
സിറിയയിൽ ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ സുന്നി മുസ്ലിം തീവ്രവാദികൾ പീഡിപ്പിക്കാൻ കൊണ്ട് പോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പട്ടാളക്കാരൻ ഒരു വനിതയെ കൈയിൽ എടുത്ത് പോകുന്നതായി കാണാം. ഈ പട്ടാളം ഈ വനിതയെ തട്ടി കൊണ്ട് പോവുകയാണ് എന്ന് തോന്നുന്നു. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “സിറിയയിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ സുന്നി തീവ്രവാദികളുടെ ലൈംഗിക അടിമയായി തട്ടി കൊണ്ട് പോകുന്നു….”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ മിഡില്‍ ഈസ്റ്റിലെ ഒരു പ്രമുഖ ഡിജിറ്റല്‍ മാധ്യമമായ രുദാവിന്‍റെ X അക്കൗണ്ടില്‍ ഈ വീഡിയോ കണ്ടെത്തി. ഒക്ടോബര്‍ 26, 2019നാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുള്ളത്. സിറിയയില്‍ മുന്‍ ഏകാധിപതി ബഷര്‍ അസാദ് രാജ്യം വിട്ടത്തിന് ശേഷം അവിടെയുണ്ടായ ഭരണം മാറ്റവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല.
പോസ്റ്റ് കാണാന്‍ – X | Archived
പോസ്റ്റിൽ നൽകിയ വാർത്ത പ്രകാരം 2019ൽ സിറിയയിൽ വടക്കൻ നഗരമായ ഐൻ അൽ ഇസ്സയിൽ തുർക്കിയുടെ പ്രോക്സിയായ സിറിയൻ നാഷണൽ ആർമി (SNA) ആക്രമണം നടത്തി തുർക്കിയും ഇസ്ലാമിക സ്റ്റേറ്റുമായി കുർദ് ജനങ്ങൾക്ക് വേണ്ടി പോരാടുന്ന കുർദിസ്ഥാനിന്‍റെ വനിതാ പട്ടാളം YPJയുടെ ഒരു വനിതാ സിപാഹി സിസേക് കൊബാനെയെ പിടിച്ചു. സിസേക്കിന് കാലിൽ ബുള്ളറ്റ് കൊണ്ടിരുന്നു. ഗംഭീരമായി പരിക്കേറ്റിയ സിസേക്കിനെ SNA പിടികൂടി. YPJയും SNAയും അന്ന് അസാദിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു. പക്ഷെ SNAയെ പിന്തുണയ്ക്കുന്നത് തുർക്കിയാണ് അതെ സമയം YPJ അമേരിക്ക പിന്തുണയ്ക്കുന്ന സിറിയൻ ഡെമോക്രറ്റിക് ഫ്രണ്ട് (SDF) സഖ്യത്തിന്‍റെ ഭാഗമാണ്. തുർക്കി YPJയെ ഒരു തീവ്രവാദ സംഘടനയായിയാണ് കണക്കാക്കുന്നത്. അതിനാൽ ഈ വനിതാ ജവാനിനെ SNA തുർക്കിക്ക് കൈമാറി. ഈ കാര്യം തുർക്കിയുടെ മീഡിയ പ്രസ്ഥാനം TRT വേൾഡ് അവരുടെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നു.
മുകളിൽ നൽകിയ വീഡിയോയിൽ പറയുന്നു സിസേക്കിനെ തുർക്കിയുടെ പിന്തുണയുള്ള സിറിയൻ വിപ്ലവകാരികൾ സിറിയയുടെ ഐൻ അൽ ഇസ്സ നഗരത്തിൽ പിടികൂടി. വീഡിയോയിൽ സിസേക് പറയുന്നു “അവർ എന്നെ ആശുപത്രിയിൽ കൊണ്ട് പോയി എൻ്റെ പരിക്ക് ചികിൽസിച്ചു. അവർ എനിക്ക് മരുന്ന് നൽകി എന്നെ നന്നായി നോക്കി.” സിസേക് തുർക്കിയിൽ നിരവധി പൗരന്മാരെ കൊന്ന ഒരു തീവ്രവാദ സംഘടനയുടെ അംഗമാണെന്ന് തുർക്കി പറയുന്നു. 2021ൽ തുർക്കി സിസേക്കിനെ ജീവപര്യന്തം തടവ് പ്രഖ്യാപ്പിച്ചു. സിസേക്കിനെ പിടികൂടിയത് സിറിയയിലാണ് തുർക്കിക്ക് അവരെ ശിക്ഷിക്കാൻ യാതൊരു അധികാരമില്ല എന്ന് YJP അവകാശിപ്പെട്ടു. നിലവിൽ സിസേക് തുർക്കിയുടെ സാൻലിഉർഫ ജയിലിലാണ്. സിസേക് ഒരു കുർദി മുസ്ലിമാണ്. സാൻലിഉർഫ ജയിലിൽ സിസേക്കിൻ്റെ അമ്മ അവരെ കാണാൻ എത്തിയപ്പോലുള്ള കാഴ്ച നമുക്ക് താഴെ നൽകിയ സ്ക്രീൻഷോട്ടിൽ കാണാം.
വാർത്ത വായിക്കാൻ – Rudaw | Archived
നിഗമനം
സിറിയയിൽ ഒരു ക്രിസ്ത്യൻ യുവതിയെ സുന്നി തീവ്രവാദികൾ ലൈംഗിക അടിമയാക്കാൻ തട്ടി കൊണ്ട് പോകുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോയിൽ കാണുന്നത് തുർക്കിയിലെ ജയിലിൽ കഴിയുന്ന സിസേക് കൊബാനെ എന്നൊരു കുർദി വനിതാ പോരാളിയാണ്. 2019ൽ സിസേക്കിനെ സിറിയയിലെ ഐൻ അൽ ഇസ്സ നഗരത്തിൽ തുർക്കിയുടെ പ്രോക്സി സിറിയൻ നാഷണൽ ആർമി പിടികൂടി.ഈ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് തെറ്റായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പഴയ വീഡിയോ വെച്ച് സിറിയയിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ സുന്നി തീവ്രവാദികളുടെ ലൈംഗിക അടിമയായി തട്ടി കൊണ്ട് പോകുന്നു എന്ന് വ്യാജപ്രചരണം
Written By: Mukundan KResult: Misleading
