2020ൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഒരു ഏറ്റുമുട്ടത്തിൽ തൻ്റെ അച്ഛച്ചനെ നഷ്ടപെട്ട ഒരു ബാലൻ്റെ വീഡിയോ പഹൽഗാമിൽ നടന്ന സംഭവവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു 

Misleading ദേശീയം | National

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഈയിടെ നടന്ന തീവ്രവാദ ആക്രമണത്തില്‍ അനാഥനായ ഒരു ബാലന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഹൽഗാമിൽ നടന്ന തീവ്രവാദ ആക്രമണത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ബാലൻ ഒരു മൃതദേഹത്തിൻ്റെ മുകളിൽ ഇരുന്ന് കരയുന്നത് കാണാം പിന്നീട് ഈ ബാലൻ സൈന്യത്തിൻ്റെ വാഹനത്തിൽ ഇരുന്ന് പോകുന്നു. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

പഹൽഗാം ഭീകരാക്രമണം: ഈ കുട്ടിയുടെ ഒരേയൊരു തെറ്റ് അവൻ ഒരു അമുസ്ലിം ആയതാണ്, അവന് അവന്റെ അച്ഛനെ നഷ്ടപ്പെട്ടു.😢😢😢 ഡിജിറ്റൽ തീവ്രവാദികൾ ഈ കുട്ടിയെ നോക്കി ചിരിക്കുന്നു, അവനെയും കളിയാക്കുന്നു.😢😢 #PahalgamTerroristAttack #indian # #viralpost2025 #trendingpost #indianarmy”  

എന്നാൽ എന്താണ് ഈ മുഴുവൻ സംഭവം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിളിൽ കീ വേർഡ് സെർച്ച് നടത്തി അന്വേഷിച്ചു. ഞങ്ങൾക്ക് ഈ കുട്ടിയുടെ ചിത്രം അൽ ജസീറയുടെ ഒരു വാർത്തയിൽ കണ്ടെത്തി. ഈ വാർത്ത അൽ ജസീറ 2 ജൂലൈ 2020നാണ് പ്രസിദ്ധികരിച്ചത്. 22 ഏപ്രിൽ 2025ന് നടന്ന പഹൽഗാമിലെ തീവ്രവാദ ആക്രമണവുമായി ഈ സംഭവത്തിന് ബന്ധമില്ല.

വാർത്ത വായിക്കാൻ – Al Jazeera | Archived Link

വാർത്ത പ്രകാരം കാശ്മീരിലെ സോപോറിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ 1 ജൂലൈ 2020ന് ഏറ്റുമുട്ടലുണ്ടായി. തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിവെച്ചു. ഈ വെടിവെപ്പിൽ 65 വയസായ പൗരൻ ബഷീർ അഹമ്മദ് ഖാൻ വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിൻ്റെ 3 വയസായ പേരക്കുട്ടിയാണ് ചിത്രത്തിലും വീഡിയോയിലും നമുക്ക് കാണുന്നത്. പോലീസ് ഈ ബാലനെ രക്ഷപെടുത്തി വാനിൽ ഇരുത്തി ബാലനെ വീട്ടില്‍  കൊണ്ടാക്കി. ഈ ദൃശ്യങ്ങളാണ് നാം വിഡിയോയിൽ കാണുന്നത്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിലും നമുക്ക് ഈ കാര്യം വായിക്കാം.

വാർത്ത വായിക്കാൻ – India Today | Archived

2020ൽ സോപോറിൽ ഈ ബാലനെ രക്ഷിച്ച എസ്.എച്.ഓ. അസിം ഖാൻ അന്ന് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: “ഞങ്ങളുടെ വണ്ടി അവിടെ എത്തിയപ്പോൾ ഏറ്റവും ഭയാനകമായ ദൃശ്യമായിരുന്നു ഒരു രണ്ട് രണ്ടര വയസ് പ്രായമുള്ള കുഞ്ഞു ആ മൃതദേഹത്തിൻ്റെ ചുറ്റും നടക്കുന്നുണ്ടായിരുന്നു. മൂന്നില്‍ വെടിവെപ്പ് നടക്കുകയായിരുന്നു. ഞങ്ങൾ ഞങ്ങളുടെ പോലീസിൻ്റെയും, ബി,പി,എഫും,സി.ആർ.പി.എഫിൻ്റെയും വാഹനങ്ങൾ റോഡിൽ നിർത്തി ഈ കുഞ്ഞിനെ ഞങ്ങൾ അവിടെയിൽ നിന്ന് രക്ഷപെടുത്തി. ”     

നിഗമനം

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഈയിടെ നടന്ന തീവ്രവാദ ആക്രമണത്തില്‍ അനാഥനായ ഒരു ബാലന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2020ൽ നടന്ന ഒരു പഴയ സംഭവത്തിൻ്റെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:2020ൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഒരു ഏറ്റുമുട്ടത്തിൽ തൻ്റെ അച്ഛച്ചനെ നഷ്ടപെട്ട ഒരു ബാലൻ്റെ വീഡിയോ പഹൽഗാമിൽ നടന്ന സംഭവവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: Misleading