വഖഫ് നിയമത്തിനെതിരെ മുസ്ലിങ്ങള്‍ ബംഗാളില്‍ ഓഫീസ് തകര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ പഴയ  ദൃശ്യങ്ങള്‍

False കലാപം ദേശീയം | National

പശ്ചിമ ബംഗാളില്‍ വഖഫ് നിയമത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന സമരങ്ങള്‍ അക്രമാസക്തമായി തുടരുകയാണ് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. ഒരു കട ആക്രമിക്കുന്ന രണ്ട് പേരെ ഇന്ത്യൻ ആർമി പിടികൂടി  എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. 

പ്രചരണം 

 മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് മോട്ടോർസൈക്കിളിൽ വന്ന രണ്ട് പേർ ഒരു കട തകർക്കുന്നതായി കാണാം. കുറച്ച് കഴിഞ്ഞപ്പോൾ അവിടെ ആർമി എത്തുന്നു കൂടാതെ ഇവരെ പിടികൂടുന്ന ദൃശ്യങ്ങളും നമുക്ക് കാണാം. ഇന്ത്യൻ ആർമിയുടെ പേരിൽ പ്രചരിപ്പിക്കുന്ന ഈ വീഡിയോയോടൊപ്പം കൊടുത്ത അടിക്കുറിപ്പ് ഇപ്രകാരമാണ്: “പശ്ചിമബംഗാളിൽ ആരും ചോദിക്കാനില്ല എന്ന് കരുതി സുഡാപ്പി ഒന്ന് കളിച്ചു നോക്കിയതാണ്…പണികിട്ടി. ബംഗാളിൽ ഒരു മുഖ്യമന്ത്രിയുടെ മൗനാനുവാദം കിട്ടിയപ്പോൾ ഇങ്ങനെ… അപ്പോൾ ശരിക്കും ഇവർക്ക് ഭരണം കിട്ടിയിരുന്നെങ്കിലോ 

FB postarchived link

പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോൾ സംഭവം നടന്നത് ഇന്ത്യയിലല്ലെന്നും ബംഗ്ലാദേശിലാണെന്നും  ഞങ്ങൾ കണ്ടെത്തി. വീഡിയോയിൽ കാണുന്നത് ഇന്ത്യയുടെ അല്ല ബംഗ്ലാദേശിലെ സൈന്യമാണ്.

വസ്തുത ഇതാണ്  

പ്രചാരണത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച ഫലങ്ങളിൽ ഞങ്ങൾക്ക് ഈ വീഡിയോ ബംഗ്ലാദേശിലെ മാധ്യമമായ ജമുന ടിവിയുടെ യൂട്യൂബ് ചാനലിൽ 2024 ഓഗസ്റ്റ് 17 ന് പോസ്റ്റ്‌ ചെയ്തത് കണ്ടു. 

വാർത്ത പ്രകാരം സംഭവം ബംഗ്ലാദേശിലെ ഫരീദ്‌പൂരിലാണ് നടന്നത്. ഒരു ഓഫിസ് തകർക്കുന്ന രണ്ട് പേരെ ബംഗ്ലാദേശ് സൈന്യം പിടികൂടി എന്നാണ് വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നത്. ഇവര്‍ തകർക്കുന്നത് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) നേതാവിന്‍റെ ഓഫിസാണ്. ഈ വീഡിയോയിൽ നമുക്ക് അക്രമികൾ ഉപയോഗിച്ച മോട്ടോർസൈക്കിളും കാണാം.

ധാക്ക ട്രിബ്യുൺ നൽകിയ വാർത്ത പ്രകാരം ഈ രണ്ട് പേർ തകർത്ത ഓഫിസ് സഞ്ജയ് സഹാ എന്ന BNP നേതാവിൻ്റെതാണ്. 

A screenshot of a video

AI-generated content may be incorrect.

സഞ്ജയും BNPയുടെ മറ്റൊരു നേതാവ് മുഹമ്മദ് അസ്സീസ്ൽ ഷെയ്ഖ് തമ്മിലുള്ള വിവാദത്തിന് തുടർന്നാണ് തുത്തുൽ, ദുഖു എന്നി രണ്ട് പേർ സഞ്ജയുടെ ഓഫീസ് തകർത്തത്. പല മാധ്യമങ്ങളും ഇതേ വാര്‍ത്ത നല്‍കിയിട്ടുണ്ട്.  

2024 ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ നടന്ന ഈ രാഷ്ട്രീയ അക്രമത്തിന്  വഖഫ് നിയമത്തിന് എതിരെ ബംഗാളില്‍  നടക്കുന്ന പ്രതിഷേധവും അക്രമവുമായി യാതൊരു ബന്ധവുമില്ല. 

നിഗമനം 

വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ മുസ്ലിങ്ങള്‍ നടത്തുന്ന  അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ ഫരീദ്‌പൂരില്‍ 2024 ഓഗസ്റ്റില്‍ നടന്ന രാഷ്ട്രീയ അക്രമത്തിന്‍റെതാണ്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വഖഫ് നിയമത്തിനെതിരെ മുസ്ലിങ്ങള്‍ ബംഗാളില്‍ ഓഫീസ് തകര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ പഴയ ദൃശ്യങ്ങള്‍

Fact Check By: Vasuki S 

Result: False