
വിവരണം
എസ്ബിഐ ഉപഭോക്താക്കൾക്ക് നാളെ മുതൽ മാസത്തിൽ നാല് തവണ മാത്രമേ സൗജന്യ എടിഎം ഉപയോഗിക്കാൻ പറ്റൂ. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും സ്വന്തം പോക്കറ്റിൽ നിന്ന് ബാങ്കിന് അങ്ങോട്ട് കൊടുക്കണം…ചെക് ലീഫ് വർഷത്തിൽ പത്ത് തവണ. അത് കഴിഞ്ഞാൽ അതിനും ചാർജ്. എസ്ബിഐ നിലവിൽ തന്നെ ധാരാളം ഹിഡൻ ചാർജ്കളുമായി ഉപഭോക്താക്കളെ പിഴിയുന്നുണ്ട്.. അതിന് പുറമെയാണിത്. ആരും പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ ഇല്ലല്ലോ. ദേശീയത അല്ലേ ഇതൊക്കെ. ഈ കൊള്ളയടി ചോദ്യം ചെയ്താൽ രാജ്യസ്നേഹം കുറഞ്ഞു പോയാലോ.. എന്ന തലക്കെട്ട് നല്‍കി പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 1,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ എസ്ബിഐ അവരുടെ എല്ലാ ഉപഭോക്താക്കളില്‍ നിന്നും ഇത്തരത്തില്‍ എടിഎം ഇടപാടുകള്‍ക്ക് പണം ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധിയുമായി ഫോണില്‍ ബന്ധപ്പെട്ടു. മറുപടി ഇങ്ങനെയാണ്-
തികച്ചും അടിസ്ഥാന രഹിതമായ പ്രചരണമാണ് എസ്ബിഐയ്ക്ക് എതിരെ ഇപ്പോള്‍ നടന്നു വരുന്നത്. ബിഎസ്ബിഡി അഥവ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്കാണ് നാല് ട്രാന്‍സാക്ഷന് ശേഷം പണം ഈടാക്കുന്നത്. ഈ അക്കൗണ്ടുകള്‍ അല്ലെങ്കില്‍ തന്നെ ഇടപാടുകള്‍ക്ക് പരിമിധിയുള്ള വിഭാഗത്തില്‍ വരുന്നതാണ്. അതായത് ബിഎസ്ബിഡി അക്കൗണ്ടുകള്‍ക്ക് മാസം നാല് ട്രാന്‍സാക്ഷനുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. ഇനി നാലില്‍ കൂടുതല്‍ തവണ എടിഎം ഇടപാടുകള്‍ നടത്താമെന്നതാണ് ഇപ്പോഴത്തെ ഭേദഗതി. അതിന് ഉപഭോക്താവിന്‍റെ കയ്യില്‍ നിന്നും ചാര്‍ജ് ഈടാക്കുമെന്ന് മാത്രം.
അതെ സമയം സാലറി അക്കൗണ്ട്, എസ്ബി അക്കൗണ്ട് എന്നിവയ്ക്ക് യാതൊരു വിധത്തിലുള്ള അധികം ചാര്‍ജുകളോ നിയമന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല. മുന്‍കാലങ്ങളിലെ പോലെ തന്നെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും ബാങ്ക് പ്രതിനിധി അറിയിച്ചു.
വ്യാജ പ്രചരണത്തിനെതിരെ എസ്ബിഐ പുറത്തിറക്കിയ വിശദീകരണം (വീഡിയോ)-
നിഗമനം
ബിഎസ്ബിഡി അഥവ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് മാത്രം ബാധകമായ സര്‍വീസ് തുകയെ കുറിച്ചാണ് പ്രചരണം. എന്നാല്‍ സാധാരണ എസ്ബി അക്കൗണ്ട്, സാലറി അക്കൗണ്ട് എന്നിവയ്‌ക്കൊന്നും തന്നെ എടിഎം ഇടാപാടുകള്‍ക്ക് അധികം പണം നല്‍കേണ്ടതില്ല. ബിഎസ്ബിഡി അക്കൗണ്ടുകള്‍ക്ക് മുന്‍പ് നാല് തവണം മാത്രമെ ഇടാപടുകള്‍ അനുവദിച്ചിരുന്നുള്ളു. ഇനി അധികം ഇടപാടുകള്‍ നടത്താന്‍ കഴിയും. അതിനായി നിശ്ചിത തുക ഈടാക്കുമെന്നതാണ് വസ്‌തുത. എസ്‌ബിഐയിലെ മുഴുവന്‍ അക്കൗണ്ടുകള്‍ക്കും ബാധകമാകുന്ന പരിഷ്കാരമാണിതെന്ന പേരിലുള്ള പ്രചരണം തെറ്റ്ദ്ധാരണാജനകമാണ്. അതുകൊണ്ട് പ്രചരണത്തിലെ വിവരങ്ങള്‍ ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.

Title:എസ്ബിഐയുടെ മുഴുവന്‍ ഉപഭോക്താക്കളും ഇനി മുതല്‍ നാല് എടിഎം ഇടപാടുകള്‍ക്ക് ശേഷം പണം നല്‍കേണ്ടതുണ്ടോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Partly False
