
മൊബൈൽ ഫോൺ ഗ്യാസ് സിലിണ്ടറുകൾക്ക് സമീപം വയ്ക്കുന്നതും അതുപോലെ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുമെന്ന മുന്നറിയിപ്പുമായി ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ വരാറുണ്ട്. മൊബൈല്‍ ഫോണിന്‍റെ സാന്നിധ്യം മൂലം അടുക്കളയില്‍ ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
അടുക്കളയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു സ്ത്രീ പാചകം ചെയ്തുകൊണ്ട് ഇരിക്കുന്നതും പെട്ടെന്ന് ഒരു പൊട്ടിത്തെറി ഉണ്ടാകുന്നതും അടുക്കളയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം തകര്‍ന്നു വീഴുന്നതോടൊപ്പം സ്ത്രീയും വീഴുന്നതും അടുത്ത നിമിഷം നിലവിളിച്ചുകൊണ്ട് അവര്‍ ഓടി മാറുന്നതും കാണാം. ഗ്യാസ് സിലിണ്ടറിന് സമീപം മൊബൈൽ ഫോൺ വെച്ചതാണ് അപകടത്തിന് കാരണം എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ:
എന്നാല്‍ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മൊബൈല്‍ ഫോണിന്‍റെ സാന്നിധ്യമല്ല അപകട കാരണമെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2024 ജൂൺ 6 ന് പടിഞ്ഞാറൻ ജക്കാർത്തയിലെ ദുരി കൊസാമ്പി എന്ന ഗ്രാമത്തിൽ വീട്ടുജോലിക്കാരി അടുക്കളയിൽ പാത്രം കഴുകുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സമീപമുണ്ടായിരുന്ന എൽപിജി ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പോലിസ് സംഭവസ്ഥലം പരിശോധിച്ച് റിപ്പോർട്ട് ചെയ്തതായും ഗ്യാസ് സിലിണ്ടറും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന റെഗുലേറ്റർ ഹോസും ശരിയായി ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്തതിനാലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സ്ഥിരീകരിച്ചതായും അറിയിക്കുന്നു.
വേലക്കാരി പാചകം പൂർത്തിയാക്കി സംഭവസമയത്ത് സ്റ്റൗ ഓഫ് ചെയ്തിരുന്നു. അടുപ്പിനോട് ചേർന്ന് പാത്രം കഴുകുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിയുണ്ടായെന്നും അടുക്കളയിലെ മറ്റ് സാധനങ്ങൾക്കൊപ്പം വീട്ടുജോലിക്കാരി താഴേക്ക് വീഴുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഗ്യാസ് സിലിണ്ടറിന് സമീപം മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് റിപ്പോർട്ടുകളിൽ ഒന്നിലും പരാമർശമില്ല.
ഗ്യാസ് സിലിണ്ടറിന് സമീപമുള്ള മൊബൈൽ ഫോൺ പൊട്ടിത്തെറിക്ക് കാരണമാകുമോ?
വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ആലപ്പുഴ ഫയര്‍ ആന്‍റ് റെസ്ക്യൂ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഓഫീസര്‍ നല്കിയ വിശദീകരണം ഇങ്ങനെയാണ്: “മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലം ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുമെന്നുള്ളത് പൊള്ളയായ വാദമാണ്. പ്രത്യേകിച്ച് ഇപ്പോള്‍ എല്ലാവരും ഉപയോഗിയ്ക്കുന്ന സ്മാര്‍ട്ട് ഫോണ്‍ യാതൊരു സ്പാര്‍ക്കും ഉണ്ടാക്കുന്നില്ല. പഴയ കീപാഡ് ഫോണിന് പോലും ഇതിനുള്ള സാധ്യത വിരളമാണ്. ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതിന് മറ്റ് നിരവധി കാരണങ്ങള്‍ ഉണ്ട്. വാതക ചോർച്ച, തീപ്പൊരി അല്ലെങ്കിൽ തീ, ചൂട്, മോശം വായുസഞ്ചാരം ഇവയെല്ലാം ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണങ്ങളാണ്. ഏതെങ്കിലും അപകടം ഒഴിവാക്കാനും സമൂഹത്തിൽ ഒരാളുടെ ജീവൻ രക്ഷിക്കാനും ഗ്യാസ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്.
പെട്രോൾ സ്റ്റേഷനുകളിലെ അടയാളങ്ങൾ സെൽ ഫോൺ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, വിദഗ്ധരും ഒരു ഗുഡ് മോർണിംഗ് അമേരിക്ക പരീക്ഷണവും സെൽ ഫോണുകൾ ഗ്യാസ് പമ്പുകളിൽ തീപിടുത്തത്തിന് കാരണമാകുമെന്ന് വിശ്വസിക്കുന്നില്ല.
നിഗമനം
മൊബൈൽ ഫോണ്‍ സാന്നിധ്യമുണ്ടായിരുന്നത് മൂലം അടുക്കളയില്‍ ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്ന അവകാശവാദം തെറ്റാണ്. സംഭവത്തിന് കാരണം ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച പൈപ്പ് ശരിയായി സ്ഥാപിക്കാത്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗ്യാസ് സിലിണ്ടറിന് സമീപമാണ് മൊബൈൽ ഫോൺ എന്നോ തീപിടിത്തമുണ്ടായതെന്നോ റിപ്പോര്‍ട്ടുകളില്‍ പരാമർശമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഗാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് മൊബൈല്‍ ഫോണിന്‍റെ സാന്നിധ്യം മൂലമല്ല, വസ്തുത ഇങ്ങനെ…
Written By: Vasuki SResult: False
