
വിവരണം
കോവിഡ് ദുരിതാശ്വാസത്തിൻറെ ഭാഗമായി സർക്കാർ ഭക്ഷണ കിറ്റ്
റേഷൻകടകൾ വഴി വിതരണം ചെയ്തിരുന്നു.
എപിഎൽ – ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കാർഡുടമകൾക്കും
കിറ്റ് ലഭിക്കുന്നതായിരുന്നു പദ്ധതി.
ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാർത്ത ഇപ്പോൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ സംശയനിവാരണത്തിനായി ഞങ്ങൾക്ക് വാട്ട്സ് അപ്പ് നമ്പരായ 904905 3770 യിലേയ്ക്ക് അയച്ചു തന്നിരുന്നു.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇപ്രകാരമാണ്. കേന്ദ്രഫണ്ടും സംസ്ഥാന സർക്കാരിൻറെ പാചകച്ചിലവ് തുകയും ഉപയോഗിച്ചുള്ള ഭക്ഷ്യധാന്യ കിറ്റ് അടുത്തദിവസങ്ങളിൽ വിദ്യാർത്ഥികളുടെ വീട്ടിലെത്തും. (75 ശതമാനം തുക കേന്ദ്രവിഹിതം)
ബിപിഎൽ കുടുംബങ്ങൾക്ക് റേഷൻകട വഴി കേന്ദ്രം നൽകുന്ന സൗജന്യ ഭക്ഷ്യ ധാന്യ ഇതിനുപുറമേയാണ് എപിഎൽ ബിപിഎൽ ഭേദമില്ലാതെ വിദ്യാർഥികൾക്ക് വിദ്യാലയങ്ങൾ വഴി ഭക്ഷ്യധാന്യ കിറ്റ് ലഭിക്കുന്നത് മോദിജിക്ക് അഭിവാദ്യങ്ങൾ

രണ്ട് വാദങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണ കിറ്റിന്‍റെ 75% വിഹിതം കേന്ദ്രത്തിന്‍റെതാണ് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന ആദ്യത്തെ വാദം.
ബിപിഎൽ കുടുംബങ്ങൾക്ക് റേഷൻകട വഴി ഭക്ഷണ ധാന്യം നൽകുന്നത് കേന്ദ്രസർക്കാരാണ് എന്നാണ് രണ്ടാമത്തെ വാദം.
ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ പൂർണമായും ശരിയല്ല എന്ന് മനസ്സിലായി.
വസ്തുത ഇതാണ്
ഞങ്ങൾ ഇതേപറ്റി വന്നിട്ടുള്ള മാധ്യമവാർത്തകൾ പരിശോധിച്ച് നോക്കിയെങ്കിലും വിദ്യാര്‍ഥികള്‍ക്കുള്ള ധാന്യ കിറ്റ് പദ്ധതിയില്‍ എത്ര ശതമാനം തുകയാണ് കേന്ദ്രവിഹിതം എന്ന് നൽകിയിട്ടില്ല. അതുപോലെതന്നെ കേന്ദ്രസർക്കാർ മാത്രമാണോ ആണോ ബിപിഎൽ കുടുംബങ്ങൾക്ക് വഴി സൗജന്യ ഭക്ഷ്യധാന്യം നൽകുന്നത് എന്നും ലഭ്യമായ ഓണ്‍ലൈന്‍ രേഖകളില്‍ നിന്ന് വ്യക്തമാകുന്നില്ല.
അതിനാല്‍ ഈ വാർത്തയുടെ വ്യക്തതയ്ക്കായി ഞങ്ങൾ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. അവിടെ നിന്നും ഉദ്യോഗസ്ഥന്‍ അനില്‍ ഗോപിനാഥ് നല്‍കിയ വിവരപ്രകാരം വിദ്യാർത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷ്യ കിറ്റിനു 75 ശതമാനം തുക കേന്ദ്രവിഹിതം ഇല്ല. വിവരങ്ങളുടെ പകര്‍പ്പ് അദ്ദേഹം ഞങ്ങള്‍ക്ക് ഇ മെയിലായി അയയ്ക്കുകയും ചെയ്തു.

പദ്ധതിയുടെ മുഴുവന്‍ ചിലവ് 100.12 കോടിയാണ്. ഇതിൽ 60 കോടി കേന്ദ്ര വിഹിതവും 40.12 കോടി സംസ്ഥാന വിഹിതം ഉണ്ട്. ഇതുകൂടാതെ
ഗതാഗതത്തിന് 13.7 കോടി ചെലവുണ്ട്. ഇത് പൂര്‍ണ്ണമായും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

റേഷൻ കടകൾ വഴി ബിപിഎൽ കുടുംബങ്ങൾക്ക് ആഹാരം നൽകുന്നതും പൂർണമായും കേന്ദ്രസർക്കാർ അല്ല കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതിയിലേക്ക് അവരവരുടെ വിഹിതം നൽകുന്നുണ്ട്. കേരളത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ 46 % ആണ്. പല സംസ്ഥാനങ്ങളിലും നിരക്ക് വ്യത്യാസപ്പെടും.
യുപി യില്‍ ചിലപ്പോള്‍ ഇത് 80% ആയിരിക്കും. ഇവര്‍ക്കുള്ള ഭക്ഷ്യധാന്യം സബ്സിഡി നിരക്കിലാണ് കേന്ദ്രം തരുന്നത്. ബാക്കി തുക പണമായി നല്‍കിയാണ് സംസ്ഥാനം വാങ്ങുന്നത്. ഉദാഹരണത്തിന് ഒരു കിലോ അരിക്ക് 10 രൂപയാണെങ്കില്‍ 8 രൂപ കേന്ദ്ര സബ്സിഡി ഉണ്ടാകും. ബാക്കി രണ്ടു രൂപ സംസ്ഥാനം നല്‍കും. അതുകൊണ്ട് സൌജന്യമായാണ് ബിപിഎല്‍ കാര്‍ക്ക് കേന്ദ്രം അരി നല്‍കുന്നത് എന്ന് പറയുന്നത് വസ്തുതാപരമായി തെറ്റാണ്.
നാല് മാസത്തേക്ക് ബിപിഎൽ എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഭക്ഷ്യക്കിറ്റ് കൊടുക്കുന്നതും സംസ്ഥാന സർക്കാരിന്‍റെ മാത്രം പദ്ധതിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള തുകയാണ് ഇതിനായി ചെലവഴിക്കുന്നത്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയിൽ പോസ്റ്റിലെ വാർത്ത പൂർണ്ണമായും ശരിയല്ല. വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് പദ്ധതിയില്‍ 75 ശതമാനം കേന്ദ്ര സർക്കാർ വിഹിതമായി നല്‍കുന്നില്ല. 60 % മാണ് കേന്ദ്ര വിഹിതം. ബാക്കി 40 % തുകയും പദ്ധതി നടത്തിപ്പിനുള്ള 13. 7 കോടിയും സംസ്ഥാന സർക്കാരാണ് വഹിക്കുക. ബിപിഎല്‍ കാര്‍ഡ് കാര്‍ക്ക് റേഷന്‍ കടകള്‍ വഴി സൌജന്യ ധാന്യ വിതരണം നടത്തുന്നതും ഇരു സര്‍ക്കാരുകളും ചേര്‍ന്നാണ്. ബാക്കി പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.

Title:വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിലെ കേന്ദ്ര ഫണ്ടിനെപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത
Fact Check By: Vasuki SResult: Partly False
