ഇന്ത്യയിൽ ഇനി പണമിടപാടുകൾ പാടില്ലെന്നും അച്ചടി നോട്ടുകള്‍ ഇല്ലാതാവുമെന്നും ആര്‍‌ബി‌ഐ ഗവര്‍ണര്‍ പറഞ്ഞതായി വ്യാജ പ്രചരണം…

സാമൂഹികം

ഇന്ത്യ പരിപൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഉള്‍ഗ്രാമങ്ങളില്‍ പോലും അതിന്‍റെ പ്രതിഫലനങ്ങള്‍ കാണാം. യു‌പി‌ഐ പോലുള്ള പണമിടപാട് സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും അക്കൌണ്ടില്‍ പണമുണ്ടെങ്കില്‍ കറന്‍സി നോട്ടുകള്‍ കൈയ്യില്‍ കരുതാതെ എളുപ്പം ഇടപാടുകള്‍ നടത്താന്‍ പറ്റുന്ന രീതി സാധാരണമായി.  

ഇനി മുതല്‍ ഇന്ത്യയില്‍ കറന്‍സി നോട്ടുകള്‍ ഇല്ലാതെ ആവുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചു എന്ന വാര്‍ത്തയുമായി ദിനപ്പത്രത്തിന്‍റെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം  

മലയാളത്തിലെ ഏതോ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത എന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. അതില്‍ നല്കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെ: “ഇന്ത്യയിൽ ഇനി പണമിടപാടുകൾ പാടില്ല

 ആർബിഐ ഗവർണർ ഒരു സുപ്രധാന സൂചന നൽകി

 • RBI അച്ചടി നോട്ടുകൾ എന്ന ആശയം ഇല്ല • ഭാവിയിൽ നടക്കുന്ന ഏതൊരു ഇടപാടും ഡിജിറ്റൽ കറൻസിയിൽ മാത്രമായിരിക്കും

 ന്യൂഡൽഹി, എ. 27- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുവരുന്നു.  ഇന്ത്യയിൽ എടുത്ത ചില സുപ്രധാന തീരുമാനങ്ങൾ ആഗോള തലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.  ഇതിൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ഡിജിറ്റൽ ഇന്ത്യയാണ് ഏറ്റവും പ്രധാനം, ഇപ്പോൾ ഇന്ത്യ മറ്റൊരു തലത്തിലുള്ള മാറ്റത്തിലേക്ക് തുറക്കുകയാണ്.  ലോകത്തെ വിസ്മയിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു മാറ്റമാണിത്.  ഇന്ത്യയിൽ ഇനി പണമിടപാട് ഇല്ല.  ആർബിഐ നോട്ടുകൾ അച്ചടിക്കുന്ന ആശയം നിലവിലില്ല.  ആർക്കും പണമില്ല, കച്ചവടമില്ല. ഡിജിറ്റൽ കറൻസിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്.  കൊൽക്കത്തയിൽ നടന്ന വാർഷിക ജി 30

 ദേശീയ ബാങ്കിംഗ് സെമിനാറിൽ സംസാരിച്ച ശക്തികാന്ത ദാസാണ് ഈ സ്ഫോടനാത്മകമായ വിവരം നൽകിയത്.  ഇന്ത്യയിൽ ഇനി ശക്തികാന്ത ദാസ് പണമില്ല.  പണമിടപാടുകൾ ഉണ്ടാകില്ല.  എല്ലാം ഡിജിറ്റൽ കറൻസിയാണ്.  ഭാവിയിലെ ഡിജിറ്റൽ കറൻസിയിൽ നിന്ന് നമുക്ക് ഓടിപ്പോകാനാവില്ല.

 സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അന്താരാഷ്ട്ര പേയ്‌മെൻ്റുകൾ വളരെ എളുപ്പമാക്കും.  കൂടാതെ ഈ പേയ്മെൻ്റ് കൂടുതൽ കാര്യക്ഷമമാണ്.  കുറഞ്ഞ ചിലവ്, പണം കൈമാറ്റം, ബിസിനസ്സിൽ പ്രിയങ്കരങ്ങളൊന്നുമില്ല.  നേരിട്ടും വേഗത്തിലും പണം നൽകാമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.  മറ്റ് രാജ്യങ്ങളും ഡിജിറ്റൽ കറൻസി സ്വീകരിച്ചാൽ രാജ്യാന്തര തലത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.  ഇന്ത്യ കാര്യക്ഷമമായി ഉപയോഗിക്കുന്നു.  വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയായതിനാൽ ഇത് ഭാവിയാണെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

 ഇന്ത്യയിലെ പണമിടപാടുകൾ ഇപ്പോൾ കൂടുതലും യുപിഐ വഴിയാണ് നടക്കുന്നത്.  കൈമാറ്റങ്ങളും വാങ്ങലുകളും ഉൾപ്പെടെയുള്ള എല്ലാ ഇടപാടുകളും യുപിഐ വഴി എളുപ്പത്തിൽ ചെയ്യാവുന്നതാണ്.  ഈ ഡിജിറ്റൽ ഇടപാട് ഇന്ത്യയെ പൂർണമായും ഉൾക്കൊള്ളും. ഈ ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുവരികയാണ്.”

