
വിവരണം
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ മന്ത്രിമാരുടെ നിത്യ ചിലവിന് പണമില്ലാ.. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. വി ഹേറ്റ് സിപിഎം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
വസ്‌തുത ഇതാണ്
ആദ്യം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രെസ് സെക്രട്ടറി പി.എം.മനോജുമായി ഫോണില്‍ ബന്ധപ്പെട്ടു. മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ. വൈദ്യുതി നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി വകുപ്പാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വൈദ്യുതി മന്ത്രി തന്നെ വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെ കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്. മറിച്ചുള്ള പ്രതികരണം അടസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം എന്താണെന്ന് അറിയാന്‍ ഗൂഗിള്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കുറഞ്ഞതാണ് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടാക്കിയതെന്നാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞത്. ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. അന്തിമ തീരുമാനം റെഗുലേറ്ററി കമ്മീഷനാണ് എടുക്കേണ്ടത്. ഒരു യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്നാണ് വൈദ്യുതി വകുപ്പിന്‍റെ ആവശ്യം. വൈദ്യുതി നിയന്ത്രണം ഒഴാവാക്കാനും നിരക്ക് വര്‍ദ്ധന കൂടിയെ തീരു എന്നും മന്ത്രി പറഞ്ഞു.
മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത (സ്ക്രീന്‍ഷോട്ട്) –
നിഗമനം
ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തതിനാല്‍ വൈദ്യുതി നിയന്ത്രണം പോലെയുള്ള നടപടികളിലേക്ക് പോകാതിരിക്കാനാണ് നിലവില്‍ വൈദ്യുതി നിരക്ക് കൂട്ടണമെന്ന ആവശ്യം കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് മുന്‍പില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രിമാരുടെ നിത്യചെലവിന് വേണ്ടി വൈദ്യുതി നിരക്ക് വര്‍ദ്ധപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു എന്ന തരത്തിലെ പ്രചരണം അടിസ്ഥാന രഹിതമാണ്. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് മന്ത്രിമാരുടെ നിത്യചെലിവിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
