
ബാംഗ്ലൂരിൽ ഒരു മുസ്ലിം പോപ്‌കോൺ വിൽപ്പനക്കാരനെ ഉപ്പിന് പകരം മൂത്രം ഒഴിച്ചത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ കാണാം. ഈ വ്യക്തിയുടെ പക്കൽ നിന്ന് മഞ്ഞ നിറമുള്ള ദ്രാവകം നിറഞ്ഞ ഒരു കുപ്പിയും പിടിയിൽ എടക്കുന്നതായി കാണാം. വീഡിയോയിൽ കന്നഡ ഭാഷയിൽ സംഭാഷണവും കേൾക്കാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “ബാംഗ്ലൂരിൽ ഉപ്പിന് പകരം മൂത്രം കലർത്തി പോപ്പ്കോൺ ഉണ്ടാക്കുന്നതിനിടെ സ്റ്റാൾ ഉടമ “നയാസ്” അറസ്റ്റിൽ….. ആഹാര പദാർത്ഥങ്ങൾ തുപ്പി ഹലാലാക്കുക, ഉപ്പിന് പകരം മൂത്രം ഉപയോഗിച്ച് ആഹാര പദാർത്ഥങ്ങൾ പാകം ചെയ്യുക തുടങ്ങി പ്രാചീന കാലഘട്ടത്തിൽ ആരോ എഴുതി വെച്ച വിഡ്ഢിത്തങ്ങൾ തലയിൽ പേറി ജീവിക്കുന്ന ഇവറ്റകളെ ഇനിയും പരിഷ്‌ക്കാരികളാക്കുവാൻ ശ്രമിക്കുന്നവർ വിഡ്ഡികളാണ്… മലമൂത്ര വിസർജ്ജ്യവും തുപ്പലും കലർത്താത്ത ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ ഹലാൽ ഭക്ഷണ ശാലകൾ ഒഴിവാക്കുക മാത്രമേ നിവൃത്തിയുള്ളൂ….”
എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയെ ഇതിനെ മുൻപും തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുകേയുണ്ടായിട്ടുണ്ട്. അന്ന് ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് നടത്തിയ ഫാക്ട് ചെക്ക് റിപ്പോർട്ട് നിങ്ങൾക്ക് താഴെ വായിക്കാം.
ഈ സംഭവം ജൂൺ 2022ലാണ് സംഭവിച്ചത്. നമ്മൾ പ്രസ്തുത പോസ്റ്റിൽ കാണുന്ന ടി.വി. 9 വാർത്ത റിപ്പോർട്ട് പ്രകാരം ഈ പോപ്‌കോൺ വിൽപ്പനക്കാരൻ 21വയസായ നവാസ് പാഷയാണ്. ബെംഗളൂരുയിലെ ലാൽബാഗ് ഗ്ലാസ്സ് ഹാവുസിൻ്റെ സമീപം ഇയാൾ പോപ്‌കോൺ വിൽക്കുന്നതായിരുന്നു. രാവിലെ ജോഗിങ് ചെയ്യുന്ന ഒരു പൗരൻ ഇയാളെ പോപ്‌കോൺ ഉണ്ടാക്കാനുള്ള എണ്ണയിൽ തുപ്പുന്നതായി കണ്ടു എന്ന് ആരോപിച്ച് ജനങ്ങളെ കൂട്ടി. ജനങ്ങൾ ഇയാളെ കൈകാര്യം ചെയ്തു പിന്നീട് പോലീസ് അവിടെ വന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ഇയാളുടെ പോപ്‌കോൺ മെഷീനും, എണ്ണയും പിടിച്ചെടുത്തു.
പക്ഷെ അന്വേഷണത്തിൽ ഈ ആരോപണം തെറ്റാണെന്ന് പോലീസ് കണ്ടെത്തി. ദി ഹിന്ദു ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാർത്ത പ്രകാരം എണ്ണ പാക്കറ്റ് പല്ലുകൊണ്ട് പൊളിച്ച് പ്ലാസ്റ്റിക് തുപ്പുകയായിരുന്നു ഇയാൾ ചെയ്തത് എന്ന് പോലീസ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി.
വാർത്ത വായിക്കാൻ – The Hindu | Archived
ഈ കാര്യം ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലും പറയുന്നുണ്ട്. ഇയാൾ പല്ലുകൊണ്ട് എണ്ണ പാക്കറ്റ് പൊട്ടിച്ച് പ്ലാസ്റ്റിക് തുപ്പുകയായിരുന്നു. പക്ഷെ എണ്ണ പാക്കറ്റ് പല്ലുകൊണ്ട് പൊട്ടിക്കുന്നതും വൃത്തിഹീനമായ പ്രവൃത്തിയാണ് അതിനാൽ പാഷാക്കെതിരെ IPC 269 (അപകടകരമായ രോഗം പടർത്തുന്ന ഒരു പ്രവൃത്തി), 270 (അറിഞ്ഞുകൊണ്ട് അപകടകരമായ രോഗം പരത്തുന്ന പ്രവൃത്തി), 272 (ഭക്ഷണത്തിലോ പാനീയത്തിലോ മായം കലർത്തുകയോ അത്തരത്തിലുള്ള ഏതെങ്കിലും മായം കലർന്ന ഭക്ഷണമോ പാനീയമോ വില്പന), 273 (എന്തെങ്കിലും ദോഷകരമായ ഭക്ഷണമോ പാനീയമോ വില്പന ചെയ്തു) എന്നി വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചു.
വാർത്ത വായിക്കാൻ – TOI | Archived
നിഗമനം
ഉപ്പിന് പകരം മൂത്രം ഒഴിച്ച് പോപ്‌കോൺ ഉണ്ടാക്കുമ്പോൾ നവാസ് പാഷയെ പിടികൂടി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. പോപ്‌കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണയിൽ ഇയാൾ തുപ്പി എന്ന ആരോപണത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാൾ എണ്ണയിൽ തുപ്പിയില്ല എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി പക്ഷെ എണ്ണ പാക്കറ്റ് പല്ലുകൊണ്ട് പൊട്ടിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബാംഗ്ലൂരിൽ 2022ൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: Misleading
