പഴയെ വീഡിയോ ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധത്തെ തുടർന്ന് പോലീസിനുനേരെ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

Communal Misleading

ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസിനുനേരെ നടന്ന  അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ഒരു കൂട്ടം ജനങ്ങൾ ഒരു പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുന്നതായി കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

ബംഗാൾ കേരളത്തിലെ ഹിന്ദുവിന് ഒരു പാഠമാണ്.!!സംഘടിതമായ മുസ്ലിം മത വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് മമത വഖഫ് നിയമം അവിടെ നടപ്പിലാക്കില്ല എന്നു പറഞ്ഞതോടുകൂടിയാണ് ഈ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത് എന്ത് അക്രമം അഴിച്ചുവിട്ടാലും തങ്ങളെ ഭരണകൂടം സംരക്ഷിക്കും എന്ന ഒരു ബോധം ആണ് ഈ ഇസ്ലാമിക തീവ്രവാദികളുടെ കരുത്ത്.തദ്ദേശീയരായ നാട്ടുകാർ പത്തിരുത്തഞ്ച് വർഷമായി ആസാം ത്രിപുര ബംഗ്ലാദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി നുഴഞ്ഞുകയറി വരുന്നവരെ തടയണമെന്ന് മാറിമാറി ഭരിക്കുന്ന സർക്കാരുകളോട് പറയുന്നു !നുഴഞ്ഞുകയറി വന്നവർക്ക് വ്യാജ ഐഡന്റിറ്റി കാർഡും വോട്ടേഴ്സ് കാർഡും സംഘടിപ്പിച്ചു നൽകി ഈ രാജ്യദ്രോഹികളെ ബംഗാളിനകത്ത് അഴിഞ്ഞാടാൻ അവിടുത്തെ സർക്കാരുകൾ അനുമതി നൽകിയതിന്റെ തിക്തഫലമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഇലക്ഷന് 10 ലക്ഷം വ്യാജ വോട്ടേഴ്സ് കാർഡുകളാണ് സുപ്രീംകോടതി ബംഗാളിൽ മാത്രം അസാധുവാക്കിയത്! ലോകത്ത് എല്ലായിടത്തും ഈ മുസ്ലിം കലാപകാരികൾ ആദ്യം നുഴഞ്ഞുകയറുകയും പിന്നെ കാൽ ഉറച്ചു കഴിഞ്ഞാൽ സംഘടിച്ച് തദ്ദേശീയരെ ഭയപ്പെടുത്തിയും ബലാത്സംഗം ചെയ്തും കൊന്നും പലായനം ചെയ്യിപ്പിച്ചും അടക്കി വാഴുക. അതുകൊണ്ടാണ് ലോകത്തെല്ലാ ഇടത്തുനിന്നും ഇപ്പോൾ മുസ്ലീങ്ങളെ ആട്ടിയോടിക്കുന്നത്.80 ശതമാനം വരുന്ന ഹൈന്ദവ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തു നിന്നാണ് ഹിന്ദു ജീവനും കയ്യിൽ പിടിച്ചുകൊണ്ട് ഓടുന്നത് !! കാശ്മീരിലും നമ്മൾ അത് കണ്ടതാണ് .ഇപ്പോൾ ബംഗാളിൽ നിന്നും .ന്യൂനപക്ഷം ഭൂരിപക്ഷത്തെ ആക്രമിച്ചു കൊല്ലുക !!ലോകത്ത് എവിടെ നടക്കും ഇതെല്ലാം ?ഇവരെയൊക്കെ പാലും തേനും ഊട്ടി വളർത്തുന്ന കേരളത്തിലും വൈകാത ഇത് സംഭവിക്കും.കൊടും ഭീകരൻ തഹവൂർ റാണക്ക് കേരളത്തിൽ റിക്രൂട്ട്മെൻറ് സൗകര്യം ഒരുക്കി കൊടുത്ത ഒരു മുസ്ലിം വിദേശകാര്യ സഹമന്ത്രി നമുക്ക് ഉണ്ടായിരുന്നു എന്ന് ഓർക്കുക! NIAഏറ്റവും കൂടുതൽ കേസെടുത്തിട്ടുള്ളതും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളതും കേരളത്തിലാണ്.!! TP സെൻകുമാറും ലോകനാഥ് ബഹ്റയും പറഞ്ഞത് കേരളം തീവ്രവാദികളുടെ നഴ്സറി അല്ല സർവകലാശാലയാണ് എന്നാണ്. ബംഗാളിൽ കലാപകാരികളെ ഷൂട്ട് അറ്റ്സൈറ്റ് ചെയ്ത് അക്രമം അമർച്ച ചെയ്യണം. ജയിലിലുള്ള കലാപകാരികളെ വിചാരണ ചെയ്ത് തൂക്കിക്കൊല്ലണം. സർക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി സമാധാനം പുനസ്ഥാപിക്കണം. NB: ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം എവിടെ ഉണ്ടായിട്ടുണ്ടോ അവിടെ ഒക്കെ ഈ അരാജകത്വവും മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങളും മാത്രമാണ് ബാക്കിയിരിപ്പ്.”  

