മധ്യപ്രദേശിൽ എസ്.ഐ.യെ ചെറുപ്പക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു 

Misleading Social

ദളിത് വിഭാഗത്തിൽ പെട്ട പോലീസുകാരനെ സവർണ ജാതിക്കാർ മർദിക്കുന്നു എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചില ചെറുപ്പക്കാർ മർദിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “രോമ രാജ്യം😔😔 സംഗതി ആള് പോലീസ് 👮‍♀️👮‍♀️ഒക്കെ തന്നെയാണ് പക്ഷെ ജനിച്ചത് താഴ്ന്ന ജാതി ആയിപോയി എന്ന് മാത്രം😔😔 ഇതാണ് ഹിന്ദുത്വർ സ്വപ്നം കാണുന്ന രാമരാജ്യം.”  

എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന്   നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ സംഭവത്തെ കുറിച്ച് അറിയാൻ ഞങ്ങൾ ഗൂഗിളിൽ കീ വേർഡുകൾ ഉപയോഗിച്ച് അന്വേഷണം നടത്തി പരിശോധിച്ചു. ഞങ്ങൾക്ക് MP തക് എന്ന മാധ്യമം X അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ വാർത്ത ലഭിച്ചു.

Archived Link

ഈ സംഭവം മധ്യ പ്രദേശിലെ ഇൻഡോറിലാണ് സംഭവിച്ചത്. ഈ സംഭവത്തെ കുറിച്ച് ഇൻഡോർ എ.എസ്.പി. രാജേഷ് ഡൻഡോട്ടിയ മാധ്യമങ്ങളോട് പറയുന്നു, “ഈ സംഭവം ഫെബ്രുവരി 4നാണ് സംഭവിച്ചത്. രാവിലെ ബംഗങ്ങ സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ മോശമായ പെരുമാറ്റം ഉണ്ടായി. ഈ സന്ദർഭത്തിലും കൊള്ളയടി, സർക്കാർ ഉദ്യോഗസ്ഥനുടെ ജോലിയിൽ തടസമുണ്ടാക്കൽ എന്നി വകുപ്പുകൾ പ്രകാരം ഞങ്ങൾ കേസ് എടുത്തിരുന്നു. ഈ സംഭവത്തിലെ 4 പ്രതികളെ തിരിച്ചറിഞ്ഞ ഇന്ന് പോലീസ് 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ അറസ്റ്റ് ആയ വികാസ് ഡാബി എന്ന പ്രതി ജയിൽ ഗാർഡ് ആയി ജോലി ചെയ്യുന്നു. രണ്ടാമത്തെ പ്രതിയുടെ പേര് രവികാന്ത് എന്നാണ്. സംഭവത്തിൽ ഉപയോഗിച്ച വാഹനവും പോലീസ് ജപ്തി ചെയ്തിട്ടുണ്ട്.” 

ഈ സംഭവം എന്താണെന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ എ.എസ്.പി. പറയുന്നു, “ഒരുപക്ഷെ മദ്യത്തിൻ്റെ ലഹിരിയിലായിരിക്കാം ഇവർ ഇങ്ങനെ ചെയ്തത്. ” ഈ സംഭവത്തിൽ ജാതി പ്രശ്നമുണ്ടെന്ന് പോലീസ് എവിടെയും പറഞ്ഞിട്ടില്ല. കൂടാതെ ANIയുടെ വാർത്ത പ്രകാരം സെക്ഷൻ 115(2), (സ്വമേധയാ ഉപദ്രവിച്ചതിനുള്ള ശിക്ഷ) 121 (പൊതുപ്രവർത്തകനെ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാൻ സ്വമേധയാ ഉപദ്രവിച്ചതിന്), 127(2) (തെറ്റായ തടവിലാക്കിയതിനുള്ള ശിക്ഷ), 132 (ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), പൊതുസേവകൻ്റെ ഡ്യൂട്ടിയിൽ നിന്ന് പിന്തിരിപ്പിക്കൽ, 29 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായ് സഹിതയുടെ (ബിഎൻഎസ്), 2023-ൻ്റെ 3(5) (പൊതു ഉദ്ദേശ്യത്തിൻ്റെ ഉന്നമനത്തിനായി നിരവധി വ്യക്തികൾ ചെയ്ത പ്രവൃത്തികൾ) എന്നി വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വാർത്ത വായിക്കാൻ – ANI | Archived

ഈ സംഭവത്തിൽ പിടിയിലായ ജയിൽ ഗാർഡ് വികാസ് ഡാബി പട്ടിക ജാതി വിഭാഗത്തിൽ പെട്ടതാണ്. ഡാബി എന്ന സർനെയിം ദളിത് വർഗ്ഗത്തിൽ പെട്ടവരുടേതാണ്. 2015ൽ UPSC ടോപ്പ് ചെയ്ത IAS ഓഫീസർ ടിന ഡാബി ഇന്ത്യയുടെ ആദ്യത്തെ ദളിത് വനിതാ ടോപ്പർ ആയിരുന്നു.  

നിഗമനം

സമൂഹ മാധ്യമങ്ങളിൽ ദളിത് ആയതിനാൽ ഒരു പോലീസുകാരനെ മർദിച്ചു എന്ന തരത്തിൽ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  ഇൻഡോറിൽ രാത്രി ഒരു എസ്.ഐ. യെ മർദിച്ചത്തിൻ്റെ ദൃശ്യങ്ങലാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. ഈ സംഭവത്തിൽ പിടിയിലായ ഒരു പ്രതിയും ദളിത് ആണ്. സംഭവത്തിൽ ജാതി പ്രശ്നമില്ല.           

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മധ്യപ്രദേശിൽ എസ്.ഐ.യെ ചെറുപ്പക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: Misleading