
വിവരണം
സന്ദീപ് വാര്യര്‍ സിപിഎമ്മില്‍ ചേരാന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടു. പണത്തോടുള്ള ആര്‍ത്തിയായിരിക്കാം സന്ദീപിനെ കോണ്‍ഗ്രസില്‍ എത്തിച്ചതെന്ന് എ.കെ.ബാലന്‍ പറഞ്ഞു.. എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈരളി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ക്രിക്കറ്റ് താരലേലം തോല്ക്കുന്ന വിലപേശൽ ആണ് എകെ ബാലന്റെ വാക്കുകൾ ശരിയാണെങ്കിൽ. സിപിഎം ൽ പോകുന്നതായി തന്നെയാണ് വാർത്തകൾ കേട്ടത്.. എന്ന തലക്കെട്ട് നല്‍കി സുബ്രഹ്മണ്യന്‍.ടി.പി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൈരളി ന്യൂസ് നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് തന്നെയാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ കൈരളി ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കാന്‍ അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും വെബ്സൈറ്റും പരിശോധിച്ചു. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. മാത്രമല്ലാ പ്രചരണം വ്യാജമാണെന്ന് പ്രതികരിച്ച് അവര്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു. പ്രചരണം വ്യാജമാണെന്നും വ്യാജ വാര്‍ത്തയ്ക്കെതിരെ കൈരളി നിയമ നടപടിയിലേക്ക് എന്നുമാണ് കൈരളിയുടെ പ്രതികരണം.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം –
പിന്നീട് എ.കെ.ബാലന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ മുഖ്യധാര മാധ്യമങ്ങളുടെ വൈബസൈറ്റുകളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ. അതുകൊണ്ട് പ്രചരണത്തിന് യാതൊരു ആധികാരികതയില്ലായെന്നും വ്യക്തമായി കഴിഞ്ഞു.
നിഗമനം
കൈരളിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ലാ എ.കെ.ബാലനും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:എ.കെ.ബാലന്‍റെ പ്രസ്താവന എന്ന പേരില്‍ കൈരളി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
