
വിവരണം
പ്രവാസി വ്യാവസായി എം.എ.യൂസഫലി, നടന്‍ പ്രത്വിരാജ് ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ വിവിധ സംഭവങ്ങളിലായി നിയമ നടപടി സ്വീകരിച്ചതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തി അധിക്ഷേപവും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കുന്നു എന്ന് ആരോപിച്ചാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയ്‌ക്കെതിരെ ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറത്തും പല കോടതികളില്‍ എം.എ.യൂസഫലി ഷാജനെതിരെ കേസ് കൊടുത്തിട്ടുള്ളതാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതെ സമയം ഷാജന്‍ സ്കറിയക്ക് വേണ്ടി കേസ് വാദിക്കുന്നത് ഷാജന്‍റെ സുഹൃത്തും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ഷാജഹാനാണ് എന്ന പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സാജൻ കറിയക്ക് വേണ്ടി, സാജന്റെ ഫ്രണ്ടും ഇന്നുവരെ കോടതി കാണാത്ത പ്രമുഖ അഭിഭാഷകനുമായ ഷാജഹാൻ ലക്നൗ കോടതിയിൽ ഹാജരാകും. ജീവപര്യന്തം കിട്ടേണ്ട കേസ് ആണെങ്കിൽ സാജന് കൊലക്കയർ ഉറപ്പാണ്.. എന്ന തലക്കെട്ട് നല്‍കി മലപ്പുറം സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പെരുവള്ളൂര്‍ സഖാവ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 293ല്‍ അധികം റിയാക്ഷനുകളും 56ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

വാട്‌സാപ്പില്‍ പ്രചരിക്കുന്ന പോസ്റ്റര്‍-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ഷാജഹാനാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ഷാജന്‍ സ്കറിയയുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-
അഡ്വ. ഷാജഹാനാണ് തനിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതെന്നും തന്‍റെ കേസ് വാദിക്കുന്നതെന്നുമുള്ള പ്രചരണം വ്യാജമാണ്. ഷാജഹാന്‍ അടുത്ത സുഹൃത്ത് തന്നെയാണെന്നും എന്നാല്‍ അദ്ദേഹം ഈ അടുത്ത കാലത്താണ് എല്‍എല്‍ബി ബിരുദം നേടിയത്. മറുനാടന്‍ മലയാളിയുടെ നിയമ വിദഗ്ധരാണ് കേസ് വാദിക്കുന്നതെന്നും മറിച്ചുള്ള പ്രചണങ്ങളെല്ലാം വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിഗമനം
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിനും അതിലെ പ്രധാന മാധ്യമ പ്രവര്‍ത്തകനുമായ ഷാജന്‍ സ്കറിയക്കെതിരെയുള്ള കേസുകള്‍ വാദിക്കുന്നത് അദ്ദേഹത്തിന്‍റെ സുഹൃത്തും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ഷാജഹാനാണെന്ന പ്രചരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഷാജന്‍ തന്നെ ഇതില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മറുനാടന്‍ മലയാളിക്കെതിരെയുള്ള കേസുകള്‍ വാദിക്കുന്നത് അഡ്വ. കെ.എം.ഷാജഹാനാണോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
