FACT CHECK: അറുത്തെടുത്ത തലകള്‍ ഉപയോഗിച്ച് പന്തുകളിക്കുന്നത് താലിബാനികളല്ല… വസ്തുത ഇങ്ങനെ…

അന്തര്‍ദേശിയ൦ | International

താലിബാൻ എന്ന സംഘടന ക്രൂരതയ്ക്ക് പേരുകേട്ടതാണ്. അവർ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ശേഷം നിരവധി വീഡിയോകളും ചിത്രങ്ങളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ അവരുടെ ക്രൂരത വെളിവാക്കി കൊണ്ട് പ്രചരിക്കുന്നുണ്ട്. 

പ്രചരണം

താലിബാന്‍റെ അതി ക്രൂരതയുടെ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. അറുത്തെടുത്ത തലകൾ ചിരിച്ച് ഉല്ലസിച്ച് പന്തുപോലെ തട്ടി കളിക്കുന്ന ചിലരെ ആണ് വീഡിയോയിൽ കാണുന്നത്. ഭീകരമായ ഈ വീഡിയോ താലിബാൻകാർ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതാണ് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇതു ഫുട്ബോൾ അല്ല, അതെ മതക്കാരുടെ തലകൾ. “താലിബാൻ വിസ്മയം ആയ ചെറ്റകൾക് സമർപ്പിക്കുന്നു ” 

archived linkFB post

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇത് അഫ്ഗാനിസ്ഥാനിൽ താലിബാൻ ചെയ്യുന്നതല്ല എന്നും സിറിയയിലെ വർഷങ്ങൾ പഴക്കമുള്ള വീഡിയോ ആണ് എന്നും വ്യക്തമായി.

വസ്തുത ഇതാണ് 

ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകൾ ആയി വിഭജിച്ച ശേഷം അതിലൊന്ന് ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോൾ ലഭിച്ച കാര്യങ്ങൾ ഇവിടെ പങ്കു വയ്ക്കാം. 

താഹ്രിർ ന്യൂസ് എന്ന ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ 2013 ഡിസംബർ 29ന്  പോസ്റ്റ് ചെയ്തിട്ടുണ്ട്. അറബിയിലുള്ള അടിക്കുറിപ്പ് പരിഭാഷപ്പെടുത്തിയ സിറിയയിൽ ഐ എസ് തീവ്രവാദികൾ അറുത്തെടുത്ത തലകള്‍ കൊണ്ട് ഫുട്ബോൾ കളിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഇതേ വിവരണം  മറ്റു ചില ഫേസ്ബുക്ക് പേജിലും നല്‍കിയിട്ടുണ്ട്. 

ഈ സൂചനകൾ ഉപയോഗിച്ച് ഞങ്ങൾ വാർത്തകൾ തിരഞ്ഞു നോക്കിയപ്പോൾ അബ്ന 24 എന്ന അറബിക് ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. ഇതേ വീഡിയോ ക്ലിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.  സിറിയൻ ടിവി ന്യൂസ് ചാനലുകളിൽ പ്രസിദ്ധീകരിച്ച് വീഡിയോ ക്ലിപ്പ് എന്ന വിശേഷണത്തോടെയാണ് വീഡിയോ നൽകിയിട്ടുള്ളത്. വാർത്ത പ്രകാരം ഐഎസ് തീവ്രവാദികൾ പട്ടണത്തിൽ നടത്തിയ ക്രൂരതയുടെതാണ് ഈ വീഡിയോ. 

സിറിയയിൽ ഈ വീഡിയോ 2013 ല്‍ വൈറൽ ആയിരുന്നു. ഇതിൽ കാണുന്ന വ്യക്തികളുടെ വേഷഭൂഷാദികൾ സിറിയയുടേതില്‍ നിന്നും വിഭിന്നമാണ് എന്ന് വാര്‍ത്തകള്‍ അറിയിക്കുന്നു. ആരുടെ തലകള്‍ ആണ് ഇവര്‍ പന്തുപോലെ തട്ടുന്നത് എന്നോ കൃത്യമായി എവിടെ സംഭവിച്ചതാണ് ഇതെന്നോ കൂടുതല്‍ വ്യക്തത ലഭിച്ചിട്ടില്ല. ഏതായാലും വീഡിയോ 2013 മുതൽ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതാണ്. അതിനാൽ അഫ്ഗാനിസ്ഥാനിൽ താലിബാനികള്‍ ഇപ്പോൾ നടത്തുന്ന ക്രൂരതയുടെതാണ് ദൃശ്യങ്ങള്‍  എന്ന പ്രചരണം തെറ്റാണ്.

നിഗമനം 

 പ്രചരണം പൂർണമായും തെറ്റാണ്. ഈ വീഡിയോ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന ഏതെങ്കിലും ക്രൂര പ്രവർത്തികളുടെതല്ല. ഇൻറർനെറ്റിൽ 2013 മുതൽ പ്രചരിക്കുന്ന ഈ വീഡിയോ സിറിയയിൽ നിന്നുള്ളതാണ് എന്ന് അനുമാനിക്കുന്നു. സിറിയയിലെ  ടിവി ചാനലുകൾ 2013 ദൃശ്യങ്ങൾ ടെലികാസ്റ്റ് ചെയ്തിരുന്നു.  അഡ്ര എന്ന പട്ടണത്തിൽ ഐ.എസ് തീവ്രവാദികള്‍ ചെയ്തത് എന്ന് ചില വാർത്താമാധ്യമങ്ങൾ അറിയിക്കുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:അറുത്തെടുത്ത തലകള്‍ ഉപയോഗിച്ച് പന്തുകളിക്കുന്നത് താലിബാനികളല്ല… വസ്തുത ഇങ്ങനെ…

Fact Check By: Vasuki S 

Result: False