
ബീഫ് കടത്ത് ആരോപിച്ച് കര്‍ണ്ണാടകയില്‍ വാഹനം കത്തിക്കുകയും നിര്‍ബന്ധിച്ച് ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു എന്നാരോപിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.
പ്രചരണം
മൃഗങ്ങളുടെ ഇറച്ചിയും എല്ലും മറ്റ് ശരീര ഭാഗങ്ങളും നിറച്ച ഏതാനും ലോറികള്‍ തടഞ്ഞുവച്ച് ജയ്ശ്രീറാം വിളികളോടെ ഒരു സംഘം ആളുകള്‍, മാംസം കടത്തിക്കൊണ്ട് പോകുന്ന സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈയിടെ കര്‍ണ്ണാടകയില്‍ നടന്ന സംഭവമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഗുജറാത്തിൽ അല്ല കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലാണ്.🤔ഇത് തെമ്മാടികളുടെ നാടായി മാറിയിരിക്കുന്നു
..നമുക്ക് വേണ്ടി ചോദിക്കാനും പറയാനും ആളില്ല എന്നല്ലേ ഇതിന്റെ അർത്ഥം.. വോട്ട് കോഗ്രസ്സിന്ന് ചെയ്തിട്ടുള്ള ഗതികേട് ഇതാണ്.. ഇവരാരും നമുക്ക് വേണ്ടി ശബ്ധിക്കാൻ ഉണ്ടാവില്ല.. നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവൂ എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്”
എന്നാല്‍ ഈ സംഭവം ഇപ്പോഴത്തെതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സംഭവം നടന്നത് കര്‍ണ്ണാടകയില്‍ ആണെങ്കിലും ഇപ്പോഴത്തെതല്ല, 2023 സെപ്റ്റംബറിലെതാണ് സംഭവം.
വാര്‍ത്ത ഇങ്ങനെ: “ശ്രീരാംസേനാംഗങ്ങൾ ദൊഡ്ഡബല്ലാപ്പൂരിൽ അനധികൃതമായി ബീഫ് കടത്തുകയായിരുന്ന വാഹനങ്ങൾ തടഞ്ഞു, ഒരു വാഹനം കത്തിച്ചു. 22 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് 26 ലക്ഷം രൂപ വിലമതിക്കുന്ന 18 ടൺ ബീഫ് കണ്ടെടുത്തു. ശ്രീരാമസേന പ്രവർത്തകർക്കെതിരെ സെക്ഷൻ 153 എ പ്രകാരവും ഗോമാംസം കടത്തുന്നവർക്കെതിരെ കർണാടക ഗോവധ നിരോധന നിയമപ്രകാരവും കേസെടുത്തു.
ദൊഡ്ഡബല്ലാപൂർ നഗരത്തിലെ ശ്രീരാമസേന പ്രവർത്തകർ വാഹനങ്ങളിൽ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബീഫ് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനം പ്രവർത്തകർ കത്തിക്കുകയും ബന്ധപ്പെട്ടവരെ റോഡിൽ ഇരുത്തുകയും ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. ദൊഡ്ഡബല്ലാപൂർ പോലീസ് ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ഡെപ്യൂട്ടി കമ്മീഷണർ സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമസേന പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു.”
സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെല്ലാം ഒരേ രീതിയില്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. ഈ സംഭവത്തിന്‍റെ അതേ ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.
കർണാടക ഗോവധ കന്നുകാലി സംരക്ഷണ നിയമം1964 പ്രകാരം കര്‍ണ്ണാടകയില്‍ ഗോവധ നിരോധനമുണ്ട്. മാംസത്തിനായി കന്നുകാലികളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കര്‍ണ്ണാടകയില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ച സംഘത്തെ ശ്രീരാം സേന പിടികൂടിയ സംഭവം നടന്നത് ഇപ്പോഴല്ല, 2023 സെപ്റ്റംബറിലേതാണ്. കര്‍ണ്ണാടകയില്‍ ഗോവധ നിരോധന നിയമം നിലവിലുണ്ട്. അതിനാല്‍ കന്നുകാലികളെ മാംസത്തിനായി കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കര്‍ണ്ണാടകയില്‍ ബീഫ് കടത്തിയ സംഘത്തെ ശ്രീരാംസേന ആക്രമിച്ച ദൃശ്യങ്ങള്‍ പഴയതാണ്, കൂടാതെ അവിടെ ഗോവധ നിരോധന നിയമമുണ്ട്…
Written By: Vasuki SResult: Misleading
