വോട്ടര്‍ ഇവിഎം തകർക്കുന്ന വീഡിയോ ഒരു കൊല്ലം പഴയതാണ്… ഇപ്പോഴത്തെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നിന്നുള്ളതല്ല…

Missing Context രാഷ്ട്രീയം | Politics

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2024 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോകളിൽ പലതും  മുൻ സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴുള്ളതാണ്. 

പ്രിസൈഡിംഗ് ഓഫീസർമാരും സെക്യൂരിറ്റി ടീമുകളും തികഞ്ഞ  ജാഗ്രതയോടെയാണ് പോളിംഗ് സ്റ്റേഷനുകളില്‍ നിലകൊള്ളുന്നത്.  തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ കനത്ത സുരക്ഷ ഭേദിച്ച്  ഒരാൾ ഇവിഎം കൺട്രോൾ യൂണിറ്റ് പിടിച്ചെടുത്ത് നിലത്തിട്ട് തകർക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

വോട്ട് രേഖപ്പെടുത്താന്‍ എത്തിയ വോട്ടര്‍ യാതൊരു പ്രകോപനവുമില്ലാതെ പെട്ടെന്ന് ഇ‌വി‌എം മെഷീന്‍ പിടിച്ചെടുത്ത് നിലത്തിട്ട് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് കടന്നുവന്ന് ഇയാളെ പിടികൂടി കൊണ്ടുപോകുന്നത് കാണാം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ആണൊരുത്തൻ👍🙏 ഭയമില്ലാത്ത പ്രതികരിക്കാൻ ശേഷിയുള്ള ഭയമില്ലാത്ത നട്ടെല്ലുള്ള ആണൊരുത്തൻ👍🙏

ഒപ്പിട്ടപ്പോൾ പീ അടിച്ചു”

archived linkFB post

എന്നാൽ വീഡിയോ അടുത്തിടെയുള്ളതല്ലെന്ന് ഫാക്റ്റ് ക്രെസന്‍ഡോ അന്വേഷണത്തിൽ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് അന്വേഷണവും അതുപോലെ കീവേഡ് സെര്‍ച്ചും  നടത്തിയപ്പോള്‍  2023 മെയ് 12-ന് സ്റ്റാർ ഓഫ് മൈസൂർ (SOM) എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചു. വൈറൽ വീഡിയോയ്ക്ക് സമാനമായ ഒരു ദൃശ്യം അതിൽ കാണാം. 2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. മൈസൂരിലെ ചാമുണ്ഡേശ്വരി നിയമസഭാ മണ്ഡലത്തിന് കീഴിൽ വരുന്ന ഹൂതഗല്ലിയിലെ പോളിംഗ് ബൂത്തിൽ ബാലറ്റ് കൺട്രോൾ യൂണിറ്റ് നശിപ്പിച്ച ഒരാളെ വിജയനഗർ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. 

archived link

കൂടുതൽ തിരഞ്ഞപ്പോൾ, 2023 മെയ് 12 ന് ദി ഹിന്ദു ഓണ്‍ലൈന്‍ പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ സംഭവത്തെക്കുറിച്ചുള്ള മറ്റൊരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. ലേഖനം അനുസരിച്ച്, “ഈ സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയെ ശിവമൂർത്തി (48) എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമാസക്തമായി ഇവിഎം നിയന്ത്രണ ഉപകരണം പിടിച്ച് നിലത്ത് എറിയുന്നതിന് മുമ്പ് അദ്ദേഹം നിശബ്ദമായി രജിസ്റ്ററിൽ ഒപ്പിട്ടു. ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഏതെങ്കിലും പാർട്ടിയിൽ പെട്ട ആളാണെന്നോ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയാണെന്നോ ഉള്ള സൂചനകളൊന്നും വാർത്തകളിൽ ഇല്ല.

കന്നഡ മാധ്യമമായ വിജയവാണിയും 2023 മെയ് 12-ന് അവരുടെ യുട്യൂബ് ചാനലിൽ ഇതേ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. അത് ചുവടെ കാണാം.

നിഗമനം 

കര്‍ണ്ണാടകയിലെ പഴയ വീഡിയോ ആണിത്.  2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനിടെ ചിത്രീകരിച്ച ഈ പഴയ വീഡിയോയ്ക്ക് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വോട്ടര്‍ ഇവിഎം തകർക്കുന്ന വീഡിയോ ഒരു കൊല്ലം പഴയതാണ്… ഇപ്പോഴത്തെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നിന്നുള്ളതല്ല…

Fact Check By: Vasuki S 

Result: MISSING CONTEXT