
വിവരണം
കേരളത്തില്‍ ലഹരി ഉപയോഗിച്ച ശേഷമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത്തരം വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സ്വന്തം കുടുംബത്തെ അക്രമിച്ച് കൊലപ്പെടുത്തുന്നതും സ്വയം ജീവനെടുക്കുന്നതും ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ നിരവധിയാണ് കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ കൊണ്ട് തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കാന്‍ ഒരു നമ്പര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു സന്ദേശം വൈറലാകുകയാണ്. ഇതാണ് ആ സന്ദേശം.
നമുക്ക് ഒന്നിച്ചു മുന്നേറാം..
എല്ലാവരും സഹകരിക്കുക
ലഹരി ഉപയോഗം
പരാതി അറിയിക്കാൻ നമ്പർ മടിക്കരുത്.
Landline:0471 – 2721601
MOBILE :94979 99999 ഡിജിപി കേരള, (പൊതുജനങ്ങൾക്ക്) നേരിട്ട്, ഫോൺ കോൾ, വാട്സ്ആപ്പ്, വഴി (പരാതി അറിയിക്കാം)
പ്ലീസ് ഷെയർ
ഫെയ്‌സ്ബുക്കില്‍ സുല്‍ഫി എ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിട്ടുള്ളത് –
എന്നാല്‍ കേരള പോലീസ് പുറത്തിറക്കിയ നമ്പര്‍ തന്നെയാണോ ഇത്? വസ്‌തുത അറിയാം..
വസ്‌തുത ഇതാണ്
ആദ്യം തന്നെ കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജാണ് ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ പോലീസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെയാണ് –
ഡി.ജി.പിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം..
പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതും ശിക്ഷാർഹം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം –
ലഹരി വസ്തുക്കളുടെ വില്‍പന, ഉപയോഗം എന്നിവയെ കുറിച്ചുള്ള ഫോട്ടോ, വീഡിയോ, വോയിസ് എന്നിവ പങ്കുവയ്ക്കാന്‍ കേരള പോലീസിന്‍റെ യോദ്ധാവ് എന്ന വാട്‌സാപ്പ് സേവനമാണ് നിലവിലുള്ളത്. അതിന്‍റെ നമ്പര്‍ 9995966666 എന്നതാണ്.
നിഗമനം
ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള പോലീസിന്‍റെ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്ന നമ്പര്‍ വ്യാജമാണെന്ന് കേരള പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ലഹരി ഉപയോഗവും വില്‍പനയും തടയാന്‍ ജനങ്ങള്‍ പോലീസിനെ ബന്ധപ്പെടേണ്ടത് ഈ നമ്പറിലാണോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
