വിവരണം

നേമം മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ ബിജെപ്പിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയെന്ന പേരിലുള്ള പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വോട്ട് ചോദിച്ച് ചെന്നാല്‍ ജനങ്ങള്‍ ആട്ടി ഓടിക്കുന്ന അവസ്ഥയില്‍ ബിജെപി എത്തി എന്ന് ഒ.രാജഗോപാല്‍ പറഞ്ഞു എന്നതാണ് പ്രചരണം. പോരാളി ഷാജി (ഒഫീഷല്യല്‍) എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അലവി ഹംസ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 2,500ല്‍ അധികം റിയാക്ഷനുകളും 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ ബിജെപി കോര്‍ കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായി ഒ.രാജഗോപാല്‍ തന്‍റെ പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഒ.രാജഗോപാല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഒന്നും തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഞങ്ങളുടെ പ്രതിനിധി ഒ.രാജഗോപാലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം ഒ.രാജഗോപാലിനോട് സമൂഹമാധ്യമത്തിലെ പ്രചരണത്തെ കുറിച്ച് അന്വേഷിച്ച ശേഷം ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്-

ഒ.രാജഗോപാല്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ. അദ്ദേഹത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിക്കുന്ന പോസ്റ്റാണിത്. വന്ദേ ഭാരത് എക്‌സ്പ്രസിനെ കുറിച്ച് മാത്രമാണ് ഈ അടുത്തകാലത്ത് മാധ്യമങ്ങളോട് രാജഗോപാല്‍ സംസാരിച്ചിട്ടുള്ളത്. അല്ലാതെ ഇത്തരത്തില്‍ യാതൊരു പരാമര്‍ശങ്ങളും പാര്‍ട്ടിക്കെതിരെ നടത്തിയിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

ബിജെപി ഒ.രാജഗോപാല്‍ തന്‍റെ പേരില്‍ പ്രചരിക്കുന്ന സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഒ.രാജഗോപാല്‍ ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ഈ പോസ്റ്റര്‍ വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False