പി.സരിന് വെങ്കലം എന്ന പേരില്‍ ദേശാഭിമാനി ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Satire രാഷ്ട്രീയം | Politics

വിവരണം

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് സി.കൃഷ്ണകുമാറും മൂന്നാം സ്ഥാനത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സരിന് ലഭിച്ച വോട്ട്. എന്നാല്‍ സരിന്‍റെ പരാജയത്തില്‍ ദേശാഭിമാനി നല്‍കിയ വാര്‍ത്ത മറ്റൊരുതരത്തിലാണെന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാലക്കാട് വന്‍വിജയം.. പി.സരിന് വെങ്കലം.. മൂന്നാമത് ഫിനിഷ് ചെയ്തു.. എന്ന് ദേശാഭിമാനി ഒന്നും പേജില്‍ വാര്‍ത്ത നല്‍കി എന്ന തരത്തിലാണ് പ്രചരണം. ഷഫീര്‍ ഇടക്കാവില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദേശാഭിമാനി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന ചിത്രം ആക്ഷേപഹാസ്യ രൂപേണ പങ്കുവെച്ചിട്ടുള്ളതാണെന്നതാണ് വാസ്തവം. ദേശാഭിമാനി ഇ-പേപ്പര്‍ പരിശോധിച്ചതില്‍ നിന്നും നവംബര്‍ 24ന് അതായത് തെരഞ്ഞെടുപ്പ് ഫലം വന്നതിന്‍റെ അടുത്ത ദിവസം പാലക്കാട് എഡീഷനിനെ ഒന്നാം പേജിലെ തലക്കെട്ട് ചേലൊടെ മുന്നോട്ട് എന്നതായിരുന്നു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചതിനെ കുറിച്ചാണ് വാര്‍ത്ത. താഴത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചതും പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭ ഉപതെര‍ഞ്ഞെടുപ്പില്‍ വിയജിച്ചതിനെ കുറിച്ചും വാര്‍ത്ത കാണാം.

ദേശാഭിമാനി ഇ-പേപ്പര്‍ –

നിഗമനം

സിപിഎം മുഖപത്രമായ ദേശാഭിമാനി തോല്‍വി അംഗീകരിക്കാതെ മൂന്നാം സ്ഥാനം നേടി എന്ന് വാര്‍ത്ത നല്‍കിയെന്ന പേരില്‍ ട്രോളായി പ്രരചരിക്കുന്ന പോസ്റ്റാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം ആക്ഷേപഹാസ്യമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:പി.സരിന് വെങ്കലം എന്ന പേരില്‍ ദേശാഭിമാനി ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Satire