1966ൽ ഗോവധ നിരോധന നിയമനത്തിനായി പാർലാമെൻ്റിൻ്റെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ എന്താണ് സംഭവിച്ചത് അറിയാം…

Misleading Political

1966ൽ ഗോവധ നിരോധന നിയമം ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്ന 5000 സന്യാസികളെ പോലീസ് വെടിവെച്ച് കൊന്നിരുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നീയും നിൻ്റെ മക്കളും ഇതേ പോലെ വെടിയുണ്ട ഏറ്റും വെന്തും മരിക്കും.. ഇന്ന് വിക്രം സംവത്തിലെ കാർത്തിക ശുക്ലാഷ്ടമി. അതായത് ഗോപാഷ്ടമി.. ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരത. ഗോരക്ഷയ്ക്ക് വേണ്ടി  പാർലമെന്റിന്റെ മുന്നിൽ സമരം ചെയ്ത 400 സന്യാസിമാരെ  ശ്രീമതി ഇന്ദിരാ ഗാന്ധി വെടി വച്ച് കൊന്നു….. 1966-ലാണ് സംഭവം. ഇന്ത്യയെന്നത് പശു സംരക്ഷകരുടെ നാടാണ്.  ക്യൂബയിൽ പശുവിനെ കൊന്നാൽ വധശിക്ഷയാണ് ഫലം… എന്നാൽ പശുവിനെ മാതാവായി കാണുന്ന സമൂഹമായ ഇന്ത്യയിൽ ഗോര ക്ഷക്ക് വേണ്ടി സമരം ചെയ്ത സന്യാസി മാരേയും പൊതുജനങ്ങൾ ഉൾപ്പെടെയു ള്ള  400 പേരെ വെടിവച്ചു കൊല്ലുകയാ യിരുന്നു … അതിൽ പങ്കെടുത്ത വർ പറഞ്ഞത് ഏകദേശം 5000 പേരെ വെടി വച്ചു  കൊന്നു എന്നാണ്.. (ആ ലിങ്ക് കമൻ്റ് ബോക്സിൽ ) 1966 ൽ ഹിന്ദു, സിഖ്, ജൈന സന്യാസി മാർ ചേർന്ന്  സർവ്വദളീയ ഗോരക്ഷാ മഹാ അഭിയാൻ സമിതി എന്ന സംഘടന രൂപീകരിച്ചു…  പ്രഭുദത്ത് ബ്രഹ്മചാരിയാ യിരു ന്നു ഈ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ. 1966 നവംബർ 7-നു ചാന്ദ്നി ചൌക്കിലെ ആര്യസമാജത്തിന്റെ ക്ഷേത്രത്തിൽ നിന്നും സ്വാമി കർപത്രിയുടെ ആശീർവാ ദത്തോടെ സമാധാനപരമായ സമരം തു ടങ്ങി ..  റൊഷനാരാ ഗാർഡൻ, ചെങ്കോട്ട, അജ്മൽ ഖാൻ പാർക്ക് എന്നിവിടങ്ങളി ൽ നിന്നായി വിവിധ റാലികൾ ഒരേസമ യം ദില്ലിയുടെ പല ഭാഗങ്ങളിലേയ്ക്ക് നീങ്ങി. ലക്ഷക്കണക്കിന് സാധാരണക്കാ രും ഗോ സംരക്ഷകരും റാലിയിൽ പങ്കു ചേർന്നു. റാലിയുടെ  മുൻ നിരയിൽ   നഗ്നസന്ന്യാസിമാരും കാവിയുടു ത്ത സന്ന്യാസിമാരുമായിരുന്നു.   പാർലമെന്റ് സ്ഥിതി ചെയ്യുന്ന പാർലമെന്റ് സ്ട്രീറ്റ് സമരക്കാരെ കൊണ്ട്  നിറഞ്ഞു. അവി ടെ ഒരുക്കിയ  ഉയരമുള്ള പ്ലാറ്റ്ഫോമിനു മുകളിൽ നിന്നും ഇവരെ  വിവിധ മതനേ താക്കൾ   സമരക്കാരെ  അഭിസംബോധ ന ചെയ്തു. രാജ്യത്തെ പ്രമുഖ സന്ന്യാസ മഠങ്ങളുടെയെ ല്ലാം അധിപന്മാരും  ഈ വേദിയിലുണ്ടായിരു ന്നു. അന്നത്തെ തീ പ്പൊരി പ്രഭാഷകനായി രുന്നു  കർണാലി ൽ നിന്നുള്ള എം പിയായ രമേശ്വരാനന്ദ്. ശ്രീ രമേശ്വരാനന്ദിന്റെ തീപ്പൊരി പ്രസംഗം സമരക്കാരെ  