
മോദി പ്രധാനമന്ത്രി ആയിട്ടും തന്‍റെ കാര്യാലയത്തിലെ സ്റ്റാഫുമായി സ്റ്റേയര്‍ കേസില്‍ ഇരുന്ന്‍ എടുത്ത ഫോട്ടോ അതിലെ ചിലര്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ പ്യൂണ്‍മാരാണ് എന്ന വാദത്തോടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് മാത്രമല്ല ചിത്രം എടുത്ത സമയത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്നില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി.
പ്രചരണം
Screenshot: Facebook post claiming PM Modi is sitting with his office staff including 4 peons in the above image.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഒരു കൂട്ടര്‍ ജീവനക്കാര്‍ ഇരിക്കുന്നതായി കാണാം. ഈ ജീവനക്കാര്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍ ജോലി ചെയ്യുന്നതാണ് കൂടാതെ ഇതില്‍ നാല് പേര് പ്യൂന്മാരുമാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “ഭാരതത്തിന്‍റെ പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ കാര്യാലയത്തിലെ ജോലിക്കാരോടൊപ്പം ഇതിൽ നാല് പേർ പ്യൂൺ ആണ് .കയറി പോകുന്ന നടയിൽ ഇരുന്ന് എടുത്തതാണ് .ലോക നേതാവാണ് പ്രിയമുള്ളവരെ കർമ്മയോഗിയാണ് .സ്നേഹിതരെ ഇവിടെ “കടക്കു പുറത്ത്” ഇല്ല ഇവിടുത്തെ സന്ദേശം കൂടെ ഇരിക്കു ഒത്തൊരുമിച്ച് പ്രവർത്തിക്കു .ഭാരതം ജയിക്കട്ടെ …. ജയ്ഹിന്ദ് 🙏”
ഇതേ അടിക്കുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Facebook Search showing similar images.
ഈ പ്രചരണം മലയാളത്തില്‍ മാത്രമല്ല മറ്റു പല ഭാഷകളിലുമുണ്ട്. ഈ പ്രചരണം പുതിയതുമല്ല. 2018ല്‍ ഹിന്ദിയില്‍ പ്രസിദ്ധികരിച്ച ഈ പോസ്റ്റില്‍ നമുക്ക് മുകളില്‍ നല്‍കിയ പോസ്റ്റിനെ സമാനമായ പ്രചരണം കാണാം.
Screenshot: Facebook post published in 2018 in Hindi, spreading same narrative about the photo.
പ്രധാനമന്ത്രി മോദി തന്‍റെ കാര്യാലയത്തിലെ ജീവനക്കാര്‍ക്കൊപ്പം കോണിപടിയില്‍ ഇരിക്കുന്ന കാഴ്ച എന്ന തരത്തിലാണ് മുകളില്‍ നല്‍കിയ പോസ്റ്റും ഈ ചിത്രം പ്രചരിപ്പിക്കുന്നത്. കൂടാതെ ഈ കൂട്ടരില്‍ നാല് പേര് പ്യൂന്മാരാനെന്നും ഈ പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ സത്യാവസ്ഥ എന്താണ്ന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് വിധേയമായപ്പോള്‍ ലഭിച്ച ഫലങ്ങളില്‍ ഈ ചിത്രത്തിനോടൊപ്പം സമാനമായ വാദം ഉന്നയിച്ച് പ്രചരിപ്പിക്കുന്ന ഒരു ട്വീറ്റ് ഞങ്ങള്‍ക്ക് ലഭിച്ചു. ബി.ജെ.പി. അംഗം മനിഷ് പട്ടേലാണ് ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്. 2016ല്‍ ചെയ്ത ഈ ട്വീറ്റ് പ്രകാരം പ്രധാനമന്ത്രി മോദി ഇരിക്കുന്നത് ബി.ജെ.പി. കാര്യാലയത്തിലെ ജീവനക്കാര്‍ക്കൊപ്പമാണ്. കൂടാതെ ഇതില്‍ നാല് പേര് പ്യൂണ്‍ന്മാരാണ് എന്നും ട്വീറ്റില്‍ പറയുന്നു.
