വിവരണം
2021ല്‍ പിണറായി വിജയനെതിരെ ധര്‍മ്മടത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അമ്മയെ സ്വന്തം മക്കളെ പീഡിപ്പിക്കാന്‍ സഹായിച്ച കേസില്‍ പ്രതിചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കി എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ധനേഷ് ലൈംഗിക വൈകൃതമുള്ളയാള്‍.. പെണ്‍കുട്ടികളെ പീഡിപ്പിച്ചത് പിണറായിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അമ്മയുടെ അറിവോടെ.. അമ്മയെയും പ്രതി ചേര്‍ക്കും.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. 2026 – വീണ്ടും ഇടതുപക്ഷം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 195ല്‍ അധികം റിയാക്ഷനുകളും 69ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വാളയാള്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെ പ്രതി ചേര്‍ത്തതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ റിപ്പോര്‍ട്ടര്‍ ലൈവിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പരിശോധിച്ച് ഇത്തരമൊരു ന്യൂസ് കാര്‍ഡ് അവര്‍ പങ്കുവെച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞ ന്യൂസ് കാര്‍ഡിലെ വിവരങ്ങള്‍ ഇങ്ങനെയാണ്. ധനേഷ് ലൈംഗിക വൈകൃതമുള്ളയാള്‍.. പെണ്‍കുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ.. അമ്മയെയും പ്രതി ചേര്‍ക്കും.. എന്നതാണ് ഉള്ളടക്കം. കൂടാതെ ഇതോടൊപ്പമുള്ള വാര്‍ത്ത ലിങ്ക് പരിശോദിച്ചതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ് ‘എറണാകുളം കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതിചേർക്കും. പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പൊലീസിന് മൊഴി നൽകിയത്. അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.’ അതായത് എറണാകുളത്ത് കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതി ധനേഷിനെയും പെണ്‍കുട്ടികളുടെ അമ്മയെയും കുറിച്ചുള്ള വാര്‍ത്തയാണിത്.
റിപ്പോര്‍ട്ടര്‍ ലൈവ് പങ്കുവെച്ച യഥാര്‍ത്ഥ ന്യൂസ് കാര്‍ഡ് –
പിണറായി വിജയനെതിരെ 2021ല്‍ മത്സരിച്ച സ്ത്രീ തന്നെയാണോ എറണാകുളം കേസിലും പിടിയിലായത്?
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും 2021ല്‍ ധര്‍മ്മടത്ത് മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. പിണറായി വിജയനെതിരെ മത്സരിച്ചത് വാളയാര്‍ അമ്മ അല്ലായെന്നതാണ് മറ്റൊരു വസ്തുത. സി.രഘുനാഥ് ആയിരുന്നു പിണറായിക്കെതിരെ അന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി. വലിയ ഭൂരിപക്ഷത്തില്‍ പിണറായി വിജയന്‍ വിജയിച്ച മണ്ഡലത്തില്‍ വളായാര്‍ പെണ്‍കുട്ടികളുടെ അമ്മയും മത്സരിച്ചു എന്നതും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വാളയാര്‍ ഭാഗ്യവതി നേടിയത് കേവലം 1753 വോട്ടുകള്‍ മാത്രമാണ്. കോണ്‍ഗ്രസിന് വേണ്ടി സി.രഘുനാഥ് മത്സരിച്ചെങ്കിലും വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ് അന്ന് സ്വാഗം ചെയ്തിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ദ് ക്യു 2021ല്‍ നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ –
അതെ സമയം വാളയാര്‍ കേസില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന കേരള പോലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ശരിവെച്ചു. സിബിഐയും പെണ്‍കുട്ടികളുടെ അമ്മയുടെ അറിവോടെയാണ് കേസിലെ രണ്ടാം പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പെച്ചതെന്ന് കണ്ടെത്തി. കേസിലെ ഒന്നാം പ്രതി പെണ്‍കുട്ടികളുടെ മുന്‍പില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും ഇളയ കുട്ടിയെ അമ്മയുടെ അറിവോടെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരന്തര പീഡനത്തെ തുടര്‍ന്ന് രണ്ട് കുട്ടികളും ആത്മഹത്യ ചെയ്തതാണെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ ഈ മാസം 25ന് സിബിഐ കോടതി പ്രതി ചേര്‍ക്കപ്പെട്ട കുട്ടികളുടെ അമ്മയ്ക്കും രണ്ടാനച്ഛനും സമന്‍സ് അയക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് കാര്‍ഡും വാളയാര്‍ കേസുമായി യാതൊരു ബന്ധവുമില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പീഡന കേസില്‍ പ്രതി ചേര്‍ത്തതിനെ കുറിച്ചാണോ ഈ വാര്‍ത്ത? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
