
വിവരണം
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തി ക്കൊണ്ടിരിക്കുന്നു. സിപിഎം ഇത്തവണ കോണ്‍ ഗ്രസിന്‍റെ ഘടക കക്ഷിയായി മത്സരിക്കും എന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.
ജെഎന്‍യു സമരത്തിലൂടെ പ്രശസ്തനായ ബീഹാറില്‍ നിന്നുമുള്ള സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നുവെന്നും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇവിടെ നല്‍കുന്നു.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണ്. വസ്തുത എന്താണെന്ന് വിശദമാക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ഓണ്‍ലൈനില്‍ ബീഹാര്‍ തെരഞ്ഞെടുപ്പിനെ കുറിച്ചും കനയ്യ കുമാറിന്‍റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചും അന്വേഷിച്ചപ്പോള്‍ തന്നെ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ആരോപണം പൂര്‍ണമായും തെറ്റാണ് എന്ന് ബോധ്യപ്പെട്ടു. കനയ്യ കുമാര്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കനയ്യ കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതായോ അല്ലെങ്കില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതായോ യാതൊരു വാര്‍ത്തകളും വന്നിട്ടില്ല. കനയ്യ കുമാറിനെ പോലെ പൊതുജന സമ്മിതി കൂടിയ ഒരു നേതാവ് പാര്‍ട്ടി മാറുന്നെങ്കില്‍ അത് വലിയ വാര്‍ത്ത ആകുമായിരുന്നു. ബീഹാറിലെ നിലവിലെ രാഷ്ട്രീയ സഖ്യം അനുസരിച്ചു അദ്ദേഹം ആര്‍ജെഡി സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്.
കനയ്യ കുമാര്‍ സജീവമായി ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലുണ്ട്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 7 വരെ തിയതികളിലാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടത്തുക. കനയ്യ കുമാര്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുന്നില്ല. ഇത് സ്ഥിരീകരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ ലഭ്യമാണ്. കൂടാതെ കോണ്‍ഗ്രസ്സ് ചിഹ്നത്തില്‍ മല്‍സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഓണ്‍ ലൈനില്‍ ലഭ്യമാണ്. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാർത്ഥികളുടെയും ലിസ്റ്റ് ബീഹാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടാതെ ഇലക്ഷന്‍.ഇന്‍ എന്ന വെബ്സൈറ്റില്‍ ഓരോ പാര്‍ട്ടിയില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രത്യേകം തന്നെ നല്‍കിയിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയിലൊന്നും കനയ്യ കുമാറിന്‍റെ പേരില്ല.
കനയ്യ കുമാറിന്‍റെ അഭിമുഖങ്ങളും പ്രസംഗങ്ങളും ശ്രദ്ധിച്ചാല്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാകും. പ്രസംഗത്തിലുടനീളം അദ്ദേഹം കോണ്‍ഗ്രസ്സിനെയും ബിജെപിയെയും വിമര്‍ശിക്കുന്നുണ്ട്.
അദ്ദേഹം പാര്‍ട്ടി മാറ്റം നടത്തിയിട്ടില്ല എന്ന് വാര്‍ത്ത കളില്‍ നിന്നും അദ്ദേഹത്തിന്‍റെ ട്വിട്ടര്‍ പോസ്റ്റുകളില്‍ നിന്നും എളുപ്പം തന്നെ വ്യക്തമാകും.
കൂടാതെ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ സി പി ഐ കേരള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സംസാരിച്ചു. “വെറും വ്യാജ പ്രചരണം മാത്രമാണിത്. കനയ്യ കുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അദ്ദേഹം പ്രചരണം മാത്രമാണ് ചെയ്യുന്നത്. ഞങ്ങളുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ എല്ലാരും ഞങ്ങളുടെ ചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുന്നത്. കനയ്യ കുമാര്‍ പാര്‍ട്ടിയുടെ സര്‍വ സമ്മതനായ നേതാവാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹത്തെ പറ്റിയുള്ള വ്യാജപ്രചാരണം മാത്രമാണിത്.”
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ് എന്ന് അന്വേഷത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. കനയ്യ കുമാര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ചേരുകയോ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യുന്നില്ല. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടെങ്കിലും സ്ഥാനാര്‍ഥികള്‍ ആരും കോണ്‍ഗ്രസ്സ് ചിഹ്നത്തില്‍ മത്സരിക്കുന്നില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്.

Title:കനയ്യ കുമാർ ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നുവെന്ന് വ്യാജപ്രചരണം…
Fact Check By: Vasuki SResult: False
