
റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്‍റ് ആർ റോഷിപാലിനെ കരുനാഗപ്പള്ളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രചരിക്കുന്ന പോസ്റ്ററില്‍ “കരുന്നാഗപ്പള്ളിയിലെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം
റിപ്പോര്‍ട്ടര്‍ ടിവിയുടെ റോഷി പാലിന്റെ ജനനേന്ദ്രിയം തകര്‍ന്നു,ഗുരുതര പരിക്ക്” എന്ന വാചകങ്ങള്‍ക്കൊപ്പം റോഷി പാലിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. കൂടാതെ “കിട്ടേണ്ടവരിൽ നിന്ന് തന്നെ കിട്ടുമ്പോൾ
ഒരു ത്രില്ല് വേറെ തന്നെ
സങ്കടങ്ങളിൽ സന്തോഷിക്കരുത് എന്നാണ്.
എന്നാലും ഇത് സന്തോഷിക്കാതിരിക്കാൻ പറ്റുന്നില്ല…
ആരെയാണോ ഇവൻ സന്തോഷിപ്പിച്ചത് എങ്കിൽ അവരിൽ നിന്ന് കിട്ടുന്ന അംഗീകാരത്തിൽ സന്തോഷം പങ്ക് വെക്കണമല്ലോ ” എന്ന പരിഹാസരൂപത്തിലുള്ള വിവരണവുമുണ്ട്.
എന്നാല്‍ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
റിപ്പോർട്ടർ ചാനൽ വാർത്തയിലെ ഓൺലൈൻ പതിപ്പിലും അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലും ഇങ്ങനെയൊരു വാർത്ത തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മാത്രമല്ല പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണെണെന്ന് വ്യക്തമാക്കി റിപ്പോർട്ടർ ചാനൽ ഫേസ്ബുക്ക് പേജില്‍ വിശദീകരണക്കുറിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ വിശദാംശങ്ങൾക്കായി ഞങ്ങൾ റിപ്പോർട്ടർ ചാനൽ ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടു: “പൂർണ്ണമായും വ്യാജ പ്രചരണമാണ് റിപ്പോർട്ടർ പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് റോഷി പാലിനെതിരെ നടത്തുന്നതിനും ഇതിനെതിരെ പോലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണ് എന്നും അവർ അറിയിച്ചു.”
റോഷി പാലുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത റിപ്പോർട്ടർ ചാനൽ ന്യൂസ് കാർഡായി നൽകിയിരുന്നു. ഇതേ കാർഡ് എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന വ്യാജ ന്യൂസ് കാർഡ് നിർമ്മിച്ചിരിക്കുന്നത്.
“റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്‍റ് ആർ റോഷിപാലിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണമാരംഭിച്ച് കേരള പൊലീസിന്‍റെ സൈബർ ഓപ്പറേഷൻ വിഭാഗം എസ് പി ഹരിശങ്കറിനാണ് അന്വേഷണ ചുമതല” എന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ അറിയിക്കുന്നു.
കരുനാഗപ്പള്ളിയിൽ കഴിഞ്ഞദിവസം സംഘടിപ്പിച്ച സിപിഎം ലോക്കൽ സമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ചില പ്രശ്നങ്ങൾ ഉണ്ടാവുകയും സംസ്ഥാന നേതാക്കളെ മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തതായി റിപ്പോർട്ടർ ചാനൽ തന്നെ വാർത്ത നൽകിയിട്ടുണ്ട്. ഇതേ ദിവസം റിപ്പോർട്ടർ ചാനലിൽ നിന്നും അവിടെ ഉണ്ടായിരുന്ന റിപ്പോർട്ട് ദിലീപ് ദേവസിയായിരുന്നു റോഷിപാൽ ആയിരുന്നില്ല.
വിശദമായ റിപ്പോർട്ട് താഴെ കാണാം:
നിഗമനം
പോസ്റ്റിലേത് വ്യാജ പ്രചരണം മാത്രമാണ്. റിപ്പോർട്ടർ ചാനൽ പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് റോഷി പാലിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചുവെന്ന് റിപ്പോർട്ടർ ടിവി പ്രസിദ്ധീകരിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണ്. ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ല, ഇങ്ങനെയൊരു വാർത്ത റിപ്പോർട്ടർ ചാനൽ പ്രസിദ്ധീകരിച്ചിട്ടുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:റിപ്പോര്‍ട്ടര്‍ ചാനല്‍ കറസ്പോണ്ടറിനെതിരെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം
Fact Check By: Vasuki SResult: ALTERED
