
തിങ്കളാഴ്ച ആബു ദാബിയില്‍ യമനിലെ വിമതരായ ഹൂതികള്‍ ഡൃോണ്‍ ആക്രമണം നടത്തിയിരുന്നു. ഈ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യകാരടക്കം മുന്ന് പേര്‍ മരിച്ചു; പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ആബു ദാബിയില്‍ ഈയിടെയായി നടന്ന ഹൂതി ഭീകരാക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രം ആബുദാബിയില്‍ നടന്ന സംഭവത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വന്‍ തീപിടുത്തം കാണാം. ഈ ചിത്രം അബുദാബിയില്‍ ഭീകരാക്രമണം നടന്ന സ്ഥലത്തിന്‍റെതാണ് എന്ന് വാദിച്ച് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്:
“അബുദാബി മുസഫയിൽ ഇസ്ലാമിക ഭീകരാക്രമണം.
രണ്ട് ഭാരതീയർ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഹൂതി വിമത ഭീകരർ ആണ് ഡ്രോൺ ആക്രമണം നടത്തിയത്. സ്ഫോടനത്തിൽ, മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു.
ഇസ്ലാമിക രാജ്യത്ത് പോലും ആക്രമണം നടത്തുന്ന ഈ ലോക നാശങ്ങളായ ഇസ്ലാമിക ഭീകരരെ ഉന്മൂലനാശം ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമായിരിക്കുന്നു...”
എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം റോയിറ്റേഴ്സിന്‍റെ വെബ്സൈറ്റില്‍ കഴിഞ്ഞ കൊല്ലം പ്രസിദ്ധികരിച്ചതായി കണ്ടെത്തി. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

വാര്‍ത്ത വായിക്കാന്‍-Reuters | Archived Link
ആഗസ്റ്റ് 2020ല്‍ യു.എ.ഇയിലെ അജ്മാനില്‍ ഇറാനിയന്‍ മാര്‍ക്കറ്റില്‍ തീപെടിത്തമുണ്ടായിരുന്നു. കോവിഡ് ലോക്ക്ഡൌണ്‍ മൂലം കടകള്‍ അടച്ചിരിക്കുകയായിരുന്നു. അതിനാല്‍ ജീവഹാനി ഭാഗ്യവശാല്‍ സംഭവിച്ചില്ല.
A massive blaze has consumed a popular market in Ajman, UAE. pic.twitter.com/3AsGzp5erA
— Ian Miles Cheong (@stillgray) August 5, 2020
നിഗമന൦
സാമുഹ മാധ്യമങ്ങളില്‍ ആബുദാബിയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2020ല്‍ അജ്മാനില്‍ നടന്ന ഒരു തീപിടുത്തത്തിന്‍റെതാണ്.

Title:ഈ ചിത്രം ആബു ദാബിയില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