ആവേശഭരിതരാക്കി. കൂടുതൽ കൂടുതൽ ജനങ്ങൾ പാർല മെന്റ് സ്ട്രീറ്റിലേക്ക് ഒഴുകി … ഇനിയും ജനങ്ങൾ കൂടിയാൽ കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് കരുതിയ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി ഇവരെ വെടിവയ്ക്കാൻ ഉത്തരവിട്ടു… ഏകദേശം 400 പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് അംഗഭംഗം സംഭവിച്ചു. നൂറു  കണക്കിന്   പേരെ കാണാ തായി . 830 സന്യാസിമാരെ ക്രൂരമായി തല്ലിച്ചതച്ച് തീഹാർ ജയിലിലാക്കി … ആ സന്യാസിമാരുടെ ശവം കൈകളിൽ എടുത്ത് കൊണ്ട്  കാശിയിലെ പ്രസിദ്ധ വിദ്വാനും, വലിയ തപസ്വിയുമായ കരപാ ത്രി മഹാരാജ്  പറഞ്ഞത് ഇങ്ങനെയായി രുന്നു. “ഇന്ന് ഗോ-ഹത്യാ നിരോധന സമര ത്തിൽ,   ഇന്ദിരാഗാന്ധി പാർലമെന്റിന് മുന്നിൽ ഒരു മണിക്കൂറിനുള്ളിൽ 400 സാധു സന്യാസി കളെ വെടിവച്ച് കൊ ന്നു.. ഞാനിതാ നിന്നെ ശപി യ്ക്കുന്നു. നീയും നിൻ്റെ മക്കളും ഇതേ പോലെ വെടിയുണ്ട ഏറ്റും വെന്തും മരിക്കും.. ഇന്ന് വിക്രം സംവത്തിലെ കാർത്തിക ശുക്ലാഷ്ടമി. അതായത് ഗോപാഷ്ടമി.. നീ ഓർത്തില്ലെങ്കിലും ഇവർ ഓർത്ത് വയ്ക്കും.. മാത്രവുമല്ല.. ഒരു ദിവസം ഹിമാലയത്തിൽ തപസ്സനു ഷ്ഠിക്കുന്ന ഒരു സന്യാസി വര്യൻ  ആധുനിക വസ്ത്രധാര ണത്തിൽ ജന്മമെടുത്ത് വന്ന്..  ഈ പാർലമെന്റിനെ കീഴടക്കും..  കൂടാതെ കോൺഗ്രസിന്റെ വിചാര ധാരയെ നശിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ കോൺഗ്രസ് പാർട്ടിയെ ശപിക്കുന്നു..  ഒരു യഥാർത്ഥ  ബ്രാഹ്മണനായ സന്യാസിയുടെ ശാപമാ ണിത്,  അത് ഒരിക്കലും  വെറുതെയാവി ല്ല”… അന്ന് ആഭ്യന്തര മന്ത്രിയായിരുന്നു ശ്രീ ഗുൽ സാരി ലാൽ നന്ദ… ഇന്ദിരാഗാന്ധിയുടെ സന്യാസിമാരോടുള്ള ഈ ക്രൂരത കണ്ട് അദ്ദേഹം രാജിവച്ചു.. കൂട്ടത്തിൽ ആയി രക്കണക്കിന് ഉദ്യോഗസ്ഥരും തന്റെ രാജിക്കത്ത് ശ്രീമതി ഇന്ദിരാഗാന്ധിയുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു…. അന്നും ഇന്നും എന്നും ഭാരതീയർ പശുവി നെ മാതാവായിട്ടാണ് കണ്ടിട്ടുള്ളത് … ഇനി ഇതിൽ ഒരു ട്വിസ്റ്റ് കൂടി ഉണ്ട് കേട്ടോ.. ഇന്ദിരാ ഗാന്ധി 1984 ഒക്ടോബർ 31 -ൽ പഞ്ചാബികളായ  സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചു. അന്ന് ഗോപാഷ്ടമി ദിവസമായിരുന്നു. മകൻ രാജീവ്  ഗാന്ധി തമിഴ് നാട്ടുകാരി യായ തനുവിനാൽ 21 മേയ് 1991 ൽ ബോംബ് സ്പോടനത്തിൽ കൊല്ലപ്പെട്ടു . അന്നും ഗോപാഷ്ടമി ദിവസമായിരുന്നു. തീർന്നില്ല.. സജ്ഞയ് ഗാന്ധി 1980 ജൂൺ 23 ന് ഹെലികോപ്റ്റർ തീ പിടിച്ച്  കൊല്ലപ്പെട്ടു.. അന്നും… ഗോപാഷ്ടമി  ദിവസമായിരുന്നു..” 

