
പശ്ചിമബംഗാളിൽ ബംഗ്ലാദേശ് പതാക വിൽക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലേതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു പട്ടാളക്കാരൻ ബംഗ്ലാദേശിൻ്റെ ദേശിയ പതാക വിൽക്കുന്ന വ്യക്തിയെ മർദിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “ബംഗ്ലാദേശിന് ജയ് വിളിക്കുന്നതും ..പതാക വിൽക്കുന്നതും ധാക്കയിലെ തെരുവിൽ അല്ല ഭാരതത്തിലെ ബംഗാളിൽ ആണ് .. ഇതാണ് മമതയുടെ ബംഗാൾ ഭാരതത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നു ബംഗ്ലാദേശിൻ്റെ പതാക വിൽക്കുന്നു… പക്ഷേ ഒരു കാര്യം ഭാരത സൈന്യം തു..ലു..ക്കൻമാരെ ഒരു സൈഡിൽ നിന്ന് അടിച്ചൊതുക്കുന്നുമുണ്ട്… വോട്ടിന് വേണ്ടി രാജ്യവിരുദ്ധരെ പ്രമോട്ട് ചെയ്യുന്നവർ എന്തുകൊണ്ട് മമതയെ പിന്തുണക്കുന്നത് എന്നും എന്തുകൊണ്ട് മോദിയെ എതിർത്ത് രംഗത്ത് വരുന്നത് എന്ന് ഇപ്പോൾ മനസിലായി കാണും…. സംഘപരിവാർ ഇല്ലെങ്കിൽ ഇവർ ഈ രാജ്യം വെട്ടിമുറിച്ച് പാകിസ്ഥാനും ബംഗ്ലാദേശും നിർമ്മിച്ചു കൊണ്ടേയിരിക്കും….അവർക്ക് അതിനുള്ള തടസമായി നിൽക്കുന്നത് Rss മാത്രമാണ് ബിജെപിയുടെ കേന്ദ്ര സർക്കാരും… ഈ രാഷ്ട്രം നിലനിൽകേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ് കാരണം മറ്റ് എന്തിന് മുകളിലാണ് രാഷ്ട്രം…. ”.
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോയിൽ കാണുന്ന സംഭവം നടന്നത് ബംഗാളിലല്ല എന്ന് മനസിലായി. ഈ വീഡിയോ 12 ജൂൺ 2025ന് ധാക്ക പോസ്റ്റ് എന്ന ബംഗ്ലാദേശി മാധ്യമം അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
മുകളിൽ കാണുന്ന വാർത്ത വീഡിയോ പ്രകാരം ബംഗ്ലാദേശും സിംഗപ്പൂരും തമ്മിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനിടെ സ്റ്റേഡിയത്തിന് പുറത്ത് ലാത്തി ചാർജുണ്ടായി. ലാത്തി ചാർജിന് ഇരയായ ഒരു പാവപെട്ട പതാക വില്പനക്കാരന് ബംഗ്ലാദേശ് സൈന്യം 1 ലക്ഷം റ്റാക നഷ്ടപരിഹാരം നൽകി. ജൂണ്‍ 10 ന് ധാക്കയിലാണ് ഈ ഫുട്ബോൾ മത്സരം നടന്നത്. ഈ സമയത്ത് സ്റ്റേഡിയത്തിൽ ഇതാണ് നിറയെ കാണികള്‍ എത്തിയിരുന്നു. പക്ഷെ കുറെ പേർക്ക് ടിക്കറ്റ് ലഭിച്ചില്ല. സ്റ്റേഡിയത്തിൻ്റെ നാലാം നമ്പർ ഗേറ്റിൽ നിന്ന് ടിക്കറ്റ് ഇല്ലാതെ പ്രവേശനം നേടാൻ ചിലർ ശ്രമിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥരും ബംഗ്ലാദേശ് സൈന്യത്തിലെ സൈനികരും ലാത്തി ചാർജ് നടത്തി. ഇതിനിടെ ഒരു ജവാൻ അബദ്ധത്തില്‍ പതാക വിൽക്കുന്ന ഒരു വ്യക്തിയെ മർദിച്ചു. സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോൾ ബംഗ്ലാദേശ് സൈന്യം ഇയാൾക്ക് നഷ്ടപരിഹാരമായി 1 ലക്ഷം ബംഗ്ലാദേശി റ്റാക നൽകി.

വാർത്ത വായിക്കാം – Kalbela | Archived Link
കാൽബേല എന്ന ബംഗ്ലാദേശി മാധ്യമ വെബ്സൈറ്റും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർത്തയിൽ ലെഫ്റ്റനൻ്റ് കേണൽ അഫ്‌സലുർ റഹ്മാൻ ചൗധരി പറയുന്നു ബംഗ്ലദേശും സിങ്കപ്പൂർ തമ്മിൽ നടക്കുന്ന അന്താരാഷ്ട്ര ഫുട്ബോൾ മാച്ചിനിടെ ആയിര കണക്കിന് കാണികള്‍ ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ എത്തി. ഇവരിൽ ഭൂരിപക്ഷം പേരുടെയും പക്കല്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് ഞങ്ങൾ ഒരുപാട് താക്കിത് നൽകി പക്ഷെ ചിലർ ഗേറ്റ് നമ്പർ 4 തുറന്ന് ഉളിൽ കയറാൻ ശ്രമിച്ചു. അന്താരാഷ്ട്ര തലത്തിൽ ബംഗ്ലാദേശിൻ്റെ മാനം രക്ഷിക്കാൻ ഞങ്ങൾക്ക് ലാത്തി ചാർജ് ചെയ്യേണ്ടി വന്നു. ഈ വാർത്ത ബംഗ്ലാദേശിലെ മാധ്യമം ജമുന ടിവിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിഗമനം
പശ്ചിമബംഗാളിൽ ബംഗ്ലാദേശ് പതാക വിൽക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിൽ നടന്ന ഒരു സംഭവത്തിൻ്റെ വീഡിയോയാണ്. ഈ കാര്യം അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിലെ ദൃശ്യങ്ങൾ പശ്ചിമബംഗാളിൽ ബംഗ്ലാദേശ് പതാക വിൽക്കുന്നു എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False
