മാരാര്‍ജി ഭവനില്‍ ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം കസേര എറിയുന്നു എന്ന് പ്രചരിപ്പിക്കുന്നത് തമിഴ്നാട്ടിലെ പഴയ, ബന്ധമില്ലാത്ത വീഡിയോ

പ്രാദേശികം | Local രാഷ്ട്രീയം | Politics

ഭാരതീയ ജനതാ പാർട്ടി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍   പ്രവർത്തകർ തമ്മിൽ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഒരു വലിയ ഹാളില്‍ ബിജെപിയുടെ ഷോള്‍ അണിഞ്ഞ പ്രവര്‍ത്തകര്‍ പരസ്പരം ആക്രോശിക്കുന്നതും കസേരകള്‍ അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. വേദിയിലുള്ള ആളുകൾ അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും കാണാം. മാരാര്‍ജി ഭവനില്‍ പ്രവര്‍ത്തകര്‍ കസേരകള്‍ എറിയുന്നു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മാരാർജി ഭവനിൽ നടന്ന BJP മണ്ഡലം പ്രസിഡൻ്റുമാരുടെ കസേര നീട്ടി എറിയൽ മത്സരം 

FB postarchived link

എന്നാല്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് കേരളത്തിലെ മാരാര്‍ജി ഭവനുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, പരിപാടിയിൽ പങ്കെടുത്ത നിരവധി പേരുടെ കൈകളിൽ ബിജെപി ഉപയോഗിക്കുന്ന കാവി സ്കാർഫുകൾ കാണാം. 

എന്നിരുന്നാലും, വേദിയിൽ ന്യൂസ് 18 ചാനലിന്‍റെ ബാനറുകളില്‍ തമിഴ് ഭാഷയിലെ എഴുത്ത് കാണാം. ഇതിൽ നിന്ന്, വീഡിയോ തമിഴ്‌നാട്ടിൽ നിന്നുള്ളതാകാമെന്ന് ഞങ്ങൾ അനുമാനിച്ചു. തുടർന്ന്, റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  ചില ഉപയോക്താക്കള്‍ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത അതേ വീഡിയോ ലഭിച്ചു. 

സംഭവത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ പ്രകാരം   തമിഴ്‌നാട്ടിലെ  ഭരണകക്ഷിയായ ഡിഎംകെ അംഗങ്ങളും പരസ്പരം കസേരകൾ എറിഞ്ഞ  സംഭവം ന്യൂസ് 18 ഡിബേറ്റ്‌ പരിപാടിയിൽ നിന്നുള്ളതാണെന്ന് വ്യത്യസ്ത വീഡിയോ വിവരണങ്ങൾ പറയുന്നു.

ഏപ്രിൽ 7 ന് ന്യൂസ് 18 അവരുടെ യൂട്യൂബ് ചാനലിൽ മക്കൾ സഭൈ (ജനയോഗം) എന്ന പേരിൽ പരിപാടിയുടെ ഒരു ലൈവ്-സ്ട്രീം അപ്‌ലോഡ് ചെയ്തു. വിവരണം അനുസരിച്ച്, തമിഴ്‌നാട്ടിലെ വിവിധ പാർട്ടികളുടെ പ്രതിനിധികൾ തമ്മിലുള്ള ഒരു സംവാദമായിരുന്നു പരിപാടി.

ന്യൂസ് 18 യൂട്യൂബ് വീഡിയോയിൽ സംഘർഷ ഭാഗം കാണാനില്ലെങ്കിലും, വൈറൽ ക്ലിപ്പും ന്യൂസ് 18 ഫൂട്ടേജും ഒരേ പ്രോഗ്രാമിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാം.

ബിജെപി തമിഴ്നാട് യൂണിറ്റിന്‍റെ സംസ്ഥാന സെക്രട്ടറിയും ഈ പരിപാടിയിൽ പങ്കെടുത്തയാളുമായ എസ്.ജി. സൂര്യ എക്സ് അക്കൗണ്ടിൽ പ്രസ്തുത സംഘർഷത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്യുകയും സ്ഥലം കാഞ്ചീപുരം ആണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

ഏപ്രിൽ 6 നാണ് സംഭവം നടന്നതെന്ന് അദ്ദേഹം പരാമർശിക്കുന്നു. അദ്ദേഹം അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ആളുകൾ പരസ്പരം കസേരകൾ എറിയുന്നത് കാണാം. സ്പീക്കറുകളുടെ പശ്ചാത്തലത്തിൽ അതേ നീല ബാനറും കാണാം.

നിഗമനം 

ബിജെപി സംസ്ഥാന ഓഫീസായ മാരാര്‍ജി ഭവനില്‍ പ്രവര്‍ത്തകര്‍ പരസ്പരം കസേരകള്‍ എറിയുന്നു എന്ന് പ്രചരിപ്പിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി  2024 ഏപ്രില്‍ ഏഴിന് തമിഴ്നാട് കാഞ്ചീപുരത്ത് ന്യൂസ് 18 ചാനല്‍ സംഘടിപ്പിച്ച ഡിബേറ്റില്‍ പങ്കെടുത്ത ഓഡിയന്‍സിന് ഇടയിലുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മാരാര്‍ജി ഭവനില്‍ ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം കസേര എറിയുന്നു എന്ന് പ്രചരിപ്പിക്കുന്നത് തമിഴ്നാട്ടിലെ പഴയ, ബന്ധമില്ലാത്ത വീഡിയോ

Written By: Vasuki S 

Result: False