പാകിസ്ഥാനിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന ആരോപണം നേരിടുന്ന ഹരിയാനയിലെ യൂട്യൂബറിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വ്യാജമാണ്

Altered Political

പാകിസ്ഥാനിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായ ഹരിയാനയിലെ യുട്യൂബെറിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ എന്ന തരത്തിൽ രണ്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയുടെ രണ്ട് ചിത്രങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ഭാരതത്തിലിരുന്ന് കൊണ്ട് പാക്കിസ്ഥാന് ചാരപ്പണി ചെയ്തതിന് പിടിക്കപ്പെട്ട ജ്യോതി മൽഹോത്ര രാഹുൽഗാന്ധിക്കൊപ്പം നിൽക്കുന്ന ഫോട്ടോ രാജ്യത്തെ ഏത് രാജ്യദ്രോഹിയാകട്ടെ രാഹുലുമായി നല്ല ബന്ധമുണ്ടായിരിക്കും ” 

എന്നാൽ എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ  സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ചിത്രങ്ങളെ ഗൂഗിളിൽ റിവേഴ്സ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രങ്ങൾ വ്യാജമാണെന്ന്  കണ്ടെത്തി. റിവേഴ്സ് ഇമേജ് അന്വേഷണത്തിൽ നിന്ന് ഞങ്ങൾക്ക് യഥാർത്ഥ ചിത്രങ്ങൾ ലഭിച്ചു. ആദ്യത്തെ ചിത്രത്തിൽ മുൻ കോൺഗ്രസ് എം.എൽ.എയും നിലവിൽ BJPയുടെ അംഗമായ അദിതി സിങാണ് രാഹുൽ ഗാന്ധിയോടൊപ്പം ഉള്ളത്. താഴെ നൽകിയ ഡെക്കാൻ ഹെറാൾഡ് വാർത്തയിൽ നമുക്ക് യഥാർത്ഥ ചിത്രം കാണാം.

വീഡിയോ കാണാൻ – Deccan Herald | Archived

ഈ ചിത്രം ഒക്ടോബർ 2019നാണ് ഡെക്കാൻ ഹെറാൾഡ് പ്രസിദ്ധികരിച്ചത്. ഈ വാർത്ത പ്രകാരം ചിത്രത്തിൽ കാണുന്നത് മുൻ കോൺഗ്രസ് എം.എൽ.എ. അദിതി സിങാണ്. അദിതി സിങ് റായ്ബറേലിയിലെ എം.എൽ.എയായിരുന്നു. ഇവർ പിന്നീട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. 2018ൽ ഇവർ രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ പോവുകെയാണ് എന്ന വ്യാജ വാർത്തയും പ്രചരിച്ചിരുന്നു. ഈ കിംവദന്തികളെ അവസാനിപ്പിച്ച് രണ്ട് കൂട്ടരും രംഗത്തെത്തിയിരുന്നു. ഈ പ്രചരണത്തെ കുറിച്ചുള്ള DNA പ്രസിദ്ധികരിച്ച വാർത്ത നമുക്ക് താഴെ കാണാം. ഈ വാർത്തയിലും നമുക്ക് യഥാർത്ഥ ചിത്രം കാണാം.

വാർത്ത വായിക്കാൻ – DNA | Archived Link

പോസ്റ്റിൽ പ്രചരിപ്പിക്കുന്ന ചിത്രവും യഥാർത്ഥ ചിത്രവും തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം. യഥാർത്ഥ ചിത്രത്തിൽ അദിതി സിങിൻ്റെ മുഖത്തിൻ്റെ സ്ഥാനത്ത് ഹരിയാനയിൽ അറസ്റ്റ് ആയ യുട്യൂബർ ജ്യോതി മൽഹോത്രയുടെ മുഖം എഡിറ്റ് ചെയ്തതാണ്.

രണ്ടാമത്തെ ചിത്രവും വ്യാജമായി നിർമ്മിച്ചതാണെന്ന് ഞങ്ങൾ കണ്ടെത്തി. യഥാർത്ഥ ചിത്രം ഞങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക്ക് പേജിൽ ലഭിച്ചു. ഈ ചിത്രം 18 സെപ്റ്റംബർ 2022നാണ് രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പോസ്റ്റ് കാണാൻ – Facebook | Archived

ചിത്രത്തിൽ രാഹുൽ ഗാന്ധിയിനോടൊപ്പമുള്ള വനിതയും ചിത്രത്തിൽ കാണുന്ന വനിതയും വ്യത്യസ്തമാണ്. ഈ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം.

പ്രസ്തുത പോസ്റ്റിൽ നൽകിയ ചിത്രത്തിൽ സ്ത്രീയുടെ മുഖം എഡിറ്റ് ചെയ്ത് ജ്യോതി മൽഹോത്രയെ പോലെ ആക്കാൻ ശ്രമിച്ചതാണെന്ന് മനസിലാകുന്നു. ഒരു റിപ്പോർട്ട് പ്രകാരം ഈ ചിത്രം ഭാരത് ജോഡോ യാത്രയിൽ എടുത്തതാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി ആലപ്പുഴയിൽ എത്തിയപ്പോൾ ചില വനിതകൾക്കൊപ്പം അദ്ദേഹം ഫോട്ടോ പകർത്തി. ഇത്തരത്തിൽ ഒരു ഫോട്ടോയാണ് നാം കാണുന്നത്.

നിഗമനം

പാകിസ്ഥാനിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായ ഹരിയാനയിലെ യുട്യൂബെറിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രങ്ങളാണെന്ന്  അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പാകിസ്ഥാനിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന ആരോപണം നേരിടുന്ന ഹരിയാനയിലെ യൂട്യൂബറിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വ്യാജമാണ്

Written By: Mukundan K  

Result: Altered

Leave a Reply

Your email address will not be published. Required fields are marked *