
ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പല വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പല പോസ്റ്റുകള്‍ ഞങ്ങള്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ല്‍ ഞങ്ങള്‍ക്ക് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ലഭിച്ചു. വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയ്ക്ക് ഡല്‍ഹി കലാപവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയിലുള്ളത് എന്നിട്ട് എന്താണ് വീഡിയോയുടെ വസ്തുത എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം
വീഡിയോ-

വാട്ട്സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്: “ഞെട്ടലോടെ അല്ലാതെ ഈ വീഡിയോ കാണാൻ ആകില്ല ഡൽഹിയിൽ ഹിന്ദുത്വ തീവ്രവാദികൾ നടത്തിയ ഭീകരത.”
സന്ദേശത്തില്‍ നല്‍കിയ അടികുറിപ്പ് ഉപയോഗിച്ച് ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് താഴെ നല്‍കിട്ടുണ്ട്.
Archived Link |
ട്വിട്ടരില്‍ പ്രചരിക്കുന്ന ട്വീറ്റ്-
This scary video is from Shiv Vihar.
— ALOK|بہت کم موریہ (@ALOKdelhi6) February 28, 2020
I just pray the people inside survived. #WeSupportTahirHusain if do something in self-defence
The mob was horrible…. pic.twitter.com/mRdmD0tiDG
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റ് ലഭിച്ചു.

ഒരു കൊല്ലം മുന്നേ പ്രസിദ്ധികരിച്ച ഈ വീഡിയോയെ കുറിച്ച് നല്‍കിയ വിവരം പ്രകാരം വീഡിയോ പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ധോക്ക് ചൌദ്രിയന്‍ എന്ന സ്ഥലത്ത് ഗാസ് കംപ്രേസ്സറില്‍ നടന്ന സ്ഫോടനത്തിന്‍റെ വീഡിയോയാണ്. ഞങ്ങള്‍ ഇതിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ പാകിസ്ഥാനിലെ പ്രശസ്ത മീഡിയ സമൂഹമായ സമാ അവരുടെ വെബ്സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചു.

Samaa | Archived Link |
നിഗമനം
വീഡിയോയില്‍ കാണുന്ന സംഭവം പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നടന്നഒരു ഗാസ് സ്ഫോടനത്തിന്‍റെതാണ്. ഈ വീഡിയോക്ക് ഡല്‍ഹി കലാപവുമായി യാതൊരു ബന്ധവുമില്ല.

Title:FACT CHECK: പാകിസ്ഥാനില്‍ സിലിണ്ടര്‍ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