FB postarchived link

ഇന്ത്യയില്‍ പണമിടപാടുകള്‍ പാടില്ലെന്നോ അച്ചടി നോട്ടുകള്‍ എന്ന ആശയം ഇനിയില്ലെന്നോ  ആര്‍‌ബി‌ഐ ഗവര്‍ണര്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പത്രവാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് കണ്ടാല്‍ അത് എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചതാണെന്ന് മനസിലാകും. ഇങ്ങനെയൊരു വാര്‍ത്ത ഞങ്ങള്‍ക്ക് ഒരിടത്തും കണ്ടെത്താനായില്ല. വാര്‍ത്തയുടെ വസ്തുത അറിയാനായി ഞങ്ങള്‍ ആദ്യം ആര്‍‌ബി‌ഐയുടെ കൊച്ചി ആസ്ഥാനവുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചത് ഇങ്ങനെ: “വ്യാജ പ്രചരണമാണിത്. ഇന്ത്യയില്‍ പണമിടപാടുകള്‍ പാടില്ലെന്നോ അച്ചടി നോട്ടുകള്‍ എന്ന ആശയം ഇനിയില്ലെന്നോ  ആര്‍‌ബി‌ഐ ഗവര്‍ണര്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കേന്ദ്ര ബാങ്ക് ഡിജിറ്റല്‍ കറന്‍സിയെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ആര്‍‌ബി‌ഐയുടെ പേരിലും ഗവര്‍ണറുടെ പേരിലും പല എ‌ഐ നിര്‍മ്മിത വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിശ്വസനീയമല്ലാത്ത പല പ്രചരണങ്ങളും അതിനാല്‍ സാമൂഹ്യ മാധ്യമങ്ങളിലുണ്ട്.” 

ബാങ്ക് ഡിജിറ്റല്‍ കറന്‍സിയെ കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍  പറഞ്ഞതിനെ കുറിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സി‌എന്‍‌ബി‌സി ന്യൂസ് 18 2022 ഡിസംബര്‍ 25 നു പോസ്റ്റു ചെയ്ത ഒരു വീഡിയോ ലഭിച്ചു. 

കേന്ദ്ര ബാങ്ക് ഡിജിറ്റല്‍ കറന്‍സിയും യു‌പി‌ഐ ഇടപാടുകളും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്. “സിബിഡിസി ഭാവിയുടെ കറൻസിയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. യുപിഐയിൽ ബാങ്കുകളുടെ ഇടനില ഉൾപ്പെടുന്നു, അതേസമയം CBDC കറൻസി നോട്ടുകൾ പോലെയാണ്, കൂടാതെ ഓട്ടോമാറ്റിക് സ്വീപ്പ് ഇൻ & ഔട്ട് സൗകര്യവുമുണ്ട്.” ഇങ്ങനെയാണ് അദ്ദേഹം വിശദമാക്കുന്നത്. 

പണമിടപാടുകള്‍ ആര്‍‌ബി‌ഐ നിര്‍ത്തലാക്കുമെന്ന് ശക്തികാന്ത ദാസ്  ഒരിടത്തും പറഞ്ഞിട്ടില്ല. ആര്‍‌ബി‌ഐ ഇങ്ങനെയൊരു സൂചന ഇതുവരെ നല്‍കിയിട്ടുമില്ല. കേന്ദ്ര ബാങ്ക് ഡിജിറ്റല്‍ കറന്‍സിക്ക് ഇനി വരും കാലങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന നിര്‍ണ്ണായക സ്വാധീനത്തെ കുറിച്ച് പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്.  

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പണമിടപാടുകള്‍ ആര്‍‌ബി‌ഐ നിര്‍ത്തലാക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞതായി പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. അദ്ദേഹം ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ല. കേന്ദ്ര ബാങ്ക് ഡിജിറ്റല്‍ കറന്‍സിക്ക് ഇനി വരും കാലങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന നിര്‍ണ്ണായക സ്വാധീനത്തെ കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യയിൽ ഇനി പണമിടപാടുകൾ പാടില്ലെന്നും അച്ചടി നോട്ടുകള്‍ ഇല്ലാതാവുമെന്നും ആര്‍‌ബി‌ഐ ഗവര്‍ണര്‍ പറഞ്ഞതായി വ്യാജ പ്രചരണം…

Written By: Vasuki S  

Result: False