കെ. സുരേന്ദ്രനിന് വോട്ടിടാന്‍ കടലോഴും കടന വന്ന തിരുവല്ലകരുടെ ചിത്രമാണോ ഇത്…?

രാഷ്ട്രീയം | Politics
ചിത്രം കടപ്പാട്: ഫെസ്ബൂക്ക്

വിവരണം

FacebookArchived Link

“ഒരു വോട്ട് പോലും പാഴാക്കില്ല…..

ജനനായകൻ കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ തിരുവല്ലക്കാർ വരുന്നു കടലേഴും കടന്ന്…?” എന്ന അടികുറിപ്പ് ചേര്‍ത്തി2019  23 ഏപ്രില്‍ 23 ന് S Sarath Kumar എന്നഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയുണ്ടായി. ഈ ചിത്രത്തിൽ  നരേന്ദ്ര മോദിക്ക് അനുകൂലമായ വാക്കുകളെഴുതിയ ടീഷർട്ട് ധരിച്ച ഒരു സംഘം  എസ്കലേറ്റർ കയറുന്നത് നമുക്ക് കാണാൻ സാധിക്കും. ഈ സംഘം പത്തനംതിട്ട എൻ .ഡി.എ സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രനു  വേണ്ടി വോട്ട് ചെയ്യാൻ കടലേഴും കടന്നുവന്ന തിരുവല്ലക്കാരാണെന്ന് ഈ പോസ്റ്റ് അവകാശവാദം ഉന്നയിക്കുന്നു. യഥാർത്ഥത്തിൽ  പത്തനംതിട്ട മണ്ഡലത്തിൽ എൻ .ഡി.എ. സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രനുവേണ്ടി ഇവർ കടലേഴും കടന്നു വന്നവരാണോ?

ഇതേപ്പറ്റി  അന്വേഷിച്ചപ്പോൾ  ഈ ചിത്രം മറ്റൊരു വിവരണവുമായി ഷെയർ  ചാറ്റ് എന്ന സമുഹ മാധ്യമ ആപ്പിൽ താഴെ നല്കിയ ഒരു പോസ്റ്റ് കണ്ടെത്തി.

ഈ പോസ്റ്റിൽ ഹിന്ദിയിൽ  എഴുതിയതിന്റെ പരിഭാഷ ഇപ്രകാരം: അമേരിക്കയിലെ ഭാരതീയരോട്   മോദിക്ക് വോട്ട് കൊടുക്കണമെന്ന ട്രംപിൻറെ ആഹ്വാന പ്രകാരം ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക്  6 വിശേഷ ഫ്‌ളൈറ്റുകൾ ആരംഭിച്ചു.. ഫിർ ഏക് ബാർ മോദി സർക്കാർ (വിണ്ടും വരണം മോദി ഭരണം).

യഥാർത്ഥത്തിൽ  ഈ ചിത്രം എവിടെ നിന്നുള്ളതാണ്? ശരിക്കും ഇവർ  കടൽ കടന്ന് കെ. സുരേന്ദ്രന് അഥവാ മോദിക്ക് വോട്ട് ചെയ്യാനായി  വന്നവരാണോ? നമുക്ക് ഒന്ന് പരിശോധിച്ച് നോക്കാം.

വസ്തുത വിശകലനം

ഈ ചിത്രത്തിന്‍റെ വസ്തുത അറിയാനായി ഞങ്ങള്‍ ഈ ചിത്രം ഗൂഗിള്‍ reverse image search ഉപയോഗിച്ച് പരിശോധിച്ചു. അവിടെ നിന്നും ലഭിച്ച  പരിണാമങ്ങളുടെ സ്ക്രീൻഷോട്ട് താഴെ നല്‍കിട്ടുണ്ട്.

പരിശോധനയിലൂടെ ലഭിച്ച പരിണാമങ്ങളിൽ  ഈ ചിത്രം ആദ്യം പ്രസിദ്ധികരിച്ച ട്വീറ്റ് ലഭിച്ചു. ചൗക്കിദാർ വിനോദ് റായ് എന്ന വ്യക്തി ആണ് ഈ ചിത്രം ആദ്യംട്വിറ്ററിൽ  പ്രചരിപ്പിച്ചത്. ചൗക്കിദാർ വിനോദ് റായിയുടെ ട്വീറ്റ് താഴെ നല്കിട്ടുണ്ട്.

ഈ ട്വീറ്റിൽ ചൗക്കിദാർ  വിനോദ് റായ് നല്കിയ അടിക്കുറിപ്പ്  പ്രകാരം ഈ ചിത്രം പുനെയിലെ അമനോര മാളിൽ എടുത്തതാണ്. നരേന്ദ്ര മോദിയെ പിന്തുണയ്ക്കാനായി പോയ സംഘത്തെ  മാളിലെല്ലാവരും പ്രോത്സാഹിപ്പിച്ചു എന്നാണ് ട്വീറ്റിൽ പറയുന്നത്. ഈ ചിത്രം ഏപ്രിൽ 14നാണ് പ്രസിദ്ധീകരിച്ചത്. ചിത്രത്തിൽ  കാണുന്ന സംഘം കടലേഴും കടന്നു വന്നവരല്ല.. ഇവർ തിരുവല്ലക്കാരോ കെ. സുരേന്ദ്രന് വോട്ട് കൊടക്കാൻ വന്നവരോ അല്ല . മോദി അനുഭാവികളാണിവർ.   ഈ ചിത്രം പുനെയിലെ ഒരു മാളിൽ എടുത്താണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോദിക്ക് വോട്ട് ചെയ്യാൻ അമേരിക്കയിലുള്ള ഭാരതീയർക്ക് ന്യൂയോർക്കിൽ നിന്നും  മുംബൈ വരേയ്ക്ക് പുതിയ ഫ്‌ളൈറ്റുകൾ അമേരിക്കയുടെ രാഷ്ട്രപതിയായ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതായി ഒരു വാർത്തയും ലഭിച്ചില്ല. ഈ രണ്ട് വിവരണങ്ങളും പൂർണ്ണമായും  വ്യാജമാണ്.

ഈ ചിത്രം എടുത്തത് അമനോര മാളിളല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. പകരം അമനോര മാളിന്‍റെ സമിപത്തുള്ള സീസന്‍സ് മാലാണ്. ഈ രണ്ട് സ്ഥലങ്ങളുടെ ഗൂഗിള്‍ മാപ്പ് താരതമ്യം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് കാണാം.

क्या अमेरिका से भारत आने और मोदी को वोट देने के लिए भारतीयों के लिए ट्रम्प ने हवाई जहाज की विशेष उड़ाने आयोजीत की ?

നിഗമനം

ഈ പോസ്റ്റിൽ  പറയുന്ന പോലെ ഇവർ  കടലോഴും കടന്ന് കെ. സുരേന്ദ്രനു വേണ്ടി വോട്ട് ചെയ്യാൻ വന്നവരല്ല. ഈ ചിത്രം പുനെയിലെ ഒരു മാളിൽ  സംഘടിച്ച മോദി അനുഭാവികളായ സംഘത്തിന്റെതാണ്. അതിനാൽ ദയവായി തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് വായനക്കാർ  ഷയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:കെ. സുരേന്ദ്രനിന് വോട്ടിടാന്‍ കടലോഴും കടന വന്ന തിരുവല്ലകരുടെ ചിത്രമാണോ ഇത്…?

Fact Check By: Harish Nair 

Result: False