
പഹല്‍ഗാം സംഭവത്തിന് ശേഷം പാകിസ്ഥാനോട് പ്രതികാര നടപടിക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഈ പശ്ചാത്തലത്തില്‍ പാക് അധിനിവേശ കാശ്മീരിലെ ലീപ താഴ്‌വരയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വെടിമരുന്ന് ഡിപ്പോയ്ക്ക് അജ്ഞാതന്‍ തീയിട്ടു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വലിയ ശബ്ദത്തോടെ ഒരു സ്ഥലത്ത് പൊട്ടിത്തെറി ഉണ്ടാകുന്നതും വെളിച്ചവും പുകയും പറക്കുന്നതും ദൂരെ നിന്ന് പകര്‍ത്തിയതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. പഹല്‍ഗാം സംഭവത്തിന് ശേഷം പാകിസ്ഥാനില്‍ വെടിമരുന്ന് ഡിപ്പോയ്ക്ക് അജ്ഞാതന്‍ തീയിട്ടപ്പോഴുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പാക് അധിനിവേശ കാശ്മീരിലെ ലീപ താഴ്‌വരയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വെടിമരുന്ന് ഡിപ്പോയ്ക്ക് അജ്ഞാതൻ തീയിട്ടു… അജ്ഞാതൻ On ഡ്യൂട്ടി, Sunday also…”
എന്നാല്‍ മൂന്നു വര്‍ഷം പഴക്കമുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ വീഡിയോ 2022 മേയ് 20 മുതല്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടു. “പാകിസ്ഥാനിലെ സിയാൽകോട്ട് കന്റോന്‍മെന്‍റിൽ വൻ സ്ഫോടനം
സിയാൽകോട്ടിലെ പാകിസ്ഥാൻ സൈന്യത്തിന്‍റെ വെടിക്കോപ്പ് ഡിപ്പോയിൽ “അജ്ഞാത വസ്തു” പതിച്ചതായി റിപ്പോർട്ട്. വൻ തീപിടുത്തവും തുടർച്ചയായ സ്ഫോടനങ്ങളും.” എന്നാണ് അടിക്കുറിപ്പ്.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ NDTV 2022 മേയ് 20 ന് പ്രസിദ്ധീകരിച്ച ന്യൂസ് റിപ്പോര്‍ട്ട് ലഭിച്ചു.
പാക് ആയുധ സംഭരണശാല പൊട്ടിത്തെറിച്ച്, കന്റോൺമെന്‍റിൽ വൻ തീപിടുത്തം.
പാകിസ്ഥാനിലെ സിയാൽകോട്ട് നഗരത്തിൽ വൻ സ്ഫോടനം. ഇസ്ലാമാബാദ്: വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് നഗരത്തിൽ ഞായറാഴ്ച വൻ സ്ഫോടനം ഉണ്ടായതായി മാധ്യമ റിപ്പോർട്ടുകൾ.
പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്‍റ് പ്രദേശത്തിന് സമീപം സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. “വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ ഒന്നിലധികം സ്ഫോടനങ്ങൾ. ഇതൊരു ആയുധശേഖര മേഖലയാണ് തീ അണയ്ക്കാനായിട്ടില്ല. കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,”
പല മാധ്യമങ്ങളും ഇതേ വാര്‍ത്താ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൂടാതെ പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും 2022 മേയ് 20 ന്‍ മുതല്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ 2022 ലെ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.
നിഗമനം
പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ആയുധ സംഭരണശാലയ്ക്ക് അജ്ഞാതന്‍ തീയിട്ടു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ 2022 മേയ് മാസത്തിലെതാണ്. ഇപ്പോഴത്തെതല്ല. പഹല്‍ഗാം അക്രമത്തിന്‍റെ തുടര്ച്ചയുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പഹല്‍ഗാമിന് മറുപടിയായി പാക് ആയുധപ്പുരയ്ക്ക് അജ്ഞാതന്‍ തീയിട്ടു..? പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പഴയത്…
Fact Check By: Vasuki SResult: Misleading
