കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിമരം സ്ത്രീകള്‍ അടചിച്ച് തകര്‍ക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിമരം നശിപ്പിക്കുന്ന അമ്മമാര്‍ എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ഹാ, പിന്നെ ഇതൊക്കെ കാണുമ്പോഴാണ്… തങ്ങൾ വിശ്വസിച്ചിരുന്ന കമ്മി കൊടി ഇനി വേണ്ടാ എന്നാണ് അമ്മമാരുടെ തീരുമാനം…ഒരു സുഖം 😁 ശിഖ രാഘവന്‍ തോപ്പില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിമരങ്ങള്‍ തകര്‍ക്കുന്നതാണോ വീഡിയോയില്‍ കാണുന്നത്? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രെയിമുകള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും സംഭവവുമായി ബന്ധപ്പെട്ട ദ് ഹിന്ദു (തമിഴ്) പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. 2024 നവംബര്‍ 5ന് പ്രസിദ്ധീകരിച്ച വാര്‍ത്ത പരിഭാഷ ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്-

തമിഴ്‌നാട്ടിലെ കൂടല്ലൂരിലാണ് വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കടലൂര്‍ ഭുവനഗിരി സ്വദേശിയായ ചെല്ലദുരൈ എന്നയാളെ വൊഡയൂരില്‍വച്ച് ലഹരിസംഘം ആക്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം. റോഡിലിരുന്ന് ഒരു സംഘം മദ്യപിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ചെല്ലദുരൈയെ സംഘം ആക്രമിച്ചത്. പരുക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മര്‍ദ്ദനമേറ്റയാളുടെ ഗ്രാമവാസികളും ബന്ധുക്കള്‍ സംഘടിച്ചെത്തുകയും അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടയില്‍ മഞ്ചക്കൊല്ലി സ്വദേശിനിയായ അരുള്‍സെല്‍വി(42) ഇരുമ്പ് കമ്പി ഉപയോഗിച്ച് വിടുതലൈ ചിരുതൈങ്കല്‍ കച്ചി (വിസികെ), പട്ടാള മക്കള്‍ കച്ചി (പിഎംകെ) എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ അടച്ച് തകര്‍ത്തത്. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ ഖടകകക്ഷിയാണ് വിസികെ എന്ന ദലിത് രാഷ്ട്രീയ പാര്‍ട്ടി.

അതെസമയം എന്‍ഡെഎയുടെ ഘടകകക്ഷിയാണ് വാണിയര്‍ വിഭാഗത്തിന്‍റെ പിഎംകെ. മദ്യ-ലഹരി സംഘങ്ങള്‍ക്ക് സഹായം ചെയ്യുന്ന ഈ രാഷ്ട്രീയ പാര്‍ട്ടകളാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അതുകൊണ്ടാണ് കൊടിമരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

നീലയും ചുവപ്പും അതില്‍ ഒരു നക്ഷത്രവും വരുന്നതാണ് വിസികെയുടെ പതാക. ഈ പാതക തകര്‍ക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാക തകര്‍ക്കുന്ന അമ്മമാര്‍ എന്ന പേരില്‍ പ്രചരിക്കുന്നത്. എന്നാല്‍ പിഎംകെയുടെ കൊടിമരവും സംഘം ആക്രമിച്ചിരുന്നു. ഇതിന്‍റെ വീഡിയോയും പൂര്‍ണ്ണമായ വാര്‍ത്തയും തന്തി ടിവി എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന വിസികെയുടെ പതാക ഇതാണ് – 

തന്തി ടിവി വാര്‍ത്ത –

YouTube Video 

നിഗമനം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിമരം സ്ത്രീകള്‍ അടിച്ച് തകര്‍ക്കുന്ന എന്ന പേരില്‍ പ്രചരിക്കുന്നത് തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഘര്‍ഷത്തിന്‍റെതാണെന്ന് കണ്ടെത്താന്‍ കഴി‍ഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ അടിച്ച് തകര്‍ക്കുന്നത് വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) എന്ന പാര്‍ട്ടിയുടെ കൊടിമരമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അല്ലായെന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുാമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിമരം സ്ത്രീകള്‍ അടചിച്ച് തകര്‍ക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

Written By: Dewin Carlos  

Result: Missing Context