
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ജിഹാദികൾ നടത്തിയ കലാപത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുഞ്ഞിന് ഭക്ഷണം നൽകുന്ന ഇസ്‌കോൺ സന്നദ്ധ പ്രവർത്തകൻ എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ജിഹാദികൾ നടത്തിയ കലാപത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുഞ്ഞിന് ഭക്ഷണം നൽകുന്ന ഇസ്‌കോൺ സന്നദ്ധ പ്രവർത്തകൻ.
ഭക്ഷണം നൽകുന്നയാളുടെ മുഖത്ത് ദൈന്യതയോടെ നോക്കുന്ന കുഞ്ഞിൻ്റെ ചിത്രം ആഗോള തലത്തിൽ ജിഹാദി ഭീകരതക്കെതിരെ പ്രതിഷേധമുയർത്താൻ ഇടയാക്കിയിട്ടുണ്ട്.
ജിഹാദികൾ നടത്തിയ കലാപത്തിൽ ബംഗ്ലാദേശിൽ ആയിരക്കണക്കിന് ഹിന്ദുക്കൾക്കാണ് ഉറ്റവരെയും വീടുകളും നഷ്ടപ്പെട്ടത്.”
എന്നാല്‍ എന്താണ് ഈ ചിത്രത്തിൻ്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ചിത്രം ഞങ്ങൾക്ക് ഒരു ഫേസ്‌ബുക്ക് പേജിൽ കണ്ടെത്തി. ഈ പേജ് ബംഗ്ലാദേശിലുള്ളതാണ്. 2 നവംബർ 2020നാണ് ഈ ചിത്രം ഈ പേജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് നമുക്ക് താഴെ കാണാം.
പോസ്റ്റ് കാണാൻ – Facebook | Archived Link
പോസ്റ്റിൻ്റെ അടിക്കുറിപ്പ് എപ്രകാരമാണ്: “അയൽപക്കകാർ പട്ടിണിയായിരിക്കുമ്പോൾ ചോറും ഇറച്ചിയും കഴിച്ച് സുഗമായി കിടന്നുറങ്ങാനത്തിൽ എന്ത് സുഖമാണുള്ളത്? നിങ്ങളുടെ അയൽപക്കത്തിലുള്ളവരെ ശ്രദ്ധിക്കുക. ഒരറ്റ മനുഷ്യനും പട്ടിണിയായി കഴിയരുത്. എല്ലാവരെ സഹായിക്കാനുള്ള ശക്തി അള്ളാഹു നൽകട്ടെ.”
ഈ ചിത്രം ആരുടേതാണ് എവിടെയാണ് എടുത്തത് എപ്പോഴാണ് എടുത്തത് എന്നത്തിനെ കുറിച്ച് യാതൊരു വിവരങ്ങൾ പോസ്റ്റിൽ നൽകിയിട്ടില്ല. ഈ പോസ്റ്റ് അല്ലാതെ 2020 നവംബറിൽ ഇനി ഒരു ഫേസ്‌ബുക്ക് പേജു൦ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് നിങ്ങൾക്ക് താഴെ കാണാം.
പോസ്റ്റ് കാണാൻ – Facebook | Archived Link
ഭക്ഷണം വിതരണം ചെയ്യുന്ന വ്യക്തി മാസ്ക് ധരിച്ചാണ് ഭക്ഷണം വിളമ്പുന്നത്. അതോണ്ട് ഈ ചിത്രം കോവിഡ് കാലത്തെ ആകാനുള്ള സാധ്യതയുണ്ട്. ചിത്രത്തിൽ കാണുന്ന കുഞ്ഞിന്റെ കഴുത്തിൽ ഒരു താവീസ് (ഒരു തരത്തിലുള്ള ഏലസ്) ധരിച്ചിട്ടുണ്ട്. ഇതല്ലാതെ വേറെ ഒരു വിവരം നമുക്ക് ചിത്രത്തിൽ നിന്ന് ലഭിക്കുന്നില്ല. ഈ ചിത്രം 4 കൊല്ലമായി ഇന്‍റ൪നെറ്റില്‍ ഈ ചിത്രം പ്രചരിക്കുകയാണ്. 2021ൽ മലയാളി ഇൻവെസ്റ്റർ പൊറിഞ്ചു വെളിയത്ത് ഈ ചിത്രം Xൽ പോസ്റ്റ് ചെയ്തിരുന്നു.
ബംഗ്ലാദേശിൽ കഴിഞ്ഞ കൊല്ലം ഷെയ്ഖ് ഹസീനയുടെ ഭരണം മാറി മുഹമ്മദ് യൂനുസിൻ്റെ താത്കാലിക സർക്കാർ ഭരണം എട്ട് എടുത്തതിന് ശേഷം ഹിന്ദുക്കൾക്കെതിരെ ആക്രമണത്തിൻ്റെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. കൂടാതെ മുൻ ISKCON സന്യാസി ചിന്മയ കൃഷ്ണ ദാസിൻ്റെ അറസ്റ്റിനെ തുടർന്നും ബംഗ്ലാദേശിൽ വൻ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തപ്പെട്ടിരുന്നു. പക്ഷെ ഈ ചിത്രത്തിന് ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
നിഗമനം
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടന്ന കലാപത്തിൽ ഉറ്റവരെ നഷ്ടപെട്ട ഒരു കുഞ്ഞ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 2020 നവംബർ മുതൽ ഇന്‍റ൪നെറ്റില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഈ ചിത്രത്തിന് ബംഗ്ലാദേശിൽ കഴിഞ്ഞ കൊല്ലം നടന്ന സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടന്ന കലാപത്തിൽ ഉറ്റവരെ നഷ്ടപെട്ട കുഞ്ഞിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 4 കൊല്ലം പഴയ ചിത്രം
Fact Check By: K. MukundanResult: Misleading
