
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി മുക്കം നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ സമസ്ത ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം മുസ്‌ലിം ലീഗ് ശക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിൽ ഉമ്മര്‍ ഫൈസിയെ മുക്കത്തെ മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയതായി ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രചരിക്കുന്ന പോസ്റ്ററിൽ “മുക്കം മുസ്ലിം യത്തീം ഖാനയുടെ മാനേജ്മെന്റ് കമ്മിറ്റിയില്‍നിന്ന് ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കി”യെന്ന വാചകവും ഉമര്‍ ഫൈസിയുടെ ചിത്രവുമാണ് ഉള്ളത്.
എന്നാൽ പൂർണ്ണമായും വ്യാജ പ്രചാരണമാണ് ഇതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരണവുമായി ബന്ധപ്പെട്ട വാർത്തകൾ തിരഞ്ഞപ്പോൾ മുക്കം ഫൈസിയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് 24 ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. മുക്കം മുസ്ലിം ഓര്‍ഫനേജിന്റെ വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് ഉമ്മര്‍ ഫൈസിയെ പുറത്താക്കാന്‍ ചർച്ച നടക്കുന്നതായും തീരുമാനം നവംബര്‍ 28ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഉപയോഗിച്ച് ഞങ്ങൾ മുക്കം മുസ്ലിം ബന്ധപ്പെട്ടു യത്തീംഖാനയുടെ സെക്രട്ടറി അബ്ദുല്ല കോയ പ്രതികരിച്ചത് ഇങ്ങനെ: “നിലവിൽ ഉമർ ഫൈസിക്കെതിരെ നടപടി ഒന്നും ഉണ്ടായിട്ടില്ല അദ്ദേഹം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് കമ്മറ്റിയിൽ അദ്ദേഹത്തെ കൂടാതെ 20 പേർ വേറെയുണ്ട് നവംബർ 28ന് ഇനി ജനറൽ ബോഡിയും മീറ്റിംഗ് ഉണ്ടാവും അദ്ദേഹത്തിനെതിരെ എന്ത് തീരുമാനമായാലും അത് മീറ്റിംഗിൽ ഔദ്യോഗികമായി പറയുന്നതായിരിക്കും. അദ്ദേഹം രാജി സമർപ്പിച്ചാൽ പോലും പാർട്ടിയുടെ തീരുമാനം മീറ്റിംഗിൽ മാത്രമേ അറിയാനാകൂ. അതിനാൽ ഇക്കാര്യത്തിൽ പ്രതികരണം ഇപ്പോൾ നടത്താനാകില്ല അദ്ദേഹത്തിനെതിരെ ഇപ്പോൾ നടക്കുന്നത് ഏതായാലും വ്യാജപ്രചരണമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.”
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ മുസ്ലിം ലീഗ് നേതൃത്വവുമായി സംസാരിച്ചു. ലീഗ് ഹൈപവർ കമ്മറ്റി അംഗവും രാജ്യസഭാ എംപിയുമായ അബ്ദുൽ വഹാബ് നല്കിയ മറുപടി യത്തീംഖാനയുടെ സെക്രട്ടറി അബ്ദുല്ല കോയ നല്കിയത് പോലെ, ഇതുവരെ മുക്കം ഫൈസിക്കെതിരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും 28 ന് ചേരുന്ന ജനറൽ ബോഡി മീറ്റിംഗിൽ തീരുമാനം ഉണ്ടാകുമെന്നും തന്നെയാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുക്കം ഫൈസിയെ മുക്കം മുസ്ലിം യത്തീം ഖാനയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ലീഗ് പുറത്താക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജ പ്രചരണം മാത്രമാണ്. ലീഗ് നേതൃത്വത്തിന് എതിരെ നടത്തിയ വിമർശനങ്ങളുടെ പേരിൽ മുക്കം ഫൈസിയുടെ കാര്യത്തിൽ നവംബർ 28 ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ മാത്രമാണ് ലീഗ് തീരുമാനം എടുക്കുക.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മുസ്ലിം ലീഗ് നേതൃത്വത്തെ വിമർശിച്ചതിന് പിന്നാലെ മുക്കം ഫൈസിയെ മുസ്ലിം യത്തീം ഖാന കമ്മറ്റിയിൽ നിന്നും പുറത്താക്കിയെന്ന പ്രചരണം വ്യാജമാണ്..
Fact Check By: Vasuki SResult: False
