FACT CHECK: ദേശിയ പതാകയെ അപമാനിക്കുന്നതിന്‍റെ ഈ വീഡിയോയ്ക്ക് കര്‍ഷകസമരവുമായി യാതൊരു ബന്ധവുമില്ല…

ദേശിയം

സാമുഹ്യ മാധ്യമങ്ങളില്‍ കര്‍ഷക സമരത്തിനോട് ബന്ധപെടുത്തി ഭാരതത്തിന്‍റെ ദേശിയ പതാക കത്തിക്കുന്നതിന്‍റെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, വീഡിയോക്ക് ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ഖാലിസ്ഥാനികള്‍ നമ്മുടെ ദേശിയ പതകയെ അപമാനിക്കുന്നതായി കാണാം. ഇവര്‍ ഈ കാര്യം ചെയ്യുന്നതിന്‍റെ ഇടയില്‍ ഖലിസ്ഥാന് ജയ്‌ വിളിക്കുന്നതും നമുക്ക് കേള്‍കാം കുടാതെ ഇവരുടെ കയ്യില്‍ ഖലിസ്ഥാന്‍റെ കൊടിയും നമുക്ക് കാണാം. ഇവര്‍ ഭാരതത്തിന്‍റെ സംവിധാനവും കീറുന്നുണ്ട്. ഈ വീഡിയോയ്ക്ക് കര്‍ഷക സമരവുമായി ബന്ധമുണ്ട് എന്ന് ആരോപ്പിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

അന്ന ദാതാക്കളുടെ പേരും പറഞ്ഞ്‌ ഇനിയാരും വരണ്ട….. ഖാലിസ്ഥാന്‍ തീവ്രവാദികളുടെയും അവര്‍ക്കു ഒപ്പീസ് പാടുന്നവരുടെയും കൌണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞു 🤬🤬

ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook Search showing similar posts.

ഈ വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാന്‍ ഞങ്ങള്‍ ഈ വീഡിയോയെ ശ്രദ്ധിച്ച് നോക്കി. വീഡിയോ ടിക്ക്ടോക്ക് ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് മനസിലായി. ഭാരതത്തില്‍ ടിക്ക്ടോക്ക് നിരോധിച്ച സാഹചര്യത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ വിദേശത്തുള്ള ടീംസിനോട് സഹായം തേടി. അങ്ങനെ ഞങ്ങള്‍ അമന്‍വീര്‍ സിംഗ് എന്ന ഈ ഖലിസ്ഥാന്‍ പിന്തുണയ്ക്കുന്നയാളെ കണ്ടെത്തി. ഇയാളുടെ പ്രൊഫൈലില്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ലഭിച്ചു. വീഡിയോയുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

Screenshot of the video posted on Amanvir Singh’s Tiktok account.

ഇയാള്‍ തന്നെയാണ് ഈ പരിപാടി സംഘടിപ്പിച്ചതും ഇതിനായി ഇന്ത്യയുടെ ദേശിയ പതാക ഓര്‍ഡര്‍ ചെയ്തതും. ഇയാള്‍ ദേശിയ പതാക ഓര്‍ഡര്‍ ചെയ്യുന്നതിന്‍റെ വീഡിയോ തന്‍റെ പ്രൊഫൈലില്‍ പങ്ക് വെച്ചിട്ടുണ്ട്. ഈ ഓര്‍ഡരില്‍ ഡെലിവറിക്ക് വിലാസം കൊടുത്തിരിക്കുന്നത് ബെകെഴ്സ്ഫീല്‍ഡ്, കാലിഫോര്‍ണിയയിലാണ്.

ഇയാള്‍ തന്‍റെ അക്കൗണ്ടില്‍ നിന്ന് സാക്രാമെന്‍റോ കാലിഫോര്‍ണിയയില്‍ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്താന്‍ 25 ജനുവരിക്ക് അതായത് റിപബ്ലിക്‌ ദിനത്തിന്‍റെ ഒരു ദിവസം മുന്‍പ് എല്ലാവരെ ആഹ്വാനം ചെയ്യുന്നുണ്ട്. ഈ ആഹ്വാനത്തിന്‍റെ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

Screengrab of Amanvir’s video inviting Sikhs to Sacramento for anti-India demonstrations.

ഈ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ ഗൂഗിള്‍ മാപ്സില്‍ ഈ സ്ഥലം അന്വേഷിച്ചു. ഗൂഗിളില്‍ ഈ സ്ഥലത്തിന്‍റെ സാറ്റലൈറ്റ് വ്യൂ നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്:

Figure 1Screenshot: Satellite view of the location mentioned by Amanvir.

ഈ സ്ഥലത്തിന്‍റെ നേരെ മുന്നിലുള്ളത് അമേരിപ്രൈഡ് എന്ന പേരുള്ള സ്ഥാപനത്തിന്‍റെ കെട്ടിടമാണ്. ഈ കെട്ടിടത്തിന്‍റെ മുന്നിലാണ് ഇവര്‍ ഈ പരിപാടി സംഘടിപ്പിച്ചത് എന്ന് നമുക്ക് ഈ സ്ഥലത്തിന്‍റെ സ്ട്രീറ്റ് വ്യൂ കണ്ട് പരിശോധിച്ച വ്യക്തമാകും.

Google  Street View

ഇതോടെ ഈ സംഭവം ഇന്ത്യയില്‍ നടന്നതല്ല എന്ന് വ്യക്തമാകുന്നു കുടാതെ ഈ പരിപാടി സംഘടിപ്പിച്ചത് ഇന്ത്യയുടെ റിപബ്ലിക് ദിനത്തിനെതിരെ പ്രതിഷേധിച്ചിട്ടാണ്.  കര്‍ഷക സമരവുമായി ഇതിന് യാതൊരു ബന്ധവുമില്ല.

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്. വീഡിയോയില്‍ കാണുന്ന സംഭവം നടന്നത് അമേരിക്കയിലാണ് കുടാതെ ഈ സംഭവത്തിന് നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല.

Avatar

Title:ദേശിയ പതാകയെ അപമാനിക്കുന്നതിന്‍റെ ഈ വീഡിയോയ്ക്ക് കര്‍ഷകസമരവുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Mukundan K 

Result: False