
പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ അവഗണന അനുഭവിക്കുകയാണെന്നും പാര്‍ലമെന്‍റില്‍ ഹിന്ദു എംപി അവകാശങ്ങള്‍ക്കായി കേണപേക്ഷിക്കുകയാനെന്നും അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രചരിക്കുന്ന വീഡിയോയില്‍ പാര്‍ലമെന്‍റില്‍ ജനപ്രതിനിധി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ എംപി ഹൈന്ദവ വിഭാഗങ്ങളോടും ഹിന്ദു പെണ്‍കുട്ടികളോടും കരുണ കാണിക്കണമെന്നാണ് പ്രസംഗത്തില്‍ അപേക്ഷാ രൂപേണ പറയുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*പാകിസ്ഥാൻ പാർലമെന്റിൽ ഒരു പാകിസ്ഥാൻ ഹിന്ദു എംപി എങ്ങനെയാണ് കരുണയ്ക്കായി കേഴുന്നത്, ദയവായി ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങളുടെ പെൺമക്കളെ ഒഴിവാക്കുകയും ചെയ്യൂ…ഈ വീഡിയോ ഇന്ത്യയിലെ മതേതര ജനങ്ങൾക്ക് സമർപ്പിക്കുന്നു.”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ദൃഷ്യങ്ങളില്‍ കാണുന്നയാള്‍ പാക് എംപി അല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍റെ ഔദ്യോഗിക പാര്‍ലമെന്‍റ് ചാനലായ പിടിവിയില്‍ 2022 ഓഗസ്റ്റ് 11 ന് ലൈവ് ആയി പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടു. വീഡിയോയുടെ 38 മത് മിനിട്ട് മുതല്‍ പാര്‍ലമെന്‍റ് നടപടിക്രമങ്ങളുടെ തല്‍സമയ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് പ്രസ്തുത ഭാഗമുള്ളത്.
ബന്ധപ്പെട്ട ചില മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 കാലത്ത് പാകിസ്ഥാനില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ കണ്‍വെന്‍ഷനിലാണ് താരിഖ് മസീഹ് പ്രസംഗിക്കുന്നത്.
സഭാധ്യക്ഷന്‍ അദ്ദേഹത്തെ പ്രസംഗത്തിനായി വിളിക്കുന്നത് ജനാബ് താരിഖ് മസീഹ് ഗില്‍സ് സാഹെബ് എന്നാണ്. ഈ പേര് തിരഞ്ഞപ്പോള്‍ അദ്ദേഹം എംപിയല്ലെന്നും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ അംഗം (ഇന്ത്യയില്‍ എംഎല്‍എയ്ക്ക് തത്തുല്യ പദവി) ആണെന്നും വ്യക്തമായി. അദ്ദേഹം ക്രിസ്തുമത വിശ്വാസിയാണെന്ന് ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
അതായത് പാകിസ്ഥാൻ സഭയിൽ പ്രസംഗിക്കുന്ന ജനപ്രതിനിധി എംപി അല്ലെന്നും എംഎൽ എംഎൽഎക്ക് തത്വ പദവിയിലുള്ള ആളാണെന്നും അദ്ദേഹം ഹിന്ദുമതത്തിൽ പെട്ടതല്ല എന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ക്രിസ്ത്യന്‍ ജനതയുടെ അവകാശങ്ങളെക്കുറിച്ചും ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ മതപരിവര്‍ത്തനം സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ചുമാണ് അദ്ദേഹം പ്രസംഗിക്കുന്നത്.
നിഗമനം
പാക്കിസ്ഥാന്‍ പാര്‍ലമെന്‍റില്‍ ഹിന്ദു എംപി ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി കൈകൂപ്പി അപേക്ഷിക്കുന്നുവെന്ന പ്രചരണം തെറ്റിധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങളിലുള്ളത് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ അംഗമായ താരിഖ് മസീഹി ഗില്‍ ആണ്, അദ്ദേഹം ക്രൈസ്തവ മതവിശ്വാസിയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പാകിസ്ഥാനില്‍ ഹിന്ദു എംപി ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി തൊഴുത് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍… വീഡിയോയുടെ വാസ്തവമിങ്ങനെ…
Written By: Vasuki SResult: False
