിച്ചല്ലോ. നമ്മള്‍ എന്നും ജയ് വിളിക്കുന്ന ഭാരത് മാതാ ആരാണ്? ആരാണ് ഭാരത് മാതാ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ അതിന്‍റെ അര്‍ഥം ആരാണ് ഭാരത്തിലെ ജനങ്ങള്‍ എന്നാണ്. ആരുടെ എത്രയാണ് ജനസംഖ്യയുള്ളത്. ആദിവാസികള്‍, ദളിതര്‍, പാവപെട്ടവര്‍, പിനോക്ക വിഭാഗത്തില്‍ പെട്ടവര്‍, പണക്കാര്‍ ഇവര്‍ എല്ലാവരുടെ എണ്ണം എത്രയാണ് ഞാന്‍ ചോദിക്കുന്നത്. നമ്മള്‍ മുദ്രാവാക്യം വിളിച്ച് ജീവന്‍ വരെ അര്‍പ്പിക്കാന്‍ തയാരെടക്കുന്ന നമ്മുടെ ഭാരത് മാതാ ആരാണ് എന്ന് അറിയാന്‍ ഈ ചോദ്യം ചോദിക്കേണ്ടി വരും. നമുക്ക് ഈ രാജ്യത്തില്‍ ദളിതര്‍ എത്രയാണ്, പിനോക്ക് വിഭാഗത്തില്‍ പെട്ടവര്‍ എത്രയാണ് എന്ന് അറിയതപ്പോള്‍ നമ്മക്ക് ഭാരത് മാതാ കി ജയ് വിളിക്കുന്നത്തിന്‍റെ അര്‍ഥം എന്താണ്? അതിനാല്‍ ഞാന്‍ പാര്ലമെന്‍റില്‍ ഞാന്‍ ഈ ഒരു ആവശ്യം ഉന്നയിച്ചത്. ഈ രാജ്യത്തിന് ഇന്നി ജാതിയ ജനഗണന നടപ്പിലക്കേണ്ടി വരും. ”
BJPയുടെ ഔദ്യോഗിക X ഹാന്‍ഡിലാണ് ആത്യം ഈ പ്രചരണത്തിന് തുടക്കമിട്ടത്. ഇതിന്‍റെ മറുപടിയായി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനത് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ ഈ ഭാഗം പങ്ക് വെച്ചിട്ടുണ്ട്. ഈ പ്രചരണത്തെ കുറിച്ച് അവര്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്: “എന്താണ് ഭാരതമാതാവ്?
ഭാരതമാതാവ് മരങ്ങളും പല്ലവകളും മലകളും വയലുകളും കളപ്പുരകളും നദികളും മാത്രമല്ല.ഭാരതമാതാവ് ഈ രാജ്യത്തെ ജനങ്ങളാണ്, ഞങ്ങൾ നിങ്ങളാണ്. ഇന്ത്യക്കാരായ എല്ലാ വർഗത്തിലും എല്ലാ ജാതിയിലും എല്ലാ മതത്തിലും പെട്ടവർ ഭാരതമാതാവാണ്.
ബി ജെ പിയുടെ വിദ്വേഷി ഓണ്‍ലൈന്‍ പോരാളികള്‍ക്ക് ഇത് മനസ്സിലാക്കാൻ കഴിയുന്നില്ല.”
ഈ രണ്ട് വീഡിയോകള്‍ തമ്മിലുള്ള താരത്യം താഴെ നല്‍കിയിട്ടുണ്ട്. ആദ്യത്തെ ക്ലിപ്പ് ചെയ്ത വീഡിയോയാണ്. പിന്നിട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ ദീര്‍ഘമായ വീഡിയോയാണ്. ഇതോടെ അദ്ദേഹം പറഞ്ഞത്തിന്‍റെ ചെറിയൊരു ഭാഗം മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് എന്ന് നമുക്ക് വ്യക്തമാകുന്നു.
നിഗമനം
രാഹുല്‍ ഗാന്ധി ഭാരത് മാതാ ആരാണ്? എന്ന് ചോദിച്ച് ഭാരത് മാതയെ അപമാനിച്ചു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. അദ്ദേഹം പറഞ്ഞതിന്‍റെ ചെറിയൊരു ഭാഗം മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:അപൂര്‍ണമായ വീഡിയോ ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഭാരത് മാതയെ അപമാനിച്ചുവെന്ന് വ്യാജ പ്രചരണം…
Written By: K. MukundanResult: Misleading
