
ബംഗാളിൽ കലാപം സൃഷ്ടിക്കാൻ ബംഗ്ലാദേശിൽ നിന്ന് ട്രക്കിൽ വരുന്ന കലാപകാരികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ആളുകൾ നിറഞ്ഞ ട്രക്കുകൾ വരുന്ന ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
“മുർഷിദാബാദിലെ കലാപത്തിന് ചുക്കാൻ പിടിച്ചത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ : മമതയുടെ മൗനം ഭീകരർക്ക് കരുത്തേകി : ഇൻ്റലിജൻസ് വിവരങ്ങൾ ഞെട്ടിക്കുന്നത്. ബംഗ്ലാദേശിലെ ‘അൻസാർ ഉൽ ബംഗ്ലാ ടീം (എബിടി)’ എന്ന തീവ്രവാദ സംഘടനയാണ് ഈ അക്രമത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറഞ്ഞു. ഈ സംഘടനയിലെ ചില സ്ലീപ്പർ സെല്ലുകൾ വളരെക്കാലമായി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം അക്രമം ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു. രാമനവമി ദിനത്തിൽ അക്രമം നടത്താൻ പദ്ധതിയിട്ടിരുന്നതായും എന്നാൽ കർശനമായ സുരക്ഷ കാരണം അത് നടന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്…”
അടികുറിപ്പിൽ ബംഗാൾ ഹിംസയുടെ പിന്നിൽ ബംഗ്ലാദേശിലെ ഭീകര ഇസ്ലാമിക സംഘടനകലാണെന്ന് പറയുന്നു. ഇതിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് പി.ടി.ഐയുടെ ഒരു റിപ്പോർട്ട് ലഭിച്ചു. ഈ റിപ്പോർട്ട് ഡെക്കാൻ ഹെറാൾഡിലാണ് പ്രസിദ്ധികരിച്ചത്. റിപ്പോർട്ടിൽ പി.ടി.ഐയുടെ സ്രോതങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം വാർത്തയിൽ ഉന്നയിക്കുന്നത്. എന്നാൽ ഈ വീഡിയോയ്ക്ക് മുർഷിദാബാദിൽ നടന്ന ഹിംസയുടെ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയിൽ കാണുന്ന സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. പരിശോധിച്ചപ്പോൾ ഈ സംഭവം പഴയതാണെന്ന് കണ്ടെത്തി. ഞങ്ങൾക്ക് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ 5 ഡിസംബർ 2024ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
പോസ്റ്റ് കാണാൻ – Instagram | Archived Link
ഈ പോസ്റ്റ് പ്രകാരം ഈ വീഡിയോ ഭോപ്പാലിലേതാണ്. ഈ ഇൻസ്റ്റാ അക്കൗണ്ടിൽ ഈ സംഭവത്തിൻ്റെ പല വീഡിയോയിൽ നമുക്ക് കാണാം.
ഇതിൽ ഒരു വീഡിയോയിൽ ഞങ്ങൾക്ക് ഒരു കട കണ്ടെത്തി. ഈ കടയുടെ ചിത്രം നമുക്ക് താഴെ കാണാം.
പോസ്റ്റ് കാണാൻ – Instagram | Archived Link
ഡിസംബർ 1 , 2024ന് പോസ്റ്റ് ചെയ്ത് ഈ പോസ്റ്റിൽ നമുക്ക് ഒരു കട കാണാം. ഈ കടയുടെ പേര് ഹിന്ദിയിൽ മൻടൂ ഫ്ലെക്സ് പ്രിന്‍റിംഗ് എന്നാണ്. ഈ കടയുടെ അഡ്രസ് ഗണേഷ് മന്ദിർ, ചോളാ നാക്ക, ഭോപ്പാൽ എന്നാണ് കാണിക്കുന്നത്. ഞങ്ങൾ ഗൂഗിൾ മാപ്പിൽ ഈ സ്ഥലം അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോയിൽ കാണുന്ന സ്ഥലത്തിൻ്റെ സ്ട്രീറ്റ് വ്യൂ ലഭിച്ചു.
Embed Map
നിഗമനം
ബംഗാളിൽ കലാപം സൃഷ്ടിക്കാൻ ബംഗ്ലാദേശിൽ നിന്ന് ട്രക്കിൽ വരുന്ന കലാപകാരികളുടെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ 2024ൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ഒരു ഇജ്‌തിമയുടേതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പശ്ചിമബംഗാളിൽ ബംഗ്ലാദേശിൽ നിന്ന് കലാപകാരികൾ വൻ തോതത്തിൽ കടന്നു വരുന്നു എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത വീഡിയോ
Fact Check By: K. MukundanResult: Misleading
