
“ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ ഹിന്ദു പെണ്‍കുട്ടിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന് ഓടയില്‍ തള്ളി” എന്ന തരത്തില്‍ തെറ്റായി ഒരു പോസ്റ്റ് സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയുടെ ചിത്രം വെച്ച് ഈ ഹിന്ദു പെന്‍കുട്ടിയെ ഡല്‍ഹിയില്‍ കലാപതിനിടയില്‍ മുസ്ലിങ്ങള്‍ ബലാല്‍സംഗം ചെയ്തു കൊന്നു എന്ന തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വാര്‍ത്ത വ്യജമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഡല്‍ഹി കലാപത്തിനോട് ബന്ധപെട്ട പല വ്യാജ പ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ച് വസ്തുതകള്‍ വെളിപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
- FACT CHECK: മധ്യപ്രദേശിലെ പഴയ വീഡിയോ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ വൈറല്‍…
- FACT CHECK: ബംഗ്ലാദേശ്-മ്യാന്മാര് അതിര്‍ത്തിയില്‍ രോഹിന്ഗ്യ മുസ്ലിങ്ങളെ സഹായിക്കുന്ന സിഖിന്റെ പഴയ ഫോട്ടോ ഡല്‍ഹിയുടെ പേരില്‍ പ്രചരിക്കുന്നു…
- 2019 ഡിസംബർ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് ഡൽഹി കലാപവുമായി യാതൊരു ബന്ധവുമില്ല
- FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രം ഡല്‍ഹി പോലീസിന്റെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നു…
- FACT CHECK: മധ്യപ്രദേശിലെ ആള്‍ക്കൂട്ടകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…
- FACT CHECK: ആയുധങ്ങളുടെ പഴയ ചിത്രങ്ങള്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നു…
- FACT CHECK: ബംഗാളിലെ വീഡിയോ ഡല്‍ഹിയുടെ പേരില്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നു…
ഹിന്ദു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്നു എന്ന തരത്തിലുള്ള വ്യാജ പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം

Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഉന്നയിക്കുന്ന പ്രധാന വാദം: “ഫോട്ടോയിൽ കാണുന്നത് ജ്യോതി പട്ടീദാർ. ഡൽഹി കലാപത്തിനിടെ കാണാതായ പെൺകുട്ടി. വെറും 13 വയസ്സുള്ള ആ കുഞ്ഞിനെ അവർ ലൈംഗികമായി ഉപദ്രവിച്ചു, അതിക്രൂരമായി കൊലപ്പെടുത്തി. ശവശരീരം ഓടയിൽ താഴ്ത്തി.”
ഇതേ വാദം ഉന്നയിച്ചു ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍:

വസ്തുത അന്വേഷണം
ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദേശിയ മാധ്യമമായ ഭാസ്കര്‍ പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട് കണ്ടെത്തി. ജ്യോതി പാട്ടിദാര്‍ എന്നൊരു 16വയസായ പെണ്‍കുട്ടി മധ്യപ്രദേശില്‍ തീ കൊളുത്തി മരിച്ചു, എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Bhaskar | Archived Link |
വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം തന്നെയാണ് വൈറല്‍ പോസ്റ്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ആഗര്‍ ജില്ലയില്‍ സുസ്നേര്‍ പോലീസ് സ്റ്റേഷനില്‍ പെട്ട പര്‍സുലിയകലാന്‍ എന്ന ഗ്രാമത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ജ്യോതി പാട്ടിദാര്‍ എന്ന പെണ്‍കുട്ടിയെ ഫെബ്രുവരി 20, 2020ന് സംശയപരമായ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തി. മരണം ആത്മഹത്യായാന്നെന്ന്‍ പോലീസ് സംശയിക്കുമ്പോള്‍ മരിച്ച പെണ്‍കുട്ടിയുടെ വലിയച്ഛന്‍ വിഷ്ണു പ്രസാദ് പാട്ടിദാര്‍ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതാണ് വാര്‍ത്തയില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.
വസ്തുത അന്വേഷണ വെബ്സൈറ്റ് ബൂംലൈവ് ഇതിനെ മുന്നേ ഈ ഫോട്ടോയെ കുറിച്ച് അന്വേഷണം നടത്തി പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ വ്യജമാന്നെന്ന്‍ കണ്ടെത്തിയിട്ടുണ്ട്.
ഫാക്റ്റ് ക്രെസണ്ടോ സുസ്നേര്‍ പോലീസ് സ്റ്റേഷന്‍ ഉള്‍പെടുന്ന ആഗര്‍ മാള്‍വാ പോലീസ് എസ്.പി. മനോജ് കുമാര്‍ സിംഗിനോട് ബന്ധപെട്ടപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെ- “ഈ പെണ്‍കുട്ടി ജ്യോതി പാട്ടിദാര്‍ തന്നെയാണ് പക്ഷെ സംഭവത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായി തെറ്റാണ്. പെണ്‍കുട്ടി മധ്യപ്രദേശിലെ പര്‍സുലിയകലാന്‍ ഗ്രാമത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. ഫെബ്രുവരി 20ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആത്മഹത്യാ ചെയ്യാന്‍ പ്രേരിപ്പിച്ച കാരണം ഇത് വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്വേഷണം നടക്കുന്നുണ്ട്.”
നിഗമനം
മധ്യപ്രദേശില്‍ മരിച്ച ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ് തെറ്റിദ്ധരിപ്പിക്കുന്ന അടികുരിപ്പോടെ ഡല്‍ഹി കലാപത്തിനോട് ബന്ധപെടുത്തി സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജമായി പ്രച്ചരിപ്പിക്കുന്നത്. നിങ്ങള്‍ക്ക്സംശയമുള്ള വാര്‍ത്തകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തിയാല്‍ ഞങ്ങള്‍ക്ക് വാട്ട്സാപ്പില്‍ അയക്കുക. ഞങ്ങളുടെ വാട്ട്സ്സാപ്പ് നമ്പര്‍: 9049046809.

Title:FACT CHECK: മധ്യപ്രദേശില്‍ കത്തി മരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോ വെച്ച് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ വ്യാജപ്രചരണം…
Fact Check By: Mukundan KResult: False