എന്നാൽ എന്താണ് ഈ പ്രചരണത്തിതൻ്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത ഇതാണ്

ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് 2018ൽ ഈ സംഭവത്തിൻ്റെ യാഥാർഥ്യം വെളിപ്പെടുത്തിയ ബിബിസിയുടെ ഒരു റിപ്പോർട്ട് ലഭിച്ചു. ഈ റിപ്പോർട്ട് പ്രകാരം യഥാർത്ഥത്തിൽ 7 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. പോസ്റ്റിൽ അവകാശപ്പെടുന്ന  പോലെ 5000 പേരല്ല. ബിബിസി പ്രശസ്ത ചരിത്രകാരൻ ഹർബൻസ് മുഖിയയെ ഉദ്ധരിച്ച് പറയുന്നു, “ഇത് ഒരു പ്രതിഷേധത്തെക്കാള്‍ കൂടുതൽ സംഘടിത ആക്രമമായിരുന്നു. ഈ സംഭവം ജനങ്ങൾ വേഗം മറക്കുകയും ചെയ്തിരുന്നു.”   

മുതിർന്ന മാധ്യമ പ്രവർത്തകനും ലേഖകനുമായ ധീരേന്ദ്ര കെ. ഝാ അദ്ദേഹത്തിന്‍റെ പുസ്തകം എസെറ്റിക്ക് ഗെയിംസ്: സാധുസ്, ആഖാഡാസ് ആന്‍ഡ്‌ ദി മേക്കിംഗ് ഓഫ് ദി ഹിന്ദു വോട്ടിൽ ഈ സംഭവത്തിനെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. പുസ്തകം പ്രകാരം പ്രഭുദത് ബ്രഹ്മചാരി എന്നൊരു വൈഷ്‌ണവ സന്യാസി 25 സെപ്റ്റംബർ 1966നാണ് വിശ്വ ഹിന്ദു പരിഷദുമായി ചേർന്ന് സർവദാലിയ ഗൗരക്ഷ മഹാഭിയാൻ സമിതി എന്ന പേരിൽ ഗോവധത്തിനെതിരെ ഒരു പ്രകടനം തുടങ്ങിയത്. ഈ പ്രകടനത്തിൽ RSS, ആര്യ സമാജ്, ഹിന്ദു മഹാസഭ, രാംരാജ്യ സമിതി, സാധു സമിതി എന്ന സംഘടനകളുടെയും പിന്തുണയുണ്ടായിരുന്നു. നവംബർ 7, 1966ന് ബ്രഹ്മചാരി ഒരു ലക്ഷം സന്യാസികൾക്കൊപ്പം പാർലാമെൻ്റ ആക്രമിക്കാൻ ശ്രമിച്ചു. പോലീസ് ആദ്യം ടീയർ ഗാസ് ഉപയോഗിച്ചു പക്ഷെ ഫലമുണ്ടായില്ല. പോലീസ് പിന്നീട് ഇവർക്കു നേരെ ഫൈറിങ് നടത്തി. ഈ ഫൈറിങ്ങിൽ 7 പേര് മരിച്ചു, 140 പേര് പരിക്കേറ്റു.

ധീരേന്ദ്ര ഝായുടെ ഈ കണക്കുകൾ വാർത്ത പത്രങ്ങളുടെ റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നുണ്ട്. നവംബർ 8, 1966ന് ദി ഹിന്ദു പ്രസിദ്ധികരിച്ച വാർത്ത പ്രകാരം, “ഗോവധ നിരോധനത്തിനായി പ്രതിഷേധിക്കുന്ന ആയിര കണക്കിനുള്ള പ്രതിഷേധകർ പാർലമെൻ്റ ആക്രമിക്കാൻ ശ്രമിച്ചു, വണ്ടികൾ കത്തിച്ചു, പല കേന്ദ്ര സർക്കാർ കെട്ടിടങ്ങളെ തീ കൊളുത്തിയ ശേഷം ഇന്ന് ഡൽഹിയിൽ കർഫ്യു പ്രഖ്യാപിച്ചു. ഔദ്യോഗിക സ്രോതങ്ങൾ പ്രകാരം 7 പേര് ഈ ഹിംസയിൽ മരിച്ചു അതെ സമയം 100 പേര് പരിക്കേറ്റി. ആഭ്യന്തര മന്ത്രി ശ്രി. ഗുൽസാറിലാൽ നന്ദ ലോകസഭയിൽ അറിയിച്ചു.”  