#BJP कार्यालय में काम करने वालो के साथ मोदी जी सीढ़ी पर बैठे हुए।
— Manish Patel (@manishpatelbjp) February 14, 2016
इस फोटो में चार व्यक्ति ऑफिस में प्यून है।@upma23 pic.twitter.com/gDuY2PUjHR
ഞങ്ങള്‍ കുറിച്ച് കൂടി അന്വേഷിച്ചപ്പോള്‍ ഇന്റര്‍നെറ്റില്‍ ഈ ചിത്രം 2014 മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് കണ്ടെത്തി. ഫെബ്രുവരി 2014 മുതല്‍ ഈ ചിത്രം ഫെസ്ബൂക്കിലും ട്വിട്ടറിലും പ്രചരിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പഴയത് ബി.ജെ.പിയുടെ സുറത്തിലെ എം.എല്‍.എ. ഹര്‍ഷ് സംഘവി ചെയ്ത ഈ ട്വീറ്റ് ആണ്.
Real Leader Hon @narendramodi Seat On Steps With BJP Gujarat office staff And Made Them Smile @nanditathhakur pic.twitter.com/YPJ61eEoDs
— Harsh Sanghavi (@sanghaviharsh) February 10, 2014
ഈ ട്വീറ്റില്‍ മുകളില്‍ നല്‍കിയ പോസ്റ്റുകളും ട്വീറ്റുകളിലും വാദിക്കുന്ന പോലെ ഈ ചിത്രം നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുന്നത്തിന് മുന്‍പേ എടുത്ത ചിത്രമാണ്. മനിഷ് പട്ടേല്‍ ട്വീറ്റ് ചെയ്ത പോലെ ഈ ചിത്രം ബി.ജെ.പി. ഗുജറാത്തിലെ ഒരു ബി.ജെ.പി. കാര്യാലയത്തിലാണ് എടുത്തത് എന്ന് വാദിക്കുന്നത്.
ഈ ചിത്രത്തിനെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്നെ ഈ ലേഖനത്തില്‍ അവ അപ്ഡേറ്റ് ചെയ്തിരിക്കും.
പക്ഷെ ഒരു കാര്യം മാത്രം ഇവിടെ വ്യക്തമാകുന്നു. ഈ ചിത്രത്തില്‍ കാണുന്ന വ്യക്തികള്‍ പ്രധാനമന്ത്രി കാര്യാലയത്തിലെ ജീവനക്കാരല്ല. മെയ് 26, 2014ലാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനാല്‍ ഈ ചിത്രം അദ്ദേഹം പ്രധാനമന്ത്രി ആവുന്നത്തിനെ മുന്‍പേ എടുത്ത ചിത്രമാണ്.
നിഗമനം
പോസ്റ്റില്‍ ചിത്രത്തിനെ കുറിച്ച് വാദിക്കുന്നത് തെറ്റാണ്. ചിത്രത്തില്‍ കാണുന്നത് പ്രധാനമന്ത്രി കാര്യാലയത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരല്ല. ഈ ചിത്രം 2014 മുതല്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചിത്രം എപ്പോഴാണ് എടുത്തത്, ചിത്രത്തില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ളവര്‍ ആരാണ് എന്നി വിവരങ്ങള്‍ കണ്ടെത്താന്‍ ഇത് വരെ സാധിച്ചില്ല. ഈ വിവരങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ ലേഖനത്തില്‍ ചേര്‍ക്കുന്നതായിരിക്കും .

Title:പ്രധാനമന്ത്രി മോദി തന്‍റെ കാര്യാലയത്തിലെ ജീവനക്കാര്‍ക്കൊപ്പം എടുത്ത ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
