ബിജെപി പിന്തുണയില്‍ പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം ലീഗിന് ലഭിച്ചോ? വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം

വിവരണം

പാലക്കാട് കൊപ്പം പഞ്ചായത്ത് ബിജെപി പിന്തുണയോടെ ലീഗ് ഭരിക്കും.. എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയും ലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെളിയിക്കുന്നതാണിതെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഞങ്ങള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ പ്രകാശന്‍ പ്രകാശന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം നിലനില്‍ ബിജെപിയുടെ പിന്തുണയോടെ ലീഗിന് ലഭിച്ചോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കൊപ്പം പഞ്ചായത്ത് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്നും കൊപ്പം പഞ്ചായത്തിന്‍റെ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. കൊപ്പം രണ്ടാം വാര്‍ഡ് (പുലാശ്ശേരി) മെമ്പറായ ടി.ഉണ്ണികൃഷ്ണനുമായി ഫാക്‌‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ് –

2022 ഏപ്രിലില്‍ ആയിരുന്നു എല്‍ഡിഎഫ് ഭരണം അട്ടമറിക്കാന്‍ യുഡിഎഫ് അവിശ്വസപ്രമേയം അവതരിപ്പിച്ചത്.  8 വീതമാണ് കൊപ്പം പഞ്ചായത്തില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും സീറ്റ് നില. ബിജെപിക്ക് ഒരു സീറ്റും. നറുക്കെടുപ്പിലൂടെയായിരുന്നു എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. എന്നാല്‍ അവിശ്വാസപ്രമേയത്തെ 2022ല്‍ ബിജെപി അംഗമായ എ.പി.അഭിലാഷ് പിന്തുണച്ചതോടെ പ്രമേയം പാസ് ആവുകയും ചെയ്തു. ഇതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമാകുകയും തന്‍റെ (ടി.ഉണ്ണികൃഷ്ണന്‍) പഞ്ചായത്ത് പ്രസിഡന്‍റ് പദവി നഷ്ടമാകുകയും ചെയ്തു. അതെസമയം 2024 ജനുവരിയില്‍ കൊപ്പം നാലാം വാര്‍ഡ് അംഗമായ ഇ.കെ.ഷഫീഖ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം അവതരിപ്പിച്ചു അങ്ങനെ പ്രമേയം പാസാകുകയും എല്‍ഡിഎഫ് ഫെബ്രുവരിയോടെ കൊപ്പം പഞ്ചായത്ത് ഭരണം വീണ്ടും പിടിക്കുകയും താന്‍ പ്രസഡിന്‍റ് ആകുകയും ചെയ്തു എന്നും ഉണ്ണകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ പ്രതിസന്ധികളൊന്നും തന്നെയില്ലായെന്നും ബിജെപിയുടെ പിന്തുണയോടെ ലീഗിന് ഭരണം ലഭിക്കുന്ന സാഹചര്യം ഇപ്പോഴില്ലായെന്നും അദ്ദേഹം പറഞ്ഞു.

2022ല്‍ എഡിഎഫിന് ഭരണം നഷ്ടമായത് സംബന്ധിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കാണാം –

Madhyamam News Article 

2024 ജനുവരിയില്‍ വീണ്ടും എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസ് ആയിതിനെ കുറിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കാണാം –

Mathrubhumi News Article 

നിഗമനം

2020ല്‍ നടന്ന തദ്ദേശതെര‍ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണം ലഭിച്ച പാലക്കാട് കൊപ്പം ഗ്രാമപഞ്ചായത്ത് പിന്നീട് 2022ല്‍ ബിജെപി അംഗത്തിന്‍റെ പിന്തുണയില്‍ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് ഭരണം നേടിയിരുന്നു. എന്നാല്‍ 2024ല്‍ ജനുവരിയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫ് അംഗം പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് തിരികെ ഭരണത്തിലെത്തി. നിലവില്‍ ബിജെപി പിന്തുണയില്‍ ലീഗ് ഭരണം നേടിയെന്ന തരത്തിലെ പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലായെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ബിജെപി പിന്തുണയില്‍ പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം ലീഗിന് ലഭിച്ചോ? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Misleading