7 നവംബർ 1966ന് നടന്ന ഈ സംഭവത്തിൽ 7 പേര് മരിച്ചു, 200 പേര് പരിക്കേറ്റു എന്ന് ദി ഇന്ത്യൻ എക്സ്പ്രസ്സ് 8 നവംബർ 1966ന് അവരുടെ ഫ്രണ്ട് പേജിൽ റിപ്പോർട്ട് ചെയ്തത് നമുക്ക് താഴെ കാണാം.

സർക്കാർ ലോകസഭയിൽ നവംബർ 9, 1966ന് മരിച്ചവരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു. ലോകസഭയിൽ അന്ന് മന്ത്രിയായിരുന്ന ജൈസുഖ്‌ലാൽ ഹാത്ഥി പ്രകാരം ആകെ മരിച്ചത് 8 പേരായിരുന്നു. ഇതിൽ ഒരു ആൾ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു. ഓഫ് ഡ്യുട്ടിയായിരുന്ന ഈ കോൺസ്റ്റബിൾ ഓൾ ഇന്ത്യ റേഡിയോയിൽ പിടിച്ച തീ കിടുത്താൻ ശ്രമിക്കുന്നത്തിനിടെയാണ് വെടിയേറ്റ് മരിച്ചത്. 

പാർലാമെൻ്റ ആക്രമിച്ചവർ ഡൽഹിയിൽ 54 കാറുകളും ജീപ്പുകളും, 2 ബസുകളും, 1 ട്രൂക്കും 26 ടു വഹീലറുകളാണ് കത്തിച്ചത് എന്നും നമുക്ക് അറിയുന്നു. 19 പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.5 പേരുകൾ മന്ത്രി കൊടുത്തു. ഇതിൽ മരിച്ച പോലീസ് കോൺസ്റ്റബിളിൻ്റെയും പേരുണ്ട്. 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. അങ്ങനെ കോൺസ്റ്റബിളിനെ ഒഴവാക്കിയ സർക്കാർ കണക്കുകൾ പ്രകാരവും 7 പേരാണ് അന്ന് മരിച്ചത്.

കൂടാതെ ഈ ഗോപഷ്ടമിക്ക് ഇന്ദിര ഗാന്ധി, സഞ്ജയ് ഗാന്ധിയും, രാജീവ് ഗാന്ധിയും മരിച്ചതെന്നും തെറ്റാണ്. ഹിന്ദു കലണ്ടർ പ്രകാരം കാർത്തിക് മാസത്തിലെ ആദ്യത്തെ അഷ്ടമിയാണ് ഗോപഷ്ടമി. ഈ മാസത്തിലാണ് ദീപാവലിയും വരുന്നത്. ഗ്രെഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ-നവംബറിലാണ് കാർത്തിക് മാസം വരുന്നത്. 

വാർത്ത വായിക്കാൻ – TOI  

ഇന്ദിര ഗാന്ധിയെ വധിച്ചത് 31 ഒക്ടോബർ 1984നാണ്, ആ കൊല്ലം ഗോപഷ്ടമി 31 ഒക്ടോബരിനായിരുന്നു. പക്ഷെ സഞ്ജയ് ഗാന്ധി (23 ജൂൺ  1980), രാജീവ് ഗാന്ധി (21 ജൂൺ 1991) ഇവ മരിച്ചത് ഗോപാഷ്ടമിക്കല്ല.    

നിഗമനം7 നവംബർ 1966ന് ഗോവധത്തിനെതിരെ പ്രതിഷേധം പാർലമെൻ്റിന് നേരെ ആക്രമമായി മാറിയപ്പോൾ പോലീസ് ഫൈറിങ് നടത്തി. ഈ ഫൈറിങ്ങിൽ 7 പേരാണ് മരിച്ചത് എന്ന് വാർത്തകളും ഔദ്യോഗിക രേഖകളും പരിശോധിച്ചപ്പോൾ മനസിലായത്.  

Avatar

Title:1966ൽ ഗോവധ നിരോധന നിയമനത്തിനായി പാർലാമെൻ്റിൻ്റെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ എന്താണ് സംഭവിച്ചത് അറിയാം…

Written By: Mukundan K  

Result: Misleading