പ്രിയങ്ക ഗാന്ധിയുടെ യഥാര്‍ത്ഥ പേര് ബിയാന്‍ക എന്നാണോ? വസ്‌തുത അറിയാം..

ദേശീയം | National

വിവരണം

വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പ്രത്രിക സമര്‍പ്പിച്ചു. തുടര്‍ന്ന് രാഷ്ട്രീയ ആരോപണങ്ങള്‍ക്കും പോരുകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. പ്രിയങ്ക വാദ്ര “ഗാന്ധി” ചേർത്ത് ജനത്തെ പറ്റിക്കുന്നു. യഥാർത്ഥത്തിൽ പേര് ബിയാൻക ആണെന്ന് എത്ര പേർക്കറിയാം ? എന്നതാണ് പ്രിയങ്കയ്ക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. 🕉️🚩🇮🇳 കാവിപ്പട 🇮🇳🚩🕉️ official group എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facbook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് ബിയാന്‍ക എന്നാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രിയങ്ക ഗാന്ധി നാമനിര്‍ദേശം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും പ്രിയങ്ക ഗാന്ധി ഇന്നലെ കുടുംബത്തോടൊപ്പം വയനാട് ജില്ലാ കളക്ടറിന് മുന്‍പാകെ പത്രിക സമര്‍പ്പിച്ചതായി മാതൃഭൂമി വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. വയനാട് മുന്‍ എംപിയും പ്രിയങ്കയുടെ സഹോദരനുമായ രാഹുല്‍ ഗാന്ധി, അമ്മ സോണിയ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരാണ് പ്രയിങ്കക്കൊപ്പം കളക്‌ടറേറ്റില്‍ എത്തിയത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ പ്രിയങ്ക സമര്‍പ്പിച്ച സത്യാവാങ്മൂലം തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. യഥാര്‍ത്ഥ പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, കുടുംബാംഗങ്ങളുടെ സ്വത്ത്, കൈവശമുള്ള പണത്തിന്‍റെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ആധികാരികമായി നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടും. അതുകൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയുടെ യഥാര്‍ത്ഥ പേര് സത്യവാങ്മൂലത്തില്‍ പരിശോധിച്ചതില്‍ നിന്നും പ്രിയങ്ക ഗാന്ധി വാദ്ര എന്നതാണ് യഥാര്‍ത്ഥ പേര് എന്ന വ്യക്തമായി കഴിഞ്ഞു.

പ്രിയങ്ക ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ പ്രസക്ത ഭാഗം കാണാം –

നിഗമനം

പ്രിയങ്ക ഗാന്ധിയുടെ യഥാര്‍ത്ഥ പേര് ബിയാന്‍ക എന്നതാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും പ്രിയങ്ക സമര്‍പ്പിച്ച സത്യാവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിച്ചതില്‍ നിന്നും പ്രിയങ്ക ഗാന്ധി എന്ന് താന്നെയാണെന്നും സ്ഥരീകരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.