
വിവരണം
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തുന്ന ആരോപണം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സിപിഎം ഉള്‍പ്പടെ പരാതിയുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് കളക്‌ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യാജ വോട്ട് ചേര്‍ത്തു എന്ന് സമ്മതിച്ചു എന്ന പേരില്‍ അദ്ദേഹത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പാലക്കാട് വ്യാജ വോട്ട് സതീശൻ സമ്മതിക്കുന്നു… സർവ്വത്ര വ്യാജൻ.. എന്ന തലക്കെട്ട് നല്‍കി പ്രൊഗ്രസീവ് മൈന്‍ഡ്സ് എന്ന ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ കാണാം –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യാജ വോട്ട് ചേര്‍ത്തതിനെ കുറിച്ചാണോ വാര്‍ത്ത സമ്മേളത്തില്‍ പറയുന്നത്? എന്താണ് യാഥാര്‍ത്ഥ്യം എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റ് പരിശോധിച്ചതില്‍ നിന്നും നവംബര്‍ 15ന് അദ്ദേഹം നടത്തിയ വാര്‍ത്ത സമ്മേളനത്തിന്‍റെ പൂര്‍ണ്ണമായ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. 25.45 മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്ത സമ്മേളനത്തിന്‍റെ 5.23 മിനിറ്റില്‍ വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടിന് കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നു. ഇരട്ട വോട്ട് ചേര്‍ത്തു എന്നത് സത്യമാണ്. ഞങ്ങള്‍ അത് പറഞ്ഞല്ലോ ബിജെപി ജില്ലാ പ്രസിഡന്‍റ് ഇവിടെ വോട്ട് ചേര്‍ത്തത് പാലക്കാട് എംപിയാണ് വെളിപ്പെടുത്തിയത്. പിന്നെ ഇവിടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് ചേര്‍ക്കാന്‍ പാടില്ലല്ലോ. അദ്ദേഹം ചേര്‍ത്ത വോട്ട് വ്യാജ വോട്ടാണ്. ഈ പാലക്കാട് നഗരസഭ അദ്ദേഹത്തിന് റെസിഡെന്‍റ്ഷ്യല്‍ സെര്‍ട്ടിഫിക്കറ്റ് കൊടുത്തു. റെസിഡന്‍റ്ഷ്യല്‍ സെര്‍ട്ടിഫിക്കറ്റ് കൊടുക്കണമെങ്കില്‍ ആറ് മാസം കുറഞ്ഞത് താമസിച്ചാല്‍ മാത്രമെ ഇത് കൊടുക്കാന്‍ പറ്റു. വ്യാജ രേഖ ചമച്ചാണ് അദ്ദേഹം ഇത് ചെയ്തത്. ബിജെപി പ്രസിഡന്‍റും പാര്‍ട്ടി ഓഫിസിലെ കുറെ പേരും അങ്ങനെയാണ് വോട്ട് ചേര്‍ത്തത്. അതൊക്കെ തെരഞ്ഞെടുപ്പ് കഴിഞ്ഞെ ചലഞ്ച് ചെയ്യാന്‍ പറ്റു. ഞങ്ങളാരും ചേര്‍ത്തിട്ടില്ലാ. ഞങ്ങളാണ് ഇവിടെ ഏറ്റവും കൂടുതല്‍ വോട്ട് ചേര്‍ത്തിട്ടുള്ളത് (വോട്ടര്‍ പട്ടികയില്‍) . ഞങ്ങള്‍ ഒരോ ബൂത്തുകളിലും ഇല്ലാത്ത വോട്ടര്‍മാരെ (പട്ടികയില്‍ പേരില്ലാത്ത) ചേര്‍ത്തിട്ടുണ്ട്. ഞങ്ങളാണ് മണ്ഡലത്തില്‍ ഏറ്റവും അധികം വോട്ടുകള്‍ ചേര്‍ത്തിട്ടുള്ളത്. ഇനി തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വരാത്ത ആളുകളുടെ വിവരങ്ങള്‍, മരിച്ച് പോയവര്‍, വേറെ മണ്ഡലത്തിലും ഇവിടെയും വോട്ട് ഉള്ളവര്‍ എന്നിങ്ങനെ പട്ടികയാക്കി പ്രിസൈഡിങ് ഓഫിസര്‍ക്ക് കൈമാറും എന്നും കള്ളവോട്ട് തടയാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്നുമാണ് അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തിന്‍റെ പൂര്‍ണ്ണരൂപം –
പ്രചരിക്കുന്ന വീഡിയോയില്‍ പിന്നീട് ഉള്ളത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ രഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുമെന്നും മുഖ്യപ്രതിയെ പിടികൂടിയെന്നും ഉള്‍പ്പടെയുള്ള വാര്‍ത്തകാളാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജനുവരി മുതല്‍ വിവാദമായ യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിവാദമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്താണെന്നായിരുന്നു വിവാദം. ഏറ്റവും ഒടുവില്‍ ഇന്ന് (നവംബര്‍ 18) പുറത്ത് വന്ന വാര്‍ത്ത പ്രകാരം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അതായത് യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരച്ചറിയല്‍ കാര്‍ഡ് വിവാദവും പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇരട്ട വോട്ട് വിവാദവുമായി യാതൊരു ബന്ധവുമില്ലായെന്നതാണ് യഥാര്‍ത്ഥ്യം.
നിഗമനം
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഇരട്ട വോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിന്‍റെ വീഡിയോ ഭാഗികമായി കട്ട് ചെയ്താണ് സമൂഹമാധ്യമങ്ങലില്‍ പ്രചരിപ്പിക്കുന്നത്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരച്ചറിയല്‍ കാര്‍ഡ് വിവാദത്തെ സംബന്ധിച്ച് വാര്‍ത്ത വീഡിയോകളാണ് പ്രചരണത്തില്‍ ബാക്കിയായി ഉപയോഗിച്ചിരിക്കുന്നതെന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:പാലക്കാട് കോണ്‍ഗ്രസ് വ്യാജ വോട്ട് ചേര്‍ത്തു എന്ന വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
