
ഉത്തര്‍പ്രദേശില്‍ അരങ്ങേറുന്ന ദളിത് പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ എന്നാ തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു ഉല്‍ഘാടന വേദിയില്‍ നാട മുറിക്കാന്‍ തുടങ്ങുന്നതിനിടെ ഒരാള്‍ സമീപത്ത് നില്‍ക്കുന്ന ഒരാളോട് രോഷാകുലനാകുകയും അപ്രതീക്ഷിതമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ സംഭവം ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണെന്നും സവര്‍ണ്ണ ജാതിയില്‍പ്പെട്ട ഒരാള്‍ കീഴ്ജാതിക്കാരനനോട് പെരുമാറുന്നത് ഇങ്ങനെ ആണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അന്ധമായ മുസ്ലീം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് വിരോധത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പേപ്പട്ടിയെ പോലെ കുരക്കുന്ന പട്ടിക മോർച്ചക്കാരൻ നന്നായി കാണുക…
നാളെ നിൻ്റെ ഗതി ഇതുതന്നെയാണ്…
ഉന്നതകുലക്കാരായ
ഞങ്ങളുടെ ചടങ്ങുകളിൽ
ദളിതർക്ക് എന്ത് കാര്യം..
അപ്പോൾ ഇതൊക്കെ സഹിക്കേണ്ടിവരും…
ജയ് യൂ പി
ജയ് സനാതനം.. ”
എന്നാല്‍ വീഡിയോയിലുള്ള വ്യക്തി അസമിൽ നിന്നുള്ള ഒരു എംഎൽഎ ആണെന്നും ഉത്തര്‍പ്രദേശുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഈ അവകാശവാദത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി വീഡിയോയുടെ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വീഡിയോയെ കുറിച്ചുള്ള നിരവധി വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി.
പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ എഐയുഡിഎഫിന്‍റെ ബിലാഷിപാറ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഷംസുൽ ഹുദ യാണ് ദൃശ്യങ്ങളില്‍ മര്‍ദ്ദിക്കുന്ന വ്യക്തി.
റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം അസ്സമിലെ പ്രാദേശിക പാർട്ടിയായ എഐയുഡിഎഫിലെ (ബദ്‌റുദ്ദീൻ അജ്മലിന്‍റെ) എംഎൽഎയാണ്. സംഭവം നടന്നത് 2025 മാര്‍ച്ച് 21 നായിരുന്നു. അദ്ദേഹത്തിന്‍റെ പേര് ഷംസുൽ ഹുദ എന്നാണ്, അസമിലെ ദുബ്രി ജില്ലയിലെ പുർബ ബിലാസിപാറ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ശിലാസ്ഥാപനത്തിന് ഉപയോഗിച്ച ചുവന്ന റിബണിന് പകരം പിങ്ക് റിബൺ കണ്ടപ്പോൾ എംഎൽഎ ഷംസുലിന് ദേഷ്യം വന്നു. ഇക്കാരണത്താൽ, ഷാഹിദുർ റഹ്മാൻ എന്ന വ്യക്തിയുടെ കഴുത്തിൽ പിടിച്ച് അടിക്കുകയും, ശിലാസ്ഥാപനത്തിനായി നട്ടുപിടിപ്പിച്ച രണ്ട് വാഴകൾ പിഴുതെറിയുകയും, അവ ഉപയോഗിച്ച് ആ വ്യക്തിയെ അടിക്കാൻ തുടങ്ങുകയും ചെയ്തു. പാലം കോൺട്രാക്ടറുടെ സഹപ്രവർത്തകനായിരുന്നു ഷാഹിദുർ റഹ്മാൻ. ശിലാസ്ഥാപന ചടങ്ങിന് ഉപയോഗിച്ച വാഴയുടെ നിറം മഞ്ഞനിറമായപ്പോൾ ദേഷ്യം വന്ന് തന്നെ ഉപദ്രവിച്ചുവെന്ന് അയാള്‍ പറയുന്നു.
അസം നിയമസഭയുടെ വെബ്‌സൈറ്റിലും ഷംസുൾ ഹുദ കിഴക്കൻ ബിലാസിപാറ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാർട്ടി എ.ഐ.യു.ഡി.എഫ് ആണ്. ആസാമില്‍ നടന്ന ഈ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. സവര്‍ണ്ണ-കീഴ്ജാതി മാനങ്ങളൊന്നുമില്ല. സംഭവത്തിന് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല.
ആസാമിലെ ധുബ്രി ജില്ലയിലെ പുർബ ബിലാസിപാറ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഷംസുൽ ഹുദയാണ് വീഡിയോയിലുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അദ്ദേഹം ഹിന്ദുവല്ല, മുസ്ലിം സമുദായത്തില്‍ നിന്നുള്ളയാളാണ്. മര്‍ദ്ദനമേറ്റ വ്യക്തിയും മുസ്ലിം സമുദായത്തില്‍ നിന്നുള്ളതാണ്.
നിഗമനം
വീഡിയോയില്‍ മര്‍ദ്ദിക്കുന്ന ഷംസുൽ ഹുദ ആസ്സാമിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ എഐയുഡിഎഫ് എംഎല്‍എയാണ്. മര്‍ദ്ദിക്കുന്നയാളും മര്‍ദ്ദനമേറ്റയാളും മുസ്ലിം സമുദായത്തില്‍ നിന്നുള്ളതാണ്. സംഭവം നടന്നത് ആസ്സമിലാണ്, ഉത്തര്‍പ്രദേശുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:യുപിയില്‍ കീഴ്ജാതിക്കാരനെ മര്‍ദ്ദിക്കുന്ന സവര്‍ണ്ണന്‍- വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…
Written By: Vasuki SResult: False
