പാകിസ്താനില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളെ കുറിച്ച് പാക് പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്ന ഈ എം.പി. ഹിന്ദുവല്ല…

അന്തര്‍ദ്ദേശീയ൦

പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ഒരു ഹിന്ദു എം.പി. വികാരഭരിതനായി പ്രസംഗിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയില്‍ പ്രസംഗിക്കുന്ന പാക് എം.പി. ഹിന്ദുവല്ല. ആരാണ് ഇദ്ദേഹം എന്ന് നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പാര്‍ലമെന്‍റ് പ്രസംഗം കാണാം. പ്രസംഗത്തില്‍ ഒരു എം.പി. പാകിസ്ഥാനില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതയെ കുറിച്ച് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയ ഒരു സംഭവത്തെ കുറിച്ചാണ് എം.പി. പറയുന്നത്. 

വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “ഞമ്മന്റെ സ്വന്തം പാകിസ്ഥാനിൽ ഒരു ഹിന്ദു MP… പാക്കിസ്ഥാൻ പാർലമെന്റിൽ കരയുന്നു… ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നിർത്തലാക്കാൻ…………………..ഇതാണ് 8 അണക്കു കുത്തി വാങ്ങിയ പാകിസ്താനിലെ ഹിന്ദുക്കളുടെ അവസ്ഥ…. 😡😡

എന്നാല്‍ ആരാണ് ഈ എം.പി. എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത്  ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പ്രസംഗത്തിന്‍റെ ദൈര്‍ഘ്യമുള്ള വീഡിയോ ലഭിച്ചു. വീഡിയോയില്‍ ഈ എം.പി.യുടെ പേര് സ്പീക്കര്‍ എടുത്തു പറയുന്നുണ്ട്. വീഡിയോയില്‍ പ്രസംഗിക്കുന്നത് പാകിസ്ഥാനിലെ പഞ്ചാബ് അസ്സെംബ്ലിയിലെ അംഗമായ താരീക്ക് മസീഹ്‌ ഗില്‍ ആണ്.

https://youtu.be/of6sq0fhOTQ

വീഡിയോ ഓഗസ്റ്റ്‌ 2022നാണ് പ്രസിദ്ധികരിച്ചത്. വീഡിയോയുടെ വിവരണം പ്രകാരം പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെയാണ് താരീക്ക് ഗില്‍ പ്രസംഗം നടത്തിയത്. 

ഞങ്ങള്‍ താരീക്ക് മസിഹ് ഗിള്ളിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പഞ്ചാബ് അസ്സെംബ്ലിയുടെ വെബ്സൈറ്റില്‍ അദ്ദേഹത്തിന്‍റെ പ്രൊഫൈല്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ പ്രൊഫൈലില്‍ അദ്ദേഹത്തിന്‍റെ സ്വകാര്യ വിവരങ്ങളില്‍ അദ്ദേഹത്തിന്‍റെ മതവിശ്വാസത്തെ കുറിച്ചും എഴുതിയിട്ടുണ്ട്. പഞ്ചാബ് അസ്സെംബ്ലിയുടെ വെബ്സൈറ്റ് പ്രകാരം ഗില്‍ ഒരു ക്രിസ്ത്യാനിയാണ്. 

Pakistan Punjab Assembly 

പാകിസ്ഥാനില്‍ ഹിന്ദു, ച്രിസ്ത്യന്‍, സീഖ് തുടങ്ങിയ ന്യുനപക്ഷങ്ങല്‍ക്കെതിരെ ക്രൂരതകള്‍ കൂടി കൊണ്ട് വരുകയാണ്. ഈ കാര്യം വ്യക്തമാക്കുന്ന പല റിപ്പോര്‍ട്ടുകള്‍ സ്ഥിരം പുറത്ത് വരുന്നതാണ്. പ്രായംപൂര്‍ത്തിയകാത്ത ന്യുനപക്ഷ മതവിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകൂന്നതും നിര്‍ബന്ധിച്ച് അവരുടെ മതം മാറ്റുന്നത്തിന്‍റെ സംഭവങ്ങളും പാകിസ്ഥാനില്‍ കൂടുകയാണ്. പാക്കിസ്ഥാന്‍ മനുഷ്യവകാശ കമ്മീഷന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം 2021-22ല്‍ 60 നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ കേസുകള്‍ പാക്‌ മീഡിയ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതില്‍ 70 ശതമാനം കേസുകളില്‍ 18 വയസിന്‍റെ താഴെ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു ഇരകള്‍.

പാകിസ്ഥാന്‍ നാഷ്ണല്‍ അസ്സെംബ്ലിയില്‍ 6 ന്യുനപക്ഷ എം.പിമാരുണ്ട്. ഇതില്‍ 4 ഹിന്ദുക്കളാണ്. 

നിഗമനം

പ്രസ്തുത വീഡിയോയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ന്യുനപക്ഷ മതവിഭാങ്ങളില്‍ പെട്ട പെണ്‍കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ കുറിച്ച് പ്രസംഗിക്കുന്നത് താരീക്ക് മസിഹ് ഗില്‍ എന്ന എം.പി.എയാണ്. അദ്ദേഹം ഹിന്ദുവല്ല ക്രിസ്ത്യാനിയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാകിസ്താനില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളെ കുറിച്ച് പാക് പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്ന ഈ എം.പി. ഹിന്ദുവല്ല…

Fact Check By: K. Mukundan 

Result: Partly False