
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിത്തന്നെ മേയ് 10ന് നടക്കും. ബിജെപി- കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ആവേശപൂര്‍വം പ്രചരണം തുടരുകയാണ്. കര്‍ണ്ണാടക കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡികെ ശിവകുമാറിന്‍റെ ഒരു വീഡിയോ ഇതിനെ വൈറലായിട്ടുണ്ട്.
പ്രചരണം
ഡികെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു വരുന്ന ദൃശ്യങ്ങളാണ് തുടക്കത്തില്‍ കാണുന്നത്. നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ചുവടുകള്‍ ഇടറുന്നതും ബാലന്‍സ് തെറ്റി വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡികെ ശിവകുമാര്‍ വീഴാതെ ശ്രദ്ധിക്കുന്നുണ്ട്. മദ്യപിച്ച് തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതാണ് എന്നാരോപിച്ച് വീഡിയോയ്ക്ക് നല്കിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെ:
എന്നാല്‍ തെറ്റിധരിപ്പിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ 2022 ജനുവരി മുതല്‍ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് എന്നാണ് അന്വേഷണ ഫലങ്ങള്‍ കാണിക്കുന്നത്. കർണാടകയിലെ മേക്കേദാട്ടു പദയാത്രയ്ക്കിടെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡികെ ശിവകുമാർ കാലിടറി നടക്കുന്നതിന്‍റെ പഴയ വീഡിയോ ആണിത്.
വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന സംഭവമല്ല ഇത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ കാലം മുതല്‍ തന്നെ ‘മദ്യപാന’ ആരോപണം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ അഭിമുഖീകരിക്കുന്നുണ്ട്. കർണാടക ആസ്ഥാനമായുള്ള വാർത്താ ഔട്ട്‌ലെറ്റ് ന്യൂസ്ഫസ്റ്റ് കർണാടകയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്.
കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു റിസർവോയർ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 2021 ജനുവരിയിൽ കൊവിഡ്-19 നിയന്ത്രണങ്ങൾ ലംഘിച്ച്, മേക്കേദാട്ടു പദയാത്ര (മാർച്ച്) ആരംഭിച്ചു. കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് മാർച്ച് നടത്തിയതിനാല്‍ ശിവകുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.
കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ഡികെ ശിവകുമാറിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഉമാമഹേഷ് ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത് ഇങ്ങനെ: “ഇവിടെ 2021 ല്‍ മേക്കേദാട്ടു ജലപദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി സംഘടിപ്പിച്ച മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. പദ്ധതി നടപ്പിലായാല്‍ കാവേരി നദിയില്‍ നിന്നുമുള്ള ജലം കര്‍ണ്ണാടകയില്‍ തന്നെ കൂടുതല്‍ പ്രയോജനപ്പെടും. നാട്ടിലെ മുല്ലപ്പെരിയാര്‍ പോലെതന്നെ. അല്ലെങ്കില്‍ കൂടുതല്‍ ജലം തമിഴ്നാട്ടിലേക്ക് പോകും. കോവിഡ് ഉള്ള കാലമായിരുന്നു. രാവിലെ തുടങ്ങിയ പദയാത്രയ്ക്കിടെ വേണ്ടത്ര ഭക്ഷണമോ വിശ്രമമോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. വൈകിട്ടായപ്പോള്‍ ഡികെ വളരെ ക്ഷീണിതനായി കാണപ്പെട്ടു. ഈ സമയം രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തിന്‍റെ അവസ്ഥ ദുര്‍വ്യാഖ്യാനം ചെയ്ത് മറ്റൊന്നാക്കി. അദ്ദേഹം മദ്യപിച്ചിരുന്നില്ല. ഇത്തരം ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടതില്ല എന്ന് കരുതി ഡികെ വിട്ടുകളയുകയാണ് ഉണ്ടായത്. ഇതേ ദൃശ്യങ്ങളാണ് ഇപ്പോള്‍ തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ വീണ്ടും പ്രചരിപ്പിക്കുന്നത്.”
പഴയ വീഡിയോ ഉപയോഗിച്ചാണ് ഡികെ ശിവകുമാറിനെതിരെ ഇപ്പോള്‍ ആരോപണം നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2021 ജനുവരിയില്‍ മേക്കേദാട്ടു ജലപദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി സംഘടിപ്പിച്ച മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ മദ്യപിച്ചു പ്രത്യക്ഷപ്പെട്ടു എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഡികെ ശിവകുമാര്‍ പ്രചാരണ വേളയില്‍ മദ്യപിച്ച് നടക്കുന്ന വീഡിയോ… ദൃശ്യങ്ങളുടെ സത്യമിതാണ്…
Fact Check By: Vasuki SResult: MISLEADING
