വിവരണം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ വസ്ത്രം അഴിഞ്ഞ് പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രം ഉപയോഗിച്ച് ട്രോളുകളും പ്രചരിച്ചു. അതെസമയം പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയുടെ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കാന്‍ തുടങ്ങി. ജെട്ടി വാങ്ങാന്‍ (അടിവസ്ത്രം) കാശില്ലാത്ത എസ്എഫ്ഐ പിള്ളാര്‍ക്ക് തന്‍റെ പെന്‍ഷന്‍റെ ഒരു വിഹിതം തരാന്‍ തയ്യാറാണെന്ന്- മറിയക്കുട്ടി പറഞ്ഞു എന്നും ഇത് ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയെന്നുമാണ് പ്രചരണം. 20-20 ആപ്-യുണൈറ്റഡ് എന്ന ഗ്രൂപ്പില്‍ പ്രിന്‍സ് അനന്ദു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 300ല്‍ അധികം റിയാക്ഷനുകളും 90ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറിയക്കുട്ടി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത തന്നെയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ പേജുകളില്‍ ഇത്തരത്തിലൊരു ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഏഷ്യാനെറ്റ് ന്യൂസ് വെബ് ‍ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുരിച്ച് അന്വേഷിച്ചു. അതെ സമയം ഏഷ്യാനെറ്റ് ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണെന്നും അവര്‍ പറഞ്ഞു. മാത്രമല്ല മറിയക്കുട്ടി ഇത്തരം ഒരു പ്രസ്തതാവന നടത്തിയതായും വാര്‍ത്തകളില്ലാ സ്ഥിരീകരിച്ചിട്ടുണ്ട്.

നിഗമനം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണ് ഇതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മറിയക്കുട്ടി എസ്എഫ്ഐയെ പരിഹസിച്ച് നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False