അടികുറിപ്പിൽ ബംഗാൾ ഹിംസയെ കുറിച്ച് അഭിപ്രായമാണ് നൽകിയിരിക്കുന്നത്. ഈ അഭിപ്രായത്തിന് പിന്തുണയായിട്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്ങനെ ഈ സംഭവം നിലവിൽ ബംഗാളിൽ നടക്കുന്ന ഹിംസയുമായി ബന്ധപെട്ടതാണെന്ന് തോന്നും. എന്നാൽ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

വീഡിയോയിൽ കാണുന്ന സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ സംഭവം പഴയതാണെന്ന് കണ്ടെത്തി. ഞങ്ങൾക്ക് ഈ വീഡിയോ നാദിയ ന്യൂസ് എന്ന ഫേസ്‌ബുക്ക് പേജിൽ 23 ജൂൺ 2019ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

Archived Link

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ നബാദ്വീപ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഗൗർനഗറിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ജനങ്ങൾ ഓടിച്ചപ്പോൾ അദ്ദേഹം ഒരു കുഴിയിൽ വീണു. ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു വാർത്ത ലഭിച്ചു.

വാർത്ത വായിക്കാൻ – TOI | Archived Link  

24 ജൂൺ 2019ന് പ്രസിദ്ധികരിച്ച ഈ വാർത്ത പ്രകാരം നബാദ്വീപ് കൃഷ്ണനഗർ സ്റ്റേറ്റ് റോഡിൽ 20 വയസായ പച്ചക്കറി വില്പനക്കാരനെ അനധികൃതമായി മണൽ കടത്തി കൊണ്ട് പോകുന്ന ഒരു ട്രക്ക് ഇടിച്ചു. ഈ അപകടത്തിൽ പച്ചക്കറി വില്പനക്കാരൻ അന്തരിച്ചു. ഈ ട്രക്കിനെ പോലീസ് പിടികൂടാൻ ശ്രമിക്കുകയായിരുന്നു. പൊലീസിന് കൈക്കൂലി നൽകാതെ ഓടുന്ന ട്രക്ക് ആയിരുന്നു മരിച്ച വ്യക്തിയുടെ സൈക്കിളിനെ ഇടിച്ചത് എന്ന് തദ്ദേശീയര്‍ ആരോപിച്ചു. ഈ ആരോപണത്തെ തുടർന്ന് ഇവർ പോലീസിനെ ആക്രമിച്ചു. 

നിഗമനം

ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസിനുനേരെ നടന്ന  അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ 2019ൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പഴയെ വീഡിയോ ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധത്തെ തുടർന്ന് പോലീസിനുനേരെ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: Misleading