
ഏതാനും പശുക്കളെ രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് അതിക്രൂരമായി ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്നാരോപിച്ച് വൈറലാകുന്നുണ്ട്.
പ്രചരണം
രണ്ടുമൂന്നു പശുക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് ആയുധങ്ങള്‍ കൊണ്ട് പിന്നീട് അതിലൊന്നിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്നതും തുടര്‍ന്ന് പശുവിന്‍റെ ചലനം ഇല്ലാതാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹിന്ദുക്കള്‍ ആരാധിക്കുന്ന മൃഗമായതിനാല്‍ ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ പശുക്കളെ കൊല്ലുകയാണ് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*Fate of Cows in Bangladesh…*
ബംഗ്ലാദേശിലെ പാവം പശുക്കളുടെ വിധി…. ബംഗ്ലാദേശിലെ ഇസ്കോൺ കേന്ദ്രം ആക്രമിച്ച്, അവിടുത്തെ പശുക്കളെ തല്ലിക്കൊല്ലുകയാണ് മത ജിഹാദി കാപാലികർ.
ഓരോ പശുവും വിഗ്രഹാധകനായ ഹിന്ദുവെന്ന് സങ്കല്പിച്ചായിരിയ്ക്കണം ഈ ക്രൂരമായ ഹത്യ.
വറുതികാലത്തും, പ്രളയദുരിത കാലത്തും എത്രയോ ആയിരങ്ങൾക്ക് വർഷങ്ങളായി സൗജന്യ ഭക്ഷണം നൽകി സഹായിച്ചവരാണ് ബംഗ്ലാദേശ് ISCON ക്ഷേത്രങ്ങൾ.
ഈ കപാലികരെ ഇതിനു പ്രേരിപ്പിക്കുന്ന മനഃശാസ്ത്രം എന്തായിരിക്കും!
“
എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ലെന്നും പഞ്ചാബിലെ ജലന്ധറിലുള്ള ഒരു ഡയറി ഫാമില്‍ ന്നില്ല വീഡിയോ ആണിതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ചും കൂടാതെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയും പരിശോധിച്ചപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ ലഭിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സംഭവം നടന്നത് പഞ്ചാബിലെ ജലന്ധറിലുള്ള ജാംഷെര്‍ ഒരു ഡയറി ഫാമിലാണ്. ദി ട്രിബ്യൂണ്‍ നല്കിയ റിപ്പോര്‍ട്ട് ഇങ്ങനെ: “പശുവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ വൈയിരളയായതിന് പിന്നാലെ ക്രൂരതയുടെ അസ്വസ്ഥത നഗരത്തിൽ പ്രകോപനം സൃഷ്ടിച്ചു. ആനിമൽ പ്രൊട്ടക്ഷൻ ഫൗണ്ടേഷന്‍റെ നേതാവ് അഭിഷേക് ബക്ഷിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രദേശവാസികള്‍ അധികൃതരിൽ നിന്ന് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. അവര്‍ പിപിആർ മാളിന് പുറത്ത് തടിച്ചുകൂടുകയും ജംഷർ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് പ്രതിഷേധിക്കുകയും ചെയ്തു. അക്രമികൾക്കെതിരെയും സംഭവം നടന്നതായി പറയപ്പെടുന്ന ഡയറി ഉടമയ്‌ക്കെതിരെയും ഉടൻ നടപടിയെടുക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
അവരുടെ കൂട്ടായ പരാതിയില്‍ വിഷയം അന്വേഷിക്കാനും വീഡിയോയുടെ മൊബൈൽ ഉറവിടം കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 1955ലെ പഞ്ചാബ് ഗോവധ നിരോധന നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണിതെന്നും നിയമവിരുദ്ധമായ ഗോവധത്തിലും ബീഫ് കച്ചവടത്തിലും ഉൾപ്പെട്ടിരിക്കുന്ന ഒരു വലിയ ശൃംഖലയുടെ ഭാഗമാണ് ഈ സംഭവമെന്നും ജലന്ധർ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഊന്നിപ്പറഞ്ഞു.
പരാതിയെത്തുടർന്ന്, ബിഎൻഎസിന്‍റെ 325-ാം വകുപ്പും 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 11-ാം വകുപ്പും പ്രകാരമുള്ള എഫ്ഐആർ സദർ പോലീസ് സ്‌റ്റേഷനിൽ ഒരാൾക്കെതിരെ രജിസ്റ്റർ ചെയ്തു.”
തുടര്‍ന്ന് ഞങ്ങള്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പോലിസില്‍ പരാതി നല്‍കിയ ആനിമല്‍ പ്രൊട്ടക്ഷന്‍ ഫൌണ്ടേഷന്‍ പ്രവര്‍ത്തകരുമായി സംസാരിച്ചു. ഞങ്ങളുടെ പ്രതിനിധിയോട് അവര്‍ വ്യക്തമാക്കിയതിങ്ങനെ: “ക്രൂര മര്‍ദ്ദനത്തിന് ഇരയായ പശു കൊല്ലപ്പെട്ടു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ പരാതി നല്‍കി, എന്നാല്‍ കുറ്റവാളികള്‍ ഒളിവിലാണെന്നും അവരെ ഇതിവരെ പോലീസിന് പിടികൂടാന്‍ ആയിട്ടില്ലെന്നുമുള്ള പ്രതികരണമാണ് ഇതുവരെ ലഭിച്ചത്. സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ട് ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.”
ആനിമല്‍ പ്രൊട്ടക്ഷന്‍ ഫൌണ്ടേഷന്‍റെ ഫേസ്ബുക്ക് പേജില്‍ അവര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പുണ്ട്.
അതുപോലെ തന്നെ എഫ്‌ഐആറിന്‍റെ പകര്‍പ്പും നല്കിയിട്ടുണ്ട്.
പല മാധ്യമങ്ങളും സംഭവത്തെ കുറിച്ച് വാര്‍ത്ത നല്കിയിട്ടുണ്ട്. എല്ലാ റിപ്പോര്‍ട്ടുകളിലും സംഭവം നടന്നത് പഞ്ചാബിലെ ജലന്ധറിലുള്ള ഡയറി ഫാമിലാണ് എന്നു വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് ഭാഷ്യവും റിപ്പോര്‍ട്ടുകള്‍ക്കൊപ്പമുണ്ട്. സംഭവത്തിന് ബംഗ്ലാദേശുമായോ ഇസ്കോണ്‍ സംഘടനയുമായോ യാതൊരു ബന്ധവുമില്ല.
നിഗമനം
പശുവിനെ അതിക്രൂരമായി ഉപദ്രവിച്ചു കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ളതല്ല, പഞ്ചാബിലെ ജലന്ധറിലുള്ള ഡയറി ഫാമില്‍ നിന്നുള്ളതാണ്, പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പശുവിനെ ക്രൂരമായി കൊലപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ക്ക് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ല, യാഥാര്‍ത്ഥ്യമറിയൂ…
Fact Check By: Vasuki SResult: